കാശ്മീരിനെ ഓർത്ത് മലാല കരയേണ്ട ....ആശങ്ക അകറ്റാൻ മോദിയ്ക് ആവും, മലാല മുതല കണ്ണീർ ഒഴുകുന്നു എന്ന് വിമർശകർ
മലാല യൂസഫിന്റെ ട്വിറ്റ് ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം
"കശ്മീരിലെ ജനത എന്നും സംഘര്‍ഷാവസ്ഥയിലാണ് ജീവിച്ചത്. ഞാന്‍ കുട്ടിയായിരുന്നപ്പോഴും അങ്ങനെ തന്നെ, എന്റെ അച്ഛനും അമ്മയും അപ്പൂപ്പന്‍മാരും കുട്ടിയായിരുന്നപ്പോഴും അതങ്ങനെതന്നെയായിരുന്നു" എന്നാണ് മലാല യൂസഫ് സായിയുടെ ട്വീറ്റ്. അതേസമയം മലാലയുടെ ഇത്തരത്തിലുള്ള പ്രതികരണത്തിൽ ഇന്ത്യയുടെ പല ഭാഗത്ത് നിന്നും വിമർശങ്ങൾ ഉയരുന്നുണ്ട് . ബ്രിട്ടന്റെ സുഖലോലുപതയിൽ ഇരുന്ന് കാശ്മീരിനെ ഓർത്ത് മുതല കണ്ണീർ ഒഴുകുകയാണെന്ന തരത്തിലുള്ള കടുത്ത വിമർശങ്ങൾ ഉയരുന്നുണ്ട് ,അതേസമയം ഇന്ത്യയുടെ കാര്യത്തിൽ കശ്മീർ നെ സംരക്ഷിക്കുന്ന കാര്യത്തിൽ നരേന്ദ്രമോദി എന്ന കരുത്തനായ ഭരണകർത്താവിനെ ആരും പഠിപ്പിക്കേണ്ട എന്നും ട്വിറ്റ് ന് മറുപടി എന്നോണം പലരും കുറിച്ചു .
അതേസമയം കശ്മീർ വിഭജനത്തെ തുടർന്നും പ്രത്യേക പദവി എടുത്തു മാറ്റിയതിനെ തുടർന്നും ജമ്മുകശ്മീരിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് മലാലയുടെ വേദന .കലാപങ്ങളിലും സംഘർഷങ്ങളിലും ഇരയാക്കപ്പെടുന്നത് എല്ലായ്‌പോഴും സ്ത്രീകളും കുട്ടികളുമാണ്. അതിനാൽ തന്നെ അവരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നതായിരുന്നു മലാലയുടെ ട്വീറ്റ്. സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവരും അക്രമങ്ങള്‍ ഏറ്റവും അധികം ബാധിക്കാന്‍ ഇടയുള്ളവരും സ്ത്രീകളും കുട്ടികളുമാണ്. അതിനാല്‍ എല്ലാവരും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് അവരുടെ സുരക്ഷയ്ക്ക നിലകൊള്ളണമെന്നും മലാല ആവശ്യപ്പെട്ടു."ഏഴ് പതിറ്റാണ്ടായി കശ്മീരിലെ കുട്ടികള്‍ വളരുന്നത് സംഘര്‍ഷാവസ്ഥയ്ക്ക് നടുവിലാണ്. ഇത്തരത്തില്‍ ദുരിതാവസ്ഥ സഹിച്ചു മുന്നേറുന്നതിന്റെയും പരസ്പരം മുറിവേല്‍പിക്കുന്നതിന്റെയും യാതൊരു ആവശ്യവുമില്ല.
കശ്മീരി കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയില്‍ ആശങ്കാകുലയാണ് ഇന്ന് ഞാന്‍. സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവരും അക്രമങ്ങള്‍ ഏറ്റവും അധികം ബാധിക്കാനിടയുള്ളതും അവരെയാണ്. എല്ലാ ദക്ഷിണേഷ്യക്കാരും അന്താരാഷ്ട്ര സമൂഹവും മറ്റ് അധികാരികളും അവരുടെ ക്ലേശങ്ങളോട് പ്രതികരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. എന്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നമ്മള്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണം. എന്നിട്ട് ഏഴ് പതിറ്റാണ്ട് നീണ്ട പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കണം", മലാല കുറിച്ചു.
അതേസമയം മലാല ഒരു അതിജീവനത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് . താലിബാൻ ഭീകരവാദികളുടെ വെടി ഉണ്ട ഏറ്റുവാങ്ങി മലാല യൂസഫ് . 2012 ഒക്ടോബർ 9-നു നടന്ന ഒരു വധ ശ്രമത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു, സ്കൂൾ കഴിഞ്ഞ് സ്കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലാല പിന്നീട് ബ്രിട്ടനിൽ അഭയം പ്രാപിക്കുകയാണ് ഉണ്ടായത്
2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹയാണ് മലാല. നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.
https://www.facebook.com/Malayalivartha