'കശ്മീർ സഹോദരങ്ങൾക്കൊപ്പം ഞങ്ങളുണ്ട്'' പാകിസ്ഥാൻ സ്വാതന്ത്ര്യദിനത്തിൽ ദു:ഖിതനായി പ്രധാന മന്ത്രി ഇമ്രാൻ ഖാൻ; ദുഃഖം കശ്മീരിനെയോർത്ത്
'ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനങ്ങളിലൂടെ കടന്നു പോകുകയാണ് ഇന്ത്യയും പാകിസ്ഥാനും. സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യ സന്തോഷത്തിലാണെങ്കിലും പാകിസ്ഥാൻ അത്ര സന്തോഷത്തിലല്ല. ഇന്നലെയായിരുന്നു പാകിസ്ഥാനിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. കശ്മീരീനെ ഓർത്തുള്ള സങ്കടം പാകിസ്ഥാൻ പ്രധാന മന്ത്രി പ്രകടിപ്പിച്ചിരുന്നു . ഇമ്രാൻ ഖാൻ ബുധനാഴ്ച സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ നടത്തിയ പ്രസംഗത്തിലാണ് കശ്മീരിനെ പറ്റി പരാമർശിച്ചത്. .“സ്വാതന്ത്ര്യദിനം വലിയ സന്തോഷത്തിനുള്ള അവസരമാണ്, എന്നാൽ ജമ്മു കശ്മീരിലെ നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ദുരവസ്ഥയിൽ ഇന്ന് നമ്മൾ ദു:ഖിതരാണ്, കശ്മീരി സഹോദരന്മാർക്കൊപ്പം നമ്മൾ നിൽക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നതായും ഇമ്രാൻ ഖാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കിയതിൽ പാകിസ്ഥാന്റെ പരാതികൾ അവസാനിക്കുന്നില്ല. ഇന്ത്യയുടെ തീരുമാനങ്ങലോടുള്ള കനത്ത പ്രതിഷേധങ്ങൾ ഇന്നലെ പാകിസ്ഥാനിൽ പ്രകടമായിരുന്നു. ആർട്ടിക്കിൾ 370 പിൻവലിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളലിന്റെ ആഴം കൂടിയിരുക്കുകയാണ്. പാകിസ്താനെ സംബന്ധിച്ചു നരേന്ദ്ര മോദി സർക്കാർ എടുത്ത ഈ തീരുമാനം ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണ്.പാകിസ്ഥാന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കൽ. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാക്കിസ്ഥാന്റെ നടപടികൾ രൂക്ഷമായിരുന്നു. ഇന്ത്യയുമായുള്ള പല ബന്ധങ്ങളും പാകിസ്ഥാൻ നിർത്തിവച്ചിരുന്നു. വ്യാപകമായ അക്രമങ്ങൾ നടത്താനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ നടത്തിയിരുന്നു. .ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ പാക്കിസ്ഥാന്‍ പുറത്താക്കി. പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുകയുണ്ടായി. പാക് ഹൈക്കമ്മീഷ്ണറെ ഇന്ത്യയിലേക്ക് അയക്കില്ലെന്നും പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. ജമ്മു കശ്മീരിൽ ഇന്ത്യയുടെ നയം പാക്കിസ്ഥാനെ പ്രകോപിപ്പിക്കുന്നതായിരുന്നു.
പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഉണ്ടാകുന്ന എല്ലാ പ്രധാന ഉരസലുകൾക്കും കാരണം കശ്മീറായിരുന്നു . കശ്മീരീന്റെ നിയന്ത്രണത്തിനായി ഇന്ത്യയും പാകിസ്താനും തമ്മിൽ 1947-48 കാലഘട്ടത്തിലുണ്ടായ യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. 1947-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധം സ്വാതന്ത്ര്യത്തിന് ശേഷം പുതിയ രാജ്യങ്ങൾക്കിടയിൽ നടന്ന ആദ്യ യുദ്ധമായിരുന്നു. സ്വാതന്ത്ര്യത്തിനധികം നാൾ കഴിയും മുമ്പേ ഇന്ത്യയിൽ നിന്നും കാശ്മീർ പിടിച്ചടക്കാനായി ഗോത്രവർഗ്ഗക്കാരെയുപയോഗിച്ച് പാകിസ്താൻ ഇന്ത്യക്ക് നേരേ ആക്രമണം ആരംഭിച്ചതോടെയാണ് യുദ്ധങ്ങൾക്ക് തുടക്കമായത്. ഈ യുദ്ധത്തിന്റെ പരിണിത ഫലം ഇപ്പോഴും ഇരുരാജ്യങ്ങളുടെ ഭരണകാര്യങ്ങളിൽ പ്രതിഫലിക്കുന്നുമുണ്ട്. ഇതിനൊക്കെ പിന്നാലെയാണ് കശ്മീർ വിഷയവും കൂടി ഇരു രാജ്യങ്ങൾക്കിടയിലും വന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയത് സ്വന്തം നിയമങ്ങൾ രൂപപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ അവകാശത്തെ തടയുകയും പ്രവാസികൾക്ക് അവിടെ സ്വത്ത് വാങ്ങാൻ അനുവദിക്കുകയും ചെയ്യുന്നു.
അതേ സമയം സ്വാതന്ത്രദിനം ആഘോഷിക്കുമ്പോൾ സാഹചര്യങ്ങൾ പാടെ മറിയ കാശ്മീർ കനത്ത സുരക്ഷയിലാണ്. കശ്മീർ താഴ്വരയിൽ 1.5 ലക്ഷം സൈനികരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ആർട്ടിക്കിൾ 370 പറ്റിയുള്ള സുപ്രധാന പ്രഖ്യാപനത്തിന് ശേഷം ആഭ്യന്തര സംഘർഷങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് താഴ്വരയിൽ വലിയ സൈനിക വിന്യാസം നടത്തിയിട്ടുള്ളത്. പാകിസ്താനിൽ നിന്നും നിരന്തരം പ്രകോപനങ്ങൾ ഉള്ളതിനാൽ വരുന്ന 24 മണിക്കൂർ തീര്‍ത്തും നിർണായകമാണെന്ന് മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ പ്രതികരിച്ചിരുന്നു.എന്നാൽ അന്താരാഷ്ട്ര അതിർത്തി അസാധാരണമാംവിധം ശാന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha