Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ചരിത്രത്തിലെ വലിയ മനുഷ്യവേട്ടയുമായി കനേഡിയന്‍ പോലീസ് ഒരു കൊലയാളിയെ തേടുന്നു

12 AUGUST 2019 11:03 AM IST
മലയാളി വാര്‍ത്ത

കനേഡിയന്‍ പൊലീസ്, തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ എന്ന പ്രവിശ്യയിലെ അലാസ്‌ക ഹൈവേയില്‍ രണ്ടു മൃതദേഹങ്ങള്‍ കാണപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആദ്യഘട്ട അന്വേഷണങ്ങളില്‍ നിന്നും കിട്ടിയ സൂചനകള്‍ അനുസരിച്ച് അവ കൊലപാതകങ്ങളാണെന്നും അതിന് ഉത്തരവാദി ആരെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായും പോലീസ് ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുന്നു. തുടര്‍ന്ന് കൊലപാതകി എന്നു കരുതുന്ന ആളുടെ രേഖാചിത്രവുമായി രണ്ടാഴ്ച അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത് അയാളുടെ കത്തിക്കരിഞ്ഞ വാനും അയാളുടേയും കൂട്ടുകാരന്റേയും മൃതദേഹങ്ങളുമായിരുന്നു. കൂടുതല്‍ ദുരൂഹതകള്‍ക്കിടയാക്കി കൊണ്ട് വാന്‍ കത്തിക്കരിഞ്ഞ പ്രദേശത്തു നിന്ന് ഏറെ മാറി മറ്റൊരു മൃതദേഹം കൂടി കണ്ടെടുക്കുകയും ചെയ്തു. അതോടെ പൊലീസ് സമര്‍ദത്തിലായി.

ആദ്യം കണ്ടെത്തിയ മൃതദേഹങ്ങള്‍ ഓസ്‌ട്രേലിയക്കാരനായ ലൂക്ക ഫൗലര്‍, അമേരിക്കക്കാരി കാമുകി ചിന്ന ഡീസ് എന്നിവരുടേതാണന്ന് അന്വേഷണത്തിലൂടെ പോലീസ് തിരിച്ചറിഞ്ഞു. എന്നാലും കൊല്ലപ്പെട്ടത് ലൂക്കാസ് ഫൗലറും ചീന്ന ഡീസുമാണെന്നും തിരിച്ചറിയാന്‍ മൂന്നു ദിവസം വേണ്ടി വന്നത് വന്‍ വിമര്‍ശനത്തിന് ഇടയാക്കി. കൊല്ലപ്പെട്ട ലൂക്കയുടെ പിതാവ് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് സേനയിലെ മുതിര്‍ന്ന അംഗമാണെന്നുള്ളതിനാല്‍ കേസിന് രാജ്യാന്തര ശ്രദ്ധയും ലഭിച്ചു.

അലാസ്‌കയിലേക്ക് രണ്ടാഴ്ച നീളുന്ന അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ലൂക്കാസ് ഫൗലറും ചിന്ന ഡീസും. ഷെവര്‍ലേയുടെ 1986 മോഡല്‍ മിനി വാനില്‍ വിജനമായ പാതകളിലൂടെയായിരുന്നു സഞ്ചാരം. ലോകപ്രശസ്ത സഞ്ചാരകേന്ദ്രമായ ലിയാര്‍ഡ് റിവര്‍ ഹോട്ട് സ്പ്രിംഗ്‌സ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിന് 20 കിലോമീറ്റര്‍ തെക്ക് അലാസ്‌ക ഹൈവേയില്‍ ഇവരുടെ വാഹനം തകരാറിലായി എന്ന് പ്രദേശവാസികള്‍ മൊഴി നല്‍കി. എന്നാല്‍ നാട്ടുകാരുടെ സഹായം നിഷേധിച്ച് സ്വയം വാഹനം നന്നാക്കി ഇരുവരും യാത്ര തുടരുകയായിരുന്നുവത്രേ. തൊട്ടടുത്ത ദിവസമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ലൂക്കയുടെ വാഹനം തകരാറിലായി വഴിയില്‍ കിടന്ന സമയത്ത് ചെറോക്കി മോഡല്‍ ജീപ്പ് ഓടിച്ച് ഒരു താടിക്കാരന്‍ വന്നിരുന്നുവെന്നും അയാള്‍ ലൂക്കയോട് എന്തൊക്കെയോ സംസാരിക്കുന്നതായി കണ്ടുവെന്നും പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. ആ താടിക്കാരന്റെ രേഖാചിത്രം ഉണ്ടാക്കിയെടുത്തത് മാത്രമായി പൊലീസിന്റെ കയ്യില്‍ ആകെയുള്ള തുമ്പ്.

ഇതിനിടെയാണ് 19-കാരനായ കാം മക്ലിയോദ്, 18-കാരനായ ബ്രയര്‍ ഷമഗെല്‍സ്‌കി എന്നീ ആത്മാര്‍ഥ സുഹൃത്തുക്കളെ കാണ്മാനില്ല എന്ന പരാതി പോലീസിനു മുന്നില്‍ എത്തുന്നത്. കഴിഞ്ഞയാഴ്ച ജോലിക്കായി യുക്കോണ്‍ പ്രദേശത്തേക്ക് പോയതാണ് ഇരുവരും എന്ന് പോലീസ് മനസ്സിലാക്കി. അതോടെ പോലീസിന്റെ ശ്രദ്ധ മുഴുവന്‍ കാം മക്ലിയോദ് എന്ന താടിക്കാരനിലേക്കായി. അടുത്ത രണ്ടാഴ്ച നൂറുകണക്കിന് പൊലീസുകാരാണ് കാം മക്ലിയോദിനെയും ബ്രയര്‍ ഷമഗെല്‍സ്‌കിയെയും തേടിയിറങ്ങിയത്. 11,000 ചതുരശ്ര കിലോമീറ്ററുകളാണ് അന്വേഷണ സംഘം താണ്ടിയത്. 500-ഓളം വീടുകളിലും സംശയം തോന്നുന്ന പ്രദേശങ്ങളിലും പരിശോധന നടത്തി. ഒടുവില്‍ കൊലയാളികള്‍ എന്ന് പോലീസ് കരുതുന്ന കാം മക്ലിയോദിന്റെയും ബ്രയര്‍ ഷമഗെല്‍സ്‌കിയുടെയും മൃതദേഹമാണ് റോയല്‍ കാനഡിയന്‍ മൗണ്ടഡ് പൊലീസിന് ലഭിച്ചത്. ബുധനാഴ്ച ഗില്ലാം എന്ന സ്ഥലത്തു നിന്നും ഇരുവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചതോടെ അവര്‍ കൊല ചെയ്യപ്പെടുകയായിരുന്നോ ആത്മഹത്യ ചെയ്യുകയായിരുന്നോ എന്ന സംശയവും ബാക്കിയായി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാനാവു എന്നാണ് പോലീസ് ഭാഷ്യം. ഇവരുടെ ക്യാംപര്‍ വാന്‍ ലൂക്കാസ് ഫൗലറും ചീന്ന ഡീസും കൊല്ലപ്പെട്ട പ്രദേശത്തു നിന്ന് കുറച്ചുമാറി വിജനപ്രദേശത്ത് കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

എന്നാല്‍ മറ്റൊരു ട്വിസ്റ്റ് കൂടി പോലീസുകാരെ കാത്തിരിക്കുന്നുണ്ടായിരുന്നു. വാന്‍ കത്തിക്കരിഞ്ഞ പ്രദേശത്തു നിന്ന് ഏറെ മാറി മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു. അതോടെ പൊലീസ് സമര്‍ദത്തിലായി. കൊല്ലപ്പെട്ടത് ബ്രിട്ടിഷ് കൊളംബിയയിലെ ഒരു പ്രഫസറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊലയാളികള്‍ മക്ലിയോദും ഷമഗെല്‍സ്‌കിയും തന്നെയാണെന്നാണ് കാനഡ പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. എല്ലാം മരണങ്ങള്‍ക്കും പിന്നില്‍ ഒറ്റയാളായിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കാനഡയുടെ വിജനമായ റോഡുകളില്‍ നിരവധിപേരെ കാണാതാകുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ തലക്കെട്ട് നിരത്തി.

ഇതുവരെ നടന്ന മൂന്നു കൊലപാതകങ്ങളുമായി ബന്ധിക്കാവുന്ന തെളിവുകള്‍ അധികമൊന്നും പോലീസിന് നിരത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മറഞ്ഞിരിക്കുന്ന മറ്റൊരു കൊലയാളിയുണ്ടോ എന്ന സംശയവുമായി പ്രാദേശിക മാധ്യമങ്ങള്‍ രംഗത്തെത്തിയതും പോലീസിനെ ആശങ്കയിലാക്കുന്നുണ്ട്.

തന്റെ മകന്റെയും അവന്റെ കാമുകിയുടെയും കൊലപാതകം 'ദാരുണമായി അവസാനിച്ച ഒരു പ്രണയകഥ'യാണെന്നും ഗൗരവമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ലൂക്കയുടെ പൊലീസ് ഓഫിസറായ അച്ഛനും രംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.എല്‍.എ വി.കെ. പ്രശാന്തിന്റെ ഓഫീസ് വിവാദം:വിഷയത്തെ ഇത്രത്തോളം രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമില്ലെന്ന് മേയര്‍ വി. വി. രാജേഷ്  (11 minutes ago)

എംഎല്‍എ വികെ പ്രശാന്ത് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ട വിവാദം: ഓഫീസ് മാറിത്തരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്ന് ആര്‍ ശ്രീലേഖ  (54 minutes ago)

ചെല്ലാനത്തെ ബൈക്ക് അപകടത്തില്‍ യുവാക്കള്‍ പൊലീസിനെതിരെ പറഞ്ഞത് പച്ചക്കള്ളം  (1 hour ago)

ചിറ്റൂരിലെ ആറുവയസുകാരന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു  (1 hour ago)

ഇടുക്കിയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യലഹരിയില്‍ നടുറോഡില്‍ സ്ത്രീകളുടെ പരാക്രമം; കണ്ണംകരയില്‍ ഇത് നിത്യ സംഭവമെന്ന് നാട്ടുകാര്‍  (2 hours ago)

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു  (2 hours ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (2 hours ago)

വടകരയിൽ പുണ്യാളന്റെ കളി..ഓടി വന്ന് തൂക്കിയെടുത്ത് ഷാഫി...! ഒറ്റ വോട്ടിൽ അത്ഭുതം ഷാഫി എല്ലാം പ്രവചിച്ചിരുന്നു  (3 hours ago)

സുഹാനെ അവസാനമായി അയാൾ ആ ഇടവഴിൽ കണ്ടു...! അയാൾ ആരാണ്..?!ഞെട്ടിക്കുന്ന ചില ചോദ്യങ്ങൾ..!ആ 20 മണിക്കൂർ..?!  (3 hours ago)

അമ്പോ! രാജേഷിന്റെ തീപ്പൊരി ഇംഗ്ലീഷ്.. കേട്ട് ഞെട്ടി ആര്യ ഉഫ് രോമാഞ്ചിഫിക്കേഷൻ...! ആര്യയെ നാറ്റിച്ച് വിട്ടു..! വീഡിയോ  (4 hours ago)

പ്രശാന്തിന്റെ ഓഫീസിൽ കയറി ശ്രീലേഖ..!വമ്പൻ ട്വിസ്റ്റ്..! ഇറക്കി വിടല്ലേ ലേഖാജി..! ഒരു മിച്ച് അവർ..! ശ്രീലേഖ V/S VKP  (4 hours ago)

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (5 hours ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (5 hours ago)

Malayali Vartha Recommends