ഒമ്പത് വയസ്സുമുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള അള്‍ത്താര ബാലികമാരെയാണ് വൈദീക വേഷമണിഞ്ഞ ചെകുത്താൻ പീഡിപ്പിച്ചത്..പലപ്പോഴും മറ്റ് വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച് പോലും വൈദികന്‍ പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി
ലോകത്ത് എന്തെല്ലാം പുരോഗമനങ്ങൾ വന്നാലും എത്ര സാംസ്ക്കാരിക സാമൂഹിക ഉന്നമനം വന്നെന്നുപറഞ്ഞാലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ഒരു കുറവുമില്ല.. അതുപോലെതന്നെ ചെറിയ കുട്ടികൾക്ക് എതിരായ ലൈംഗീകാതിക്രമങ്ങൾ ഓരോദിവസവും കൂടി വരുന്നുണ്ട്. സ്വന്തം വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ല വാസ്തവം...നിയമത്തിത്തിന്റെ കാവലാളന്മാരും ദൈവത്തിന്റെ പ്രതിപുരുഷനെന്ന് വിശേഷിപ്പിക്കുന്നവരും തന്നെ ഇത്തരം ക്രൂരതകൾക്ക് മുതിരുമ്പോഴാണ് യഥാർത്ഥ നീതി നിഷേധം നടക്കുന്നത്
ഈ അടുത്ത കാലത്ത് അമേരിക്കയിലെ കത്തോലിക വൈദീകനെതിരെയാണ് ഇത്തരത്തിൽ ലൈംഗീക ആരോപണം ഉയർന്നിരിക്കുന്നത്. വൈദിക വേഷമണിഞ്ഞ് ചെകുത്താനായാണ് വൈദികന്‍ പെരുമാറിയതെന്ന്
കോടതി നിരീക്ഷിച്ചു ...കേസിൽപ്രതിക്ക് നാൽപ്പത്തഞ്ച് വർഷം തടവിന് വിധിക്കുകയും ചെയ്തു.
ഒമ്പത് വയസ്സുമുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള അള്‍ത്താര ബാലികമാരെയാണ് വൈദീക വേഷമണിഞ്ഞ ചെകുത്താൻ പീഡിപ്പിച്ചത്..പലപ്പോഴും മറ്റ് വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച് പോലും വൈദികന്‍ പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി
യേശുവിനേപ്പോലെയായിരുന്നു വൈദികന്‍റെ പെരുമാറ്റമെന്നാണ് പീഡിപ്പിക്കപ്പെട്ട ബാലികമാരുടെ രക്ഷിതാക്കൾ കോടതിയെ അറിയിച്ചത്. ദൈവത്തെ പോലെ സ്നേഹവും അനുകമ്പയും ക്ഷമയും പ്രകടിപ്പിച്ച വൈദീകനെ വലിയ വിശ്വാസവുമായിരുന്നു എല്ലാവർക്കും .പക്ഷെ ദൈവസ്നേഹം അതിരുകടന്നത് രക്ഷിതാക്കൾ തിരിച്ചറിഞ്ഞില്ല.. രക്ഷിതാക്കളുടെയും മറ്റുള്ളവരുടെയും വിശ്വാസം മുതലെടുക്കുകയായിരുന്നു വൈദീകൻ.
കുട്ടികളെ പീഡിപ്പിക്കുന്ന വിവരം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നു ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു..അതുകൊണ്ടുതന്നെ ആരും ഇതേപ്പറ്റി മൊഴിനൽകാൻ തയ്യാറായിരുന്നില്ല..
ഒമ്പത് ദിവസം നടന്ന വിചാരണയിലാണ് വൈദികന്‍റെ ഭീഷണി അവഗണിച്ച രണ്ട് പെണ്‍കുട്ടികൾ മൊഴി കൊടുത്തത്. തന്‍റെ ഇളയ സഹോദരന്‍ മുറിയ്ക്ക് വെളിയില്‍ നില്‍ക്കുമ്പോള്‍ പോലും വൈദികന്‍ പീഡിപ്പിക്കാന്‍ മടികാണിച്ചില്ലെന്ന് ഒരു കുട്ടി വെളിപ്പെടുത്തി.
ആരോപണം ഉയര്‍ന്നതോടെ വൈദികന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.
കുട്ടികളുടെ മൊഴി മുഖവിലക്കെടുത്ത കോടതി സംഭവം അതീവ ഗുരുതരമാണെന്ന് കണ്ടത്തുകയായിരുന്നു.
അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച് പോലും കുട്ടികളെ പീഡിപ്പിച്ചത് പൊറുക്കാനാവാത്ത തെറ്റായിത്തന്നെ കോടതി കണ്ടു ..വൈദികനെതിരായ ആരോപണങ്ങള്‍ക്ക് നേരെ കണ്ണടച്ച സഭാ അധികൃതര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. വൈദീകനെ പിന്തുണച്ച് നിരവധി വിശ്വാസികളും രംഗത്ത് വന്നിരുന്നു.
കത്തോലിക വൈദീകർക്കെതിരായ ലൈംഗീക ആരോപണങ്ങൾക്കെതിരെ കത്തോലിക സഭ കടത്ത സമ്മർദ്ദത്തിലായിരുന്നു. 1980കളിൽ യുഎസ്സിലാണ് ആദ്യമായി പുരോഹിതരുടെ ലൈംഗികാക്രമണം സംബന്ധിച്ച വെളിപ്പെടുത്തലുകൾ ആദ്യമായി വന്നത്. ലൈംഗീക അതിക്രമം കൂടുതലായതോടെ ഇതിനെതിരെ നടപടികൾ സ്വീകരിക്കാൻ പോപ്പ് തന്നെ മുന്നോട്ട് വരികയുണ്ടായി
https://www.facebook.com/Malayalivartha