ഭാര്യയും ഭർത്താവും ഡിവോഴ്സിനായി കോടതിമുറിയില്‍... പെട്ടന്നായിരുന്നു ആ ട്വിസ്റ്റ്; ഭര്‍ത്താവിന് ലോട്ടറിഅടിച്ചത് കോടികൾ... പിന്നെ സംഭവിച്ചത്...
ഭാര്യയ്ക്കും തുല്യ പങ്ക് നല്‍കണമെന്ന കോടതി അന്തിമ വിധി പറയുകയായിരുന്നു. ഒന്നിച്ച് ജീവിച്ച കാലത്ത് ചൂതാട്ടത്തിലൂടെ സ്വത്ത് അന്യാധീനപ്പെടുത്തിയ വ്യക്തിയാണ് റിച്ചാര്‍ഡെന്നും അതുകൊണ്ട് നല്ലകാലം വരുമ്ബോള്‍ അതിന്റെ ഓഹരി അനുഭവിക്കാന്‍ മുന്‍ ഭാര്യയായിരുന്ന മേരി സെലസ്‌കോയ്ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. 2011ലാണ് മേരിയും റിച്ചാര്‍ഡും ചേര്‍ന്ന് വിവാഹമോചന ഹര്‍ജി നല്‍കിയിത്. 2013 ല്‍ റിച്ചാര്‍ഡിന് ലോട്ടറി അടിക്കുകയും ചെയ്തു. 2018 ആയിട്ടും വിവാഹമോചനക്കേസ് തീര്‍പ്പായിട്ടില്ല. വിവാഹ മോചന ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കെ യുവാവിന് ലഭിച്ചത് കോടികളുടെ ലോട്ടറി. എട്ട് കോടി ഡോളറിന്റെ ജാക്ക്പോട്ടാണ് യുവാവിന് ലഭിച്ചത്.
മിഷിഗണ്‍ സ്വദേശിയായ റിച്ചാര്‍ഡ് സെലാസ്കോയാണ് ഈ ഭാഗ്യം കൈവന്നത്. എന്നാല്‍, എട്ടുകോടി ഡോളറും വാങ്ങി സുഖമായി പോകേണ്ടെന്നാണ് റിച്ചാര്‍ഡിന്റെ വിവാഹമോചന ഹര്‍ജി പരിഗണിച്ച കോടതി വിധിച്ചത്. എട്ടു കോടി ഡോളര്‍ വാങ്ങി സ്വന്തമായി അനുഭവിക്കേണ്ടെന്നും തുകയുടെ പകുതി മുന്‍ഭാര്യയ്‌ക്ക് നല്‍കണമെന്നും മൂന്ന് മക്കളുടെയും ചിലവിലേക്കുള്ള തുകയിലും വര്‍ധനവ് വരുത്തണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍, റിച്ചാര്‍ഡിന് ഭാഗ്യമുള്ളത് കൊണ്ടാണ് ലോട്ടറി അടിച്ചതെന്നും മേരിക്ക് ഇതില്‍ അവകാശം ഇല്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. ഈ വാദം തള്ളിയാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha