Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...

പാകിസ്ഥാന്‍ കൊടും ദാരിദ്ര്യത്തില്‍;നിലവിലെ അവസ്ഥയില്‍ സാമ്പത്തികമായി തകര്‍ന്നുകഴിഞ്ഞ സ്ഥിതിക്ക് ആത്മഹത്യമാത്രമേ ഇനി ഇമ്രാന്‍ഖാന് മുന്നിലുള്ളു; ആസിഫാ സര്‍ദാരി

05 SEPTEMBER 2019 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ രൂക്ഷ വിമർശനവുമായി മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകള്‍ ആസിഫ സര്‍ദാരി രംഗത്ത്. പാക്കിസ്ഥാന്റെ തകര്‍ച്ചക്ക് ഉത്തരവാദി ഇമ്രാന്‍ഖാനാണെന്ന് ശക്തമായി ആസിഫ് അലി സര്‍ദാരിയുടെ മകള്‍ ആരോപിച്ചു. മുന്‍ പട്ടാളമേധാവിയും പ്രസിഡന്‌റുമായിരുന്ന പര്‍വേശ് മുഷറഫും ഇമ്രാനും തമ്മില്‍ ഭരണകാര്യത്തില്‍ ഒരു വ്യത്യാസമില്ലെന്നും സര്‍വ്വസാധാരണക്കാരന്റെ ജീവിതം തകര്‍ക്കുന്നതിന്റെ പേരില്‍ പ്രക്ഷോഭത്തിനിറങ്ങേണ്ട അവസ്ഥയാണെന്നും ആസിഫ സര്‍ദാരി വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ പൊതുസമൂഹത്തിന്റെ പ്രതിഷേധം തുറന്നടിച്ചത്.

‘ഒരു വര്‍ഷക്കാലത്തെ ഭരണംകൊണ്ട് തന്നെ രാജ്യത്ത് കടുത്ത ദാരിദ്ര്യവും വിലക്കയറ്റവുംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് ആസിഫ ആരോപിച്ചു.രാജ്യത്തെ പലമേഖലകളിലും യാത്രചെയ്യുമ്പോള്‍പോലും സാധാരണക്കാരന്റെ ഒരു പ്രശ്‌നവും ഇമ്രാനോട് പറയാന്‍ അനുവാദമില്ല എന്നും ആസിഫ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങള്‍ക്ക് നല്‍കിയത് മുഴുവന്‍ പൊള്ളയായ വാഗ്ദാനങ്ങളായിരുന്നു. പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നുള്ള പ്രഖ്യാപനം എന്താണെന്ന് പോലും ഇമ്രാന് ഇപ്പോള്‍ ഓര്‍മ്മയില്ല.ആസിഫ പരിഹസിച്ചു. ഏതെങ്കിലും രാജ്യത്തിന് മുന്നില്‍ കൈനീട്ടേണ്ടി വന്നാല്‍ ആ നിമിഷം താന്‍ ആത്മഹത്യചെയ്യുമെന്ന് പ്രസംഗിച്ചയാളാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയെന്നും നിലവിലെ അവസ്ഥയില്‍ സാമ്പത്തികമായി തകര്‍ന്നുകഴിഞ്ഞ സ്ഥിതിക്ക് ആത്മഹത്യമാത്രമേ ഇനി ഇമ്രാന്‍ഖാന് മുന്നിലുള്ളു എന്നും ആസിഫ പറഞ്ഞു.

ഓരോ ദിവസവും പാക്കിസ്ഥാൻ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി വീഴുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. വൈദ്യൂതി ബിൽ അടയ്ക്കാൻ പോലും പണമില്ലാതെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ കഴിയുന്നത് എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നു. സാമ്പത്തിക പരാധീനത രൂക്ഷമായതോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ജനരോഷം ശക്തമാകുന്നതായാണ് റിപ്പോർട്ട്.

ഇനിയും അധികാരത്തിൽ തുടരാൻ ഇമ്രാൻ ഖാന് അർഹതയില്ലെന്നും ,എന്തിനാണ് താങ്കൾ അധികാരത്തിൽ വന്നതെന്നും ജനങ്ങൾ ചോദിക്കുന്നു . പ്രശസ്തനായ പാക് കവി ഫർഹാത് അബ്ബാസ് ഷാ കഴിഞ്ഞ ദിവസം ഇമ്രാൻ ഖാനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു . സ്വന്തം കവിതയിലൂടെയും അദ്ദേഹം ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ചു. ‘ ഈ രാജ്യത്തെ ജനങ്ങൾ ദാരിദ്ര്യത്തെ എത്രത്തോളം അഭിമുഖീകരിക്കുന്നുവെന്ന് നിങ്ങൾക്കറിയില്ലെന്നും , ഞങ്ങളെ യാചകരാക്കിയ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാനെന്നും ‘ അദ്ദേഹം പറഞ്ഞു .

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ഇടഞ്ഞു നില്‍ക്കുകയും യുദ്ധം നടത്തുമെന്നും ഭീഷണിപ്പെടുത്തുന്ന പാകിസ്താന് സമ്പദ് വ്യവസ്ഥ ക്രമപ്പെടുത്താന്‍ പോലും ഇതുവരെ ആയിട്ടില്ല. കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്.

സമ്പദ് വ്യവസ്ഥയില്‍ വാര്‍ഷിക കമ്മി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് പോയിരിക്കുന്നത്. 2018-19 സാമ്പത്തീക വര്‍ഷം 8.9 ശതമാനമായി ഇത് ഉയര്‍ന്നിരിക്കുകയാണ്. വരവിനേക്കാള്‍ അധിക ചെലവാണ് ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ വാര്‍ഷിക കമ്മി 6.6 ആയിരുന്നെന്നും അതാണ് 8.9 ശതമാനമായി ഉയര്‍ന്നിരിക്കുന്നതെന്നും ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് സാമ്പത്തീക സര്‍വേ നല്‍കുന്ന കണക്കുകള്‍ പ്രകാരം പാകിസ്താന്റെ കമ്മി ഇപ്പോള്‍ 3.445 ലക്ഷം കോടി രൂപയാണ്. 1979-80 കാലത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (17 minutes ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (7 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (12 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (12 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends