വിമാനത്താവളത്തില്‍ ബോംബ് വെയ്ക്കാന്‍ ഭീകര വാദിയായ സ്ത്രീ എത്തിയിട്ടുണ്ടെന്ന് വ്യാജ സന്ദേശം; ഭർത്താവ് പിടിയിൽ ; വ്യാജ പ്രചരണത്തിന് പിന്നിലുള്ള ഉദ്ദേശം അറിഞ്ഞവർ ഞെട്ടി
വിമാനത്താവളത്തില്‍ ബോംബ് വെയ്ക്കാന്‍ ഭീകര സംഘടനയില്‍പ്പെട്ട യുവതിയെത്തുമെന്ന് വ്യാജ സന്ദേശം. ഭർത്താവ് തന്നെയാണ് ഭാര്യയെക്കുറിച്ച് വ്യാജസന്ദേശം പ്രചരിപ്പിച്ചത്. ഭര്‍ത്താവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.ഗള്‍ഫിലേക്ക് പോകുന്ന ഭാര്യയുടെ യാത്ര മുടക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഭാര്യയെ പിരിയുന്നതിലുള്ള വിഷമമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ലാണ് നസീറുദ്ദീന്‍ എന്ന 29-കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. നസീറുദ്ദീന്‍ ഓഗസ്റ്റ് എട്ടിനാണ് വ്യാജസന്ദേശം പ്രചരിപ്പിച്ചത്.
സംഭവം ഇങ്ങനെ: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു വിളിച്ചത്. വിമാനത്താവളത്തില്‍ ബോംബ് വെയ്ക്കാന്‍ ഭീകരസംഘടനയില്‍പ്പെട്ട യുവതി എത്തുന്നെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ എയര്‍പോര്‍ട്ട് അധികൃതര്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ പിന്നീട് സന്ദേശം വ്യാജമാണെന്ന് മനസ്സിലാകുകയും പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ചെന്നൈയിലെ ബാഗ് നിര്‍മ്മാണ ഫാക്ടറിയിലെ തൊഴിലാളിയായ നസീറുദ്ദീന്‍ അതേ ഫാക്ടറിയില്‍ തന്നെ ജോലി ചെയ്യുന്ന റഫിയയെയാണ് വിവാഹം കഴിച്ചത്. മെച്ചപ്പെട്ട ജോലിക്കായി റഫിയ ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറെടുത്തിരുന്നു. എന്നാൽ ഭാര്യയെ പിരിയാനുള്ള വിഷമം കാരണമാണ് ഇത്തരത്തിലൊരു കടും കൈയ്ക്ക് യുവാവ് മുതിർന്നത്.
https://www.facebook.com/Malayalivartha