Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

രാജകീയമായി വാണ മലിന്വാ ഇനത്തില്‍പ്പെട്ട നായ്ക്കള്‍ ഇപ്പോള്‍ അന്യരാജ്യത്ത് നരകിക്കുന്നു!

18 SEPTEMBER 2019 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...

നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഉരസി... നൂറുകണക്കിനു യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... വിമാനച്ചിറകുകള്‍ക്കു കേടുപാട്

ഹമാസിന്റെ ആവശ്യം അംഗീകരിക്കാനാകില്ല, ചർച്ചയിൽ പങ്കെടുക്കുന്ന ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി ഇപ്പോഴും ദോഹയിൽ തുടരുന്നു, യു.എൻ രക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും യുദ്ധം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ...!!

വിശ്വാസികൾക്ക് നേരെ, മസ്ജിദുൽ അഖ്സയിൽ വീണ്ടും ഇസ്രായേൽ പൊലീസിന്റെയും. കുടിയേറ്റക്കരുടെയും ആക്രമണം:- ഗാസയുടെ തീരദേശങ്ങളിലേക്ക് കുടിയേറാന്‍ 500 കുടുംബങ്ങളുടെ പട്ടിക തയ്യാർ...

ബെല്‍ജിയന്‍ മലിന്വാ ഇനത്തില്‍പ്പെട്ട ഒരു നായയായിരുന്നു അല്‍ ഖായിദ ഭീകരന്‍ ഉസാമ ബിന്‍ ലാദനെ പിടികൂടുന്നതിന് യുഎസിന്റെ നേവി സീല്‍ ടീം സിക്സ് അംഗങ്ങള്‍ക്കു വഴി കാട്ടിയായത്. ലോകത്തിനു മുന്നില്‍ ആ നായയും അദൃശ്യനാണ്.

വിവിധ രാജ്യങ്ങള്‍ക്ക് ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിനായി യുഎസ് നല്‍കുന്ന സഹായങ്ങളില്‍ ഇത്തരത്തിലുള്ള മിടുക്കന്‍ നായ്ക്കളുമുണ്ട്. യുഎസ് പരിശീലിപ്പിച്ചു വിവിധ രാജ്യങ്ങള്‍ക്കു നല്‍കുന്നത് ബെല്‍ജിയന്‍ മലിന്വാ, ജര്‍മന്‍ ഷെപ്പേഡ് എന്നിവ കൂടാതെ ലാബ്രഡോര്‍, കോക്കര്‍ സ്പാനിയല്‍ തുടങ്ങിയ വിഭാഗത്തില്‍പെട്ട നായ്ക്കളുമുണ്ട്. ഇന്ത്യന്‍ സുരക്ഷാസേനയിലുമുണ്ട് ഇവ. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനാണ് സൈന്യം ഇവയ്ക്കു പ്രധാനമായും പരിശീലനം നല്‍കാറുള്ളത്. ഏറെ ദൂരെയുള്ള ശത്രുക്കളെ വരെ മണം പിടിച്ചു കണ്ടെത്താന്‍ ശേഷിയുള്ളതാണ് ബെല്‍ജിയന്‍ മലിന്വാകള്‍. വലുപ്പം കുറവായതിനാല്‍ത്തന്നെ സൈന്യം കയറും മുന്‍പ് ലക്ഷ്യകേന്ദ്രങ്ങളിലേക്കു 'നുഴഞ്ഞു കയറാനും' ഇവയെ ഉപയോഗിക്കാറുണ്ട്. ഇവയുടെ ശരീരത്തിലെ ക്യാമറകള്‍ വഴി ശത്രുവിന്റെ താവളത്തിനകത്തെ കാഴ്ചകള്‍ കാണാനും സാധിക്കും.

 യുഎസില്‍ നിന്നും വന്‍തോതില്‍ സാമ്പത്തിക, സൈനിക സഹായം കൈപ്പറ്റുന്ന, സഖ്യകക്ഷിയായ ജോര്‍ദാന് ഭീകരതയ്ക്കെതിരായ നടപടികള്‍ക്കുള്ള സഹായമായി യുഎസ് നല്‍കിയ നായ്ക്കളുടെ അവസ്ഥയെക്കുറിച്ചു പരിതാപകരമായ റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പട്ടിണിക്കിട്ട് എല്ലും തോലുമായ നായ്ക്കളുടെ ചിത്രം പുറത്തുവന്നതോടെയാണ് ഈ ദാരുണ സംഭവം ലോകശ്രദ്ധയില്‍പെടുന്നത്. ഭീകരത തടയുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും നടപ്പാക്കുന്ന വിവിധ പദ്ധതികളനുസരിച്ച് ജോര്‍ദാന്‍ സൈന്യത്തിന, യുഎസ് ഇതിനോടകം, പരിശീലനം ലഭിച്ച ഒട്ടേറെ നായ്ക്കളെ കൈമാറിയിട്ടുമുണ്ട്. പ്രശ്നബാധിത മേഖലകളിലെല്ലാം സൈന്യത്തിന്റെ ഭാഗമായി ഉപയോഗിക്കാവുന്നവയാണ് മുന്തിയ ഇനത്തില്‍പെട്ട ഈ നായ്ക്കളെല്ലാം.മനുഷ്യനേക്കാളും ഇരട്ടി വേഗത്തില്‍ ഓടാന്‍ കഴിവുളള ഇവയുടെ പിടിയില്‍ നിന്നു ശത്രുക്കള്‍ രക്ഷപ്പെടാനും ഏറെ പാടുപെടും. കൂര്‍ത്ത പല്ലുകള്‍ കൊണ്ടുള്ള ഇവയുടെ കടിയും കുപ്രസിദ്ധമാണ്.

 യുഎസ് സേനയായിരുന്നു ചാവേറുകളെയും സ്ഫോടക വസ്തുക്കളെയും കണ്ടെത്തുന്നതിനു നായകളെ ഉപയോഗിക്കുന്ന രീതി ഏറ്റവും ഫലപ്രദമായി നടപ്പാക്കിയത്. സൈനിക ആവശ്യങ്ങള്‍ക്കായി നായകളെ പരിശീലിപ്പിക്കുന്നതിനൊപ്പം സഖ്യകക്ഷികള്‍ക്ക് അവയെ കൈമാറുന്ന രീതിയും തുടങ്ങി വച്ചത് യുഎസ് ആണ്. പശ്ചിമേഷ്യയില്‍ യുഎസുമായി സൗഹൃദം സൂക്ഷിക്കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ജോര്‍ദാന്‍.

യുഎസില്‍ നിന്നു പരിശീലനം ലഭിച്ച നൂറുകണക്കിന് യുഎസ് നായകള്‍ ജോര്‍ദാന്‍ ബോംബ് സ്‌ക്വാഡില്‍ ഇടം പിടിച്ച കാലമുണ്ടായിരുന്നു. എന്നാല്‍ മികച്ച സൗകര്യങ്ങളുടെ അഭാവവും അധികൃതരുടെ നിസ്സംഗതയും മൂലം യുഎസ് നായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയും പട്ടിണിക്കോലമായി തീരുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. മികച്ച പരിപാലനവും ഭക്ഷണവും ആവശ്യമുള്ള ഇത്തരം നായകള്‍ക്കു അതൊന്നും നല്‍കാതെയുള്ള അവഗണനയാണ് ഇത്തരം ദുരവസ്ഥയ്ക്കു കാരണമെന്ന് യുഎസ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.

മികച്ച പ്രതിരോധ ശേഷിയുള്ളവയും ഏതു കാലാവസ്ഥയെയും മറികടക്കാന്‍ ശേഷിയുള്ളവയുമാണ് യുഎസ് മിലിട്ടറി ഏജന്‍സികളിലെ ഏറ്റവും മികച്ച ട്രെയിനര്‍മാര്‍ പരിശീലനം നല്‍കിയിട്ടുള്ള ഇത്തരം നായ്ക്കള്‍. എന്നാല്‍ പട്ടിണിക്കോലങ്ങളായാണ് ജോര്‍ദാന്‍ ഈ നായ്ക്കളെ പരിപാലിക്കുന്നതെന്നാണ് യുഎസ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. 2008 മുതല്‍ 2016 മുതല്‍ ജോര്‍ദാന്‍ സൈന്യത്തിനു യുഎസ് നല്‍കിയ നായകളില്‍ 10 എണ്ണം പ്രതികൂല കാലാവസ്ഥയും മികച്ച സൗകര്യങ്ങളുടെ അഭാവവും കാരണം ചത്തൊടുങ്ങിയതായി യുഎസ് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷിച്ച നായ്ക്കളില്‍ ഭൂരിഭാഗവും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവയാണ്.

2016-ല്‍ യുഎസ് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ ജോര്‍ദാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഏറെ നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും അതൊന്നും നടപ്പിലായില്ല. പരിപാലനം ബുദ്ധിമുട്ടാണെങ്കില്‍ കൂടുതല്‍ നായ്ക്കളെ നല്‍കേണ്ടതില്ലെന്ന് യുഎസ് നിലപാടെടുക്കുകയും ചെയ്തു. പക്ഷേ ജോര്‍ദാന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് കൂടുതല്‍ നായ്ക്കളെ നല്‍കുകയായിരുന്നു. ആധുനിക സജ്ജീകരണങ്ങളും നായ്ക്കളെ ശുശ്രൂഷിക്കാന്‍ പരിചാരകരെയും പരിശീലകരെയും യുഎസില്‍ നിന്നു കൊണ്ടു വന്നുവെങ്കിലും അതൊന്നും നിലവിലെ സാഹചര്യത്തെ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടില്ലെന്നാണ് സൂചന. അന്താരാഷ്ട്രമാധ്യമങ്ങളിലൂടെ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പട്ടിണിക്കോലമായ നായകളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. എല്ലുകള്‍ പുറത്തേക്ക് ഉന്തിയ നിലയിലുള്ള നായകളുടെ നഖങ്ങള്‍ അമിതമായി വളര്‍ന്ന നിലയിലായിരുന്നു. ചെവികളിലും മുഖത്തും അഴുക്കുകട്ടകള്‍ പറ്റിപ്പിടിച്ച നിലയിലുള്ള ഇവ ഒരു ജോലിയും ചെയ്യാന്‍ സാധിക്കാത്ത വിധം അവശരായിരുന്നു. ശരീരത്തിലാകെ ചെള്ളുകളും നിറഞ്ഞു. നല്ല കൂടുകളോ ഭക്ഷണമോ ഇവയ്ക്കു ലഭിച്ചിരുന്നില്ല. ഭക്ഷണം പലപ്പോഴും തറയില്‍ എറിഞ്ഞാണു നായ്ക്കള്‍ക്കു നല്‍കിയിരുന്നത്.

20 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭീകരതയെ അമര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭാഗമായി സഖ്യകക്ഷികളായ രാജ്യങ്ങളുടെ സുരക്ഷാസേനയ്ക്കു മികച്ച നായ്ക്കളെ നല്‍കുന്ന പതിവ് അമേരിക്ക തുടങ്ങി വച്ചത്. കോടിക്കണക്കിനു ഡോളര്‍ നായ്ക്കളുടെ പരിശീലനത്തിനും മറ്റുകാര്യങ്ങള്‍ക്കുമായി വര്‍ഷം തോറും ചെലഴിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ്, നായകളെ രാജ്യങ്ങള്‍ക്ക് കൈമാറിയതിനു ശേഷം ഇവയുടെ ജീവിത സാഹചര്യത്തെ കുറിച്ചോ ആരോഗ്യസ്ഥിതിയെ കുറിച്ചോ അന്വേഷിക്കുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.

സഖ്യകക്ഷികള്‍ക്ക് യു എസ്സ് നല്‍കുന്ന നായ്ക്കളെ എപ്രകാരമാണ് പരിപാലിക്കേണ്ടതെന്ന നിര്‍ദേശങ്ങളോ കരാറുകളോ നിലവില്‍ ഇല്ലാത്തതും തിരിച്ചടിയായി. എന്നാല്‍ സുരക്ഷാസേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇത്തരം നായ്ക്കളെ കൃത്യമായി പരിപാലിക്കുന്നുണ്ടെന്നായിരുന്നു ജോര്‍ദാന്റെ പ്രതികരണം. ബല്‍ജിയന്‍ മലിന്വാ വിഭാഗത്തില്‍പെട്ട 'സോ' എന്ന രണ്ടു വയസ്സുള്ള നായ്ക്കുട്ടി 2017-ല്‍ സൂര്യാതപം ഏറ്റു ചത്തത് അന്ന് ഏറെ ചര്‍ച്ചയായിരുന്നു. അതിദാരുണമായ മരണം എന്നായിരുന്നു ഇതേക്കുറിച്ച് മാധ്യമങ്ങളുടെ വിശേഷണം. അസാധാരണമാം വിധം ശരീരം ശോഷിക്കുകയും രോഗബാധിതയാകുകയും ചെയ്ത 'അതെന' എന്ന നായ്ക്കുട്ടിയെ ജോര്‍ദാന്‍ യുഎസിലേക്കു തിരിച്ചയച്ചിരുന്നു.

 ജോര്‍ദാന്‍ പോലെ ചാവേര്‍ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും പതിവായ രാജ്യത്ത് ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരം നായ്ക്കളെ അയയ്ക്കുന്നതെന്നും എന്നാല്‍ ഇവയുടെ പരിപാലനവും പരിശീലനവും ചെലവേറിയതിനാല്‍ പ്രത്യേക ധനസഹായം ഇതിനായി രാജ്യങ്ങള്‍ക്കു നല്‍കാറുണ്ടെന്നും യുഎസ് അധികൃതര്‍ പറയുന്നു.2017-ല്‍ ബോംബ് സ്ഫോടനത്തില്‍ പരുക്കേറ്റ് അവശനിലയിലായ 'മെന്‍സി' എന്ന നായയെ ദയാവധത്തിനു വിധേയമാക്കിയതും വന്‍ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.

 ഒന്‍പതു രാജ്യങ്ങള്‍ക്കായി 2018 സെപ്റ്റംബറില്‍ മാത്രം 189 നായകളെയാണ് യുഎസ് നല്‍കിയത്. ബഹ്റൈന്‍, ഈജിപ്ത്, ഇന്തൊനീഷ്യ, ലബനന്‍, മെക്സിക്കോ, മോറോക്കോ, ജോര്‍ദാന്‍, ഒമാന്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു രാജ്യസുരക്ഷയുടെ ഭാഗമായി യുഎസ് നായ്ക്കളെ നല്‍കിയത്.ജോര്‍ദാനിലെ നായ്ക്കളെ പരിപാലിക്കാനായി സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറയുന്നു. നിലവില്‍ ജോര്‍ദാനിലാണ് പരിശീലനം ലഭിച്ച ഏറ്റവും കൂടുതല്‍ നായ്ക്കള്‍ ഉള്ളത്- 89 എണ്ണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (5 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (6 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (7 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (7 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (8 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (8 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (8 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (8 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (13 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (13 hours ago)

ആസ്തി ഇങ്ങനെ  (13 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (13 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (13 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (14 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (14 hours ago)

Malayali Vartha Recommends