ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണ കപ്പൽ ഗ്രേസ് വൺ എത്രയും വേഗം തന്നെ വിട്ടുകൊടുത്തേക്കുമെന്ന് സൂചന
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണ കപ്പൽ ഗ്രേസ് വൺ എത്രയും വേഗം തന്നെ വിട്ടുകൊടുത്തേക്കുമെന്ന് സൂചന. ഇറാനിയൻ കമ്പനിക്കെതിരായ നിയമനടപടികൾ ജിബ്രാൾട്ടർ അവസാനിപ്പിച്ചു. ഉപരോധം ലംഘിച്ചുള്ള എണ്ണകയറ്റുമതി ആരോപിച്ച് ജൂലായ് നാലിനാണ് ബ്രിട്ടൻ കപ്പൽ പിടിച്ചെടുത്തത്. സിറിയയിലേക്ക് അനധികൃതമായി എണ്ണ കൊണ്ടു പോകുകയാണെന്ന് ആരോപിച്ചായിരുന്നു കപ്പല്‍ പിടിച്ചെടുത്തത്. യഥാസ്‌ഥിതി ബോധ്യപ്പെടുത്തുന്ന രേഖകള്‍ നല്‍കിയതു ബ്രിട്ടന്‍ അംഗീകരിച്ചതായും വൈകാതെ കപ്പലിനെ മോചിപ്പിക്കുമെന്നും ഇറാന്റെ പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ വ്യക്‌തമാക്കി.
മലയാളികളടക്കം 24 ഇന്ത്യക്കാരാണ് കപ്പലിൽ മോചനം കാത്ത് കഴിയുന്നത്. ഇന്ത്യക്കാരിൽ നാലുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. കപ്പൽ വിട്ടുനൽകുകയാണെങ്കിൽ ഇറാൻ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പൽ സ്റ്റെന ഇംപേറോ വിട്ടുനൽകാനുള്ള സാധ്യത കൂടുതലാണ്. അധികം വൈകാതെ തന്നെ കപ്പൽ വിട്ടുകിട്ടുമെന്ന് ഇറാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം കപ്പൽ വിട്ടുനൽകരുതെന്ന നിലപാടിലാണ് അമേരിക്ക. അമേരിക്ക ജിബ്രാൾട്ടർ സുപ്രീംകോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കും.
ഇറാനും ബ്രിട്ടനും പരസ്പരം കപ്പലുകള്‍ പിടിച്ചെടുത്തതോടെയാണ് രംഗം വഷളായത്. ഇതിനെ ചോദ്യം ചെയ്ത് അമേരിക്കയും സൗദി അറേബ്യയും രംഗത്തെത്തിയതോടെ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നായി. അതിനിടെ രണ്ട് കപ്പലുകളിലും ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്ന വെളിപ്പെടുത്തല്‍ വന്നതോടെ ശക്തമായി ഇടപെടാന്‍ ഇന്ത്യയും ശ്രമിച്ചു.
ഇറാനിലെ ഗ്രേസ് വണ്‍ കമ്പനിയില്‍ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, കാസര്‍കോട് സ്വദേശി പ്രജീഷ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍ എന്നിവരാണ് കുടുങ്ങിയത്. 3 മലയാളികൾ ഉൾപ്പെടെയുള്ള 14 ഇന്ത്യൻ ജീവനക്കാരെ വിമാനത്തിൽ നാട്ടിലെത്തിക്കും. ജിബ്രാൾട്ടറിൽനിന്ന് ലണ്ടനിലും അവിടെനിന്ന് മുംബൈയിലുമാണ് എത്തിക്കുക. കപ്പൽ കമ്പനിയാണ് വിമാനടിക്കറ്റ് ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നത്. വണ്ടൂർ, കാസർകോട്, ഗുരുവായൂർ സ്വദേശികൾ അടക്കം 24 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.
പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുകൊടുക്കണമെന്ന ബ്രിട്ടന്റെ ആവശ്യം ഇറാന്‍ തള്ളിയതോടെ ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷമായി.
https://www.facebook.com/Malayalivartha