400 പേരെ വെടിവെച്ചുകൊല്ലണം എന്ന വിചിത്ര ആഗ്രഹവുമായി പെൺകുട്ടി..ഒപ്പം പഠിച്ച സഹപാഠികളോടുള്ള വിരോധം മൂത്തപ്പോൾ അവരെ വെടിവെച്ചുകൊല്ലാൻ തീരുമാനിച്ചു ..ഒടുവിൽ സംഭവിച്ചത്...
ഒന്നും രണ്ടുമല്ല 400 പേരെയാണ് അലക്സിസ് വിൽസൺ എന്ന പെൺകുട്ടിക്ക് വെടിവെച്ചുകൊല്ലാൻ ആഗ്രഹമുള്ളത് .. മക്അലസ്റ്റർ എന്ന സ്ഥലത്തെ പിസ വിൽപ്പനശാലയിലെ ജീവനക്കാരിയാണ് അലക്സിസ്.. തന്റെ ആഗ്രഹം നടപ്പിലാക്കുന്നതിന് മുൻപ് ഇത് സഹപ്രവർത്തകയായ കൂട്ടുകാരിയോട് അലക്സിസ് വിൽസൺ പങ്കുവെച്ചു. 'തനിക്ക് 400 പേരെ വെടിവെച്ചു കൊല്ലണം.' ഇതിനായി പുതിയ എ കെ 47 തോക്ക് വാങ്ങിയകാര്യവും കൂട്ടുകാരിയോട് പറഞ്ഞു . മാത്രമല്ല താൻ തോക്ക് ഉപയോഗിക്കുന്ന വീഡിയോ സഹപ്രവർത്തകയെ കാണിക്കാനും അലക്സിസ് മടിച്ചില്ല..
പക്ഷെ അത് കേട്ട കൂട്ടുകാരിക്ക് സംഭവം അത്ര ദഹിച്ചില്ല. അവൾ ഉടനെ തന്നെ ഇക്കാര്യം മാനേജരെ വിവരം അറിയിക്കുകയും അവർ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. താൻ പഠിച്ച സ്കൂളിലെ സഹപാഠികളോടുള്ള വിദ്വേഷമാണ് ഇത്തരത്തിലൊരു കൃത്യം ചെയ്യാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും അലക്സിസ് സഹപ്രവർത്തകയോട് തുറന്നു പറഞ്ഞു.
മക്അലസ്റ്റർ സ്‌കൂളിലാണ് അലക്സിസ് പഠിച്ചത് ..അവിടെയുള്ള സഹപാഠികളെയും കുട്ടികളെയുമാണ് വെടിവെച്ചു കൊല്ലാൻ അലക്സിസ് പ്ലാൻ ചെയ്തത് .. മക് അലസ്റ്റർ സ്കൂളിനെതിരെ തീവ്രവാദ ഭീഷണി മുഴക്കിയതിന് അലക്സിസിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. "ഇന്നത്തെക്കാലത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ പറയാൻ നിങ്ങൾക്ക് കഴിയില്ല. ഇതിനെ വളരെ ഗൗരവമായി കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുകയും വേണ്ടിവന്നാൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും. ഒരു സ്കൂളിൽ പോലും വെടിവെപ്പ് നടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല." പിറ്റ്സ്ബർഗിലെ കോടതി വ്യക്തമാക്കി.
താൻ കുറ്റക്കാരിയല്ലെന്നാണ് അലക്സിസ് വിൽസൺ ഇപ്പോൾ പറയുന്നത് . കുഞ്ഞിന്റെ നിഷ്കളങ്ക മുഖമുള്ള പെൺകുട്ടി ഇത്തരമൊരു കുറ്റകൃത്യം ചെയ്യുമെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെങ്കിലും പെൺകുട്ടി ഗുരുതരമായ ഭീഷണിയാണെന്ന് പോലീസ് വ്യക്തമാക്കി..ഇതിനു മുൻപ് സ്‌കൂളിൽ കത്തി കൊണ്ടുവന്നതിനു അലക്സിസിനെ സസ്പെന്റ് ചെയ്തിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. മറ്റ് സ്കൂളുകളിൽ വെടിയുതിർത്തിട്ടുള്ള അക്രമകാരികളുടെ വസ്തുവകകളിൽനിന്നും കണ്ടെത്തിയ തരത്തിലുള്ള 'ദ അനാർക്കിസ്റ്റ് കുക്ക്ബുക്ക്' എന്നെഴുതിയിട്ടുള്ള ടീ ഷർട്ട് പെൺകുട്ടി ധരിച്ചു നിൽക്കുന്നതിന്റെ ചിത്രം അവരുടെ ഫേസ്ബുക്കിൽനിന്നും കണ്ടെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി
തോക്ക് കൈവശമുള്ള എല്ലാവരും മോശക്കാരല്ലെന്ന് താൻ സഹപ്രവർത്തകയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു തൻ എന്നാണു അലക്സി പറയുന്നത്. "കുട്ടികളെയോ ആളുകളേയോ താൻ കൊലപ്പെടുത്താൻ ആഗ്രപിക്കുന്നില്ല." എന്നും അലക്സി പറഞ്ഞു. തന്റെ മകൾ കുറ്റക്കാരിയല്ലെന്ന് അലക്സിയുടെ അമ്മ സോണിയ സ്മിത്ത് പറഞ്ഞു.
അലക്സിയുടെ മുറിയിൽനിന്നും ഒരു ഐ ഫോൺ, ഒരു എകെ 47, ഒരു ഷോട്ട് ഗൺ എന്നിവ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്
https://www.facebook.com/Malayalivartha