മലേഷ്യൻ പ്രധാന മന്ത്രിയെക്കാൾ ഹിന്ദുക്കൾക്ക് വിശ്വാസം ഇന്ത്യൻ പ്രധാന മന്ത്രിയെ; വിവാദ പ്രസ്താവനയുമായി സാക്കിര്‍ നായിക്ക്; മലേഷ്യന്‍ അധികൃതർ നോട്ടീസ് അയച്ചു
മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് മലായ് പ്രധാന മന്ത്രിയെക്കാള്‍ വിശ്വാസവും കൂറും ഇന്ത്യന്‍ പ്രധാനമന്ത്രിയോടാണെന്ന് പറഞ്ഞ മത പ്രഭാഷകന്‍ മലേഷ്യന്‍ അധികൃതരുടെ നോട്ടീസ്. രാജ്യത്ത് വര്‍ഗീയ പ്രസ്താവന നടത്തിയെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി മുഹിയുദ്ദീന് യാസീനാണ് ഈ പ്രസ്താവനയിൽ വിശദീകരണം തേടിയിരിക്കുന്നത്. മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദിനേക്കാൾ മലേഷ്യയിലെ ഹിന്ദുക്കൾ കൂടുതൽ വിശ്വസ്തരായിരിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്നു പറഞ്ഞ സാക്കിർ നായിക് വിവാദങ്ങൾക്ക് തുടക്കമിടുകയായിരുന്നു. ഈ പരാമർശത്തിലൂടെ സാക്കിർ നായിക് രാജ്യത്തു വര്‍ഗീയ പ്രസ്താവന നടത്തിയെന്നാണ് മലേഷ്യൻ അധികൃതർ ചൂണ്ടിക്കാട്ടുന്നത് . ഇതേ തുടര്‍ന്ന് സാക്കിര്‍ നായിക്കിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനവ വിഭവശേഷി മന്ത്രി എം. കുലശേഖരന് രംഗത്തെത്തിയിരുന്നു. സാക്കിര്‍ നായിക്കിനെ രാജ്യത്ത് തുടരാന്‍ അനുവദിക്കരുതെന്നും കുലശേഖരന് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്കുതന്നെ തിരിച്ചയക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തലത്തില്‍ നിന്നു ഉയര്‍ന്നിരുന്നു
മലേഷ്യയിലെ സ്ഥിരം നിവാസിയല്ലാത്ത സാക്കിർ നായിക്കിനെ മലേഷ്യൻ കാര്യങ്ങളെ വിമർശിക്കാനോ പ്രാദേശിക സമുദായങ്ങളെ അഭിസംബോധന ചെയ്യാനോ പാടില്ലാത്തതിനാൽ രാജ്യത്ത് തുടരാൻ അനുവദിക്കരുതെന്നായിരുന്നു എം കുലശേഗരൻ പറഞ്ഞത്. എന്നാൽ സാക്കിര്‍ നായിക്കിനെ രാജ്യത്ത് തുടരാന്‍ അനുവദിക്കരുതെന്ന എം. കുലശേഖരന്ൻറെ ആവശ്യം മലേഷ്യൻ പ്രധാനമന്ത്രി തള്ളി. എന്നാൽ ഈ കാര്യത്തിൽ മഹാതിർ ബിൻ മുഹമ്മദി നിലപാട് വ്യക്തമാക്കിയിരുന്നു. ‘‘ അദ്ദേഹം ഇന്ന് ഇവിടെയുണ്ട്, എന്നാല്‍ ഏതെങ്കിലും രാജ്യം അദ്ദേഹത്തെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവരെ ഇവിടേക്ക് സ്വാഗതം ചെയ്യുകയാണെന്ന്.’’- മഹാതീർ പറഞ്ഞിരുന്നു. തന്റെ ജീവൻ അപകടത്തിലായതിനാൽ മലേഷ്യയിൽ തന്നെ തുടരണമെന്ന് സക്കീറും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ഏജന്‍സികള്‍ മുമ്പ് രണ്ടു തവണ സാക്കിര്‍ നായിക്കിനുവേണ്ടി ഇൻറര്‍പോളിനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരാകരിക്കുകയുണ്ടായി. സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു എന്‍ഫോഴ്സ്മെന്റ് വീണ്ടും ഇൻറര്‍പോളിനെ സമീപിച്ചത്.
2016 മുതൽ എൻ.ഐ.എ അന്വേഷിക്കുന്ന വ്യക്തിയാണ് നായിക്. അദ്ദേഹത്തിൻെറ ഇസ്ലാമിക് റിസർച് ഫൗണ്ടേഷനെ (ഐ.ആർ.എഫ്) അഞ്ചു വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് യുവാക്കളെ പ്രേരിപ്പിച്ചുവെന്നും മതവിദ്വേഷം വളർത്തിയെന്നും ആരോപിച്ച് നായികിനും കൂട്ടുപ്രതികൾക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം 2017ൽ മുംബൈയിലെ കോടതിയിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടായിരുന്നു. 2016ൽ ഇന്ത്യ വിട്ട അദ്ദേഹം ഒരു പ്രസ്താവനയിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. 2016ൽ ഇന്ത്യ വിട്ട അദ്ദേഹം ഒരു പ്രസ്താവനയിലാണ് കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തിയത്. അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇൻറർപോളിനു മേൽ സർക്കാർ നടത്തുന്ന സമ്മർദത്തെക്കുറിച്ച് ബോധ്യമുള്ളതായി സാക്കിർ നായിക്ക് പറഞ്ഞിരുന്നു. ''ഇൻറർപോൾ ഇതുവരെ റെഡ് കോർണർ നോട്ടീസ് ഇറക്കിയിട്ടില്ലെന്ന് ചില അംഗരാഷ്ട്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞു. തനിക്കെതിരായ നോട്ടീസ് ഇൻറർപോൾ നേരത്തേ റദ്ദാക്കിയതാണ്. എന്നാൽ, ഒന്നരവർഷത്തോളമായി കുറ്റപത്രം സമർപ്പിച്ച് റെഡ്കോർണർ നോട്ടീസിന് സർക്കാർ സമ്മർദം ചെലുത്തിവരുകയാണ്. എന്നാൽ, ഇതിന് വഴങ്ങി ഇൻറർപോൾ പ്രവർത്തിക്കുമെന്ന് കരുതുന്നില്ല'' -നായിക് പറഞ്ഞിരുന്നു.ഇന്ത്യ വിട്ടു കിട്ടാൻ ആവശ്യപ്പെടുന്ന വിവാദ മതപ്രഭാഷകൻ മലേഷ്യയിൽ തുടരവെ ഇന്ത്യൻ പ്രധാന മന്ത്രിയെ പുകഴ്ത്തിയതോടെ അവിടെ നിന്നും പണി വാങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha