ഇസ്രായേൽ തെരഞ്ഞെടുപ്പില്‍ ആരും ഭൂരിപക്ഷം നേടിയില്ല ; ബെന്യാമിന്‍ നെതന്യാഹുവിന്റെ പതനത്തിന്റെ തുടക്കമെന്ന് വിലയിരുത്തൽ
ഇസ്രായേലിൽ പുനര്‍ തെരഞ്ഞെടുപ്പില്‍ ആരും ഭൂരിപക്ഷം നേടിയില്ല. ഇസ്രായേൽ പാര്‍ലമെന്റായ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഭൂരുപക്ഷമില്ലാത്തത്. വർഷങ്ങളായി ഇസ്രായേലിൻറെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പതനത്തിന്റെ തുടക്കമാണ് ഈ പരാജയമെന്ന സൂചനകൾ കിട്ടുന്നുണ്ട്. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ടിക്ക് 31 സീറ്റ് മാത്രമേയുള്ളൂ. 120 അംഗ നെസട്ടുണ്ട്. 69.4 ശതമാനം പേരാണ് ഈ പ്രാവശ്യം വോട്ട് ചെയ്തത്. നെതന്യാഹുവിന്റെ മുഖ്യപ്രതിയോഗി മുന്‍ സേനാ തലവന്‍ ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ടിക്ക് 32 സീറ്റുകൾ നേടി. വലതുപക്ഷ, യാഥാസ്ഥിതിക കക്ഷികള്‍ ഒന്നിച്ചു ചേർന്നതാണ് ലിക്കുഡ് പാർട്ടി. ഇവരുടെ സഖ്യത്തിന് 55 സീറ്റും മധ്യപക്ഷ ബ്ലൂ ആന്‍ഡ് വൈറ്റ് സഖ്യത്തിന് 56 സീറ്റുകളുമാണ് നേടാനായത്. ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് ആവശ്യം. ഇത് വേണമെന്നിരിക്കെ അവിഗ്ദോര്‍ ലീബര്‍മാന്റെ ഇസ്രയേല്‍ ബൈയ്തനു പാര്‍ടി നിര്‍ണായകമാകും. ഇപ്പോൾ ഒമ്പത് സീറ്റ് ഇവര്‍ക്കുണ്ട്.
മതേതര ലിബറല്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ലീബര്‍മാൻ ആവശ്യപ്പെടാൻ കാരണം നെതന്യാഹുവിനെ തടയാനാണ് എന്നാണ് കരുതപ്പെടുന്നത്. പതിറ്റാണ്ടുകളോളം നെതന്യാഹുവിന്റെ ഉറ്റ മിത്രമായിരുന്ന ലീബര്‍മാന്‍ എതിര്‍പക്ഷത്തായിട്ട് കുറച്ച് കാലമായി. ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ലീബര്‍മാന്‍ ലിക്കുഡ് സഖ്യ സര്‍ക്കാരില്‍ ചേരാന്‍ വിസമ്മതം അറിയിച്ചതോടെയാണ് ഭൂരിപക്ഷമില്ലാതെ പാര്‍ലമെന്റ് പിരിച്ചു വിട്ടത്. ഇതേ തുടർന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നെതന്യാഹു നിര്‍ബന്ധിതനാകുകയായിരുന്നു. അറബ് പാര്‍ടികളുടെ ജോയിന്റ് ലിസ്റ്റിന് 13 സീറ്റുകളുണ്ട്. ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചാൽ അതിന്റെ നേതാവ് അയ്മാന്‍ ഒദെ ക്യാബിനറ്റ് പദവിക്ക് തുല്യമായ പ്രതിപക്ഷ നേതാവാകാനുള്ള സാധ്യത കൂടുതലാണ്. ആദ്യമായിട്ടായിരിക്കും ഒരു അറബ് നേതാവ് ഇസ്രയേല്‍ പ്രതിപക്ഷ നേതാവാകുക.
https://www.facebook.com/Malayalivartha