Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ..ആസ്ത്മ, എക്സിമ, അലർജി എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..ഗുരുതരമായ അലർജിക്ക് കാരണമാകും..


ഓരോ ദിവസവും സ്വർണം കുതിച്ചുയരുകയാണ്.. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്.. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്...


തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും, കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍..


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..

ഉസാമ ബിൻ ലാദനെ കുടുക്കിയ ബെൽജിയൻ മലിന്വാ ; ഇപ്പോഴത്തെ അവസ്ഥ പരിതാപകരം; ജോർദ്ദാനെ എന്തിനീ ക്രൂരത?

19 SEPTEMBER 2019 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് "വൻതോതിലുള്ള" തീരുവ ചുമത്തുമെന്ന് ട്രംപിൻറെ മുന്നറിയിപ്പ് ; ദേശീയ താൽപ്പര്യമാണ് വലുതെന്നു ഇന്ത്യ

ലൂവ്രെയിൽ നിന്ന് മോഷ്ടിച്ച 8 വസ്തുക്കൾ ഫ്രഞ്ച് പോലീസ് പട്ടികപ്പെടുത്തി; 4 കള്ളന്മാർക്കായുള്ള തിരച്ചിൽ ആരംഭിച്ചു

ഹോങ്കോങ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ദുബായിൽ നിന്ന് വന്ന ചരക്ക് വിമാനം റൺവേയിൽ നിന്ന് കടലിലേക്ക് തെന്നിമാറി; രണ്ട് പേർ മരിച്ചു

ഗാസയിൽ വെടിനിർത്തൽ പുനഃസ്ഥാപിച്ച് ഇസ്രയേൽ; ഗാസയിലെ യുദ്ധത്തിന്റെ പേര് നെതന്യാഹു മാറ്റി; "പുനരുജ്ജീവന യുദ്ധം" എന്ന് പുനർനാമകരണം ചെയ്യുന്നത് കൂട്ടക്കൊല തടയുന്നതിൽ പരാജയപ്പെട്ടതിൽ നിന്ന് ഒഴിഞ്ഞു മാറാൻ എന്ന് വിമർശകർ

വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം

ഉസാമ ബിൽ ലാദൻ എന്ന കൊടും ഭീകരനനെ കീഴടക്കിയത് മനുഷ്യശക്തിയും ബുദ്ധിയും മാത്രമായിരുന്നില്ല. കേസനന്വേഷങ്ങളിൽ മനുഷ്യൻ പരാജയപ്പെടുന്നിടത്ത് സഹായമാമെത്തുന്ന പലതുണ്ട്. ഉസാമ ബിൻ ലാദന്റെ താവളത്തിലേക്ക് പതുങ്ങി അടുത്തു കൊണ്ടിരുന്ന യുഎസിന്റെ നേവി സീൽ ടീം സിക്സ് അംഗങ്ങൾക്ക് വഴി കാട്ടിയായി ബെൽജിയൻ മലിന്വാവും ഉണ്ടായിരുന്നു. ഉസാമ ബിൻ ലാദനെ തറ പറ്റിക്കാൻ ബെൽജിയൻ മലിന്വാ എന്ന ഇനത്തിൽ പെട്ട ഈ നായയും 81 അംഗം അടങ്ങുന്ന ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. 2011 മേയ് 2 രാത്രിയിൽ പാക്കിസ്ഥാനിലെ ആബട്ടാബാദിലെ ആ ഒറ്റപ്പെട്ട വീടിനു സമീപം നടന്ന ഈ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ലാദനെ കൊലപ്പെടുത്തിയ സംഘത്തിലെ 81 അംഗങ്ങളെപ്പോലെ ലോകത്തിനു മുന്നിൽ ആ നായയും ‘അദൃശ്യനാണ്. മനുഷ്യൻ മനുഷ്യന് തന്നെ വെല്ലുവിളിയുമായി നിൽക്കുമ്പോൾ പലപ്പോഴും അതിനെ മറികടക്കാൻ മാനുഷിക ബുദ്ധി മാത്രം മതിയാകില്ല. അവിടെയാണ് ഇത്തരത്തിലുള്ള നായകളുടെ പ്രസക്തി. എന്നാൽ ലോകത്തിൽ നിന്നും ആ കൊടും ഭീകരതയെ ഇല്ലായ്മ ചെയ്യാൻ സഹായിക്കുന്ന ആ നായ്ക്കളുടെ ഇന്നത്തെ അവസ്ഥ ശോചനീയനമാണ്.


ഭീകരതയ്ക്കെതിരെ പോരാടുവാൻ വിവിധ രാജ്യങ്ങൾക്ക് യുഎസ് നൽകുന്ന സഹായങ്ങളിൽ പെടുന്നതാണ് ഇത്തരത്തിലുള്ള മിടുക്കൻ നായ്ക്കൾ. പക്ഷേ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ മനുഷ്യ പരാജയപ്പെടുന്നിടത്ത് സഹായമായി എത്തുന്ന ഈ നായ്ക്കളോട് മനുഷ്യൻ കാട്ടുന്ന ക്രൂരതയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജോർദാന് യുഎസ് നൽകിയ നായ്ക്കളുടെ അവസ്ഥ പരിതാപകരമാണ്. പട്ടിണിക്കിട്ട് എല്ലും തോലുമായ നായ്ക്കളുടെ ചിത്രം അടക്കം സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ‌വഴിയാണ് ഈ ക്രൂരത ലോകം അറിയുന്നത്. ബെൽജിയൻ മലിന്വാ, ജർമൻ ഷെപ്പേഡ് എന്നിവ കൂടാതെ ലാബ്രഡോർ, കോക്കർ സ്പാനിയൽ തുടങ്ങിയ വിഭാഗത്തിൽപെട്ട നായ്ക്കളെയും യുഎസ് പരിശീലിപ്പിച്ചു വിവിധ രാജ്യങ്ങൾക്കു കൊടുക്കുന്നുണ്ട് . ഇവ നമ്മുടെ ഇന്ത്യൻ സുരക്ഷാസേനയിലുമുണ്ട് . സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനായിട്ടാണ് സൈന്യം ഇവയ്ക്കു പ്രധാനമായും പരിശീലനം കൊടുക്കുന്നത്.


ബെൽജിയൻ മലിന്വാകൾക്ക് വിദൂരത്തിലുള്ള ശത്രുക്കളെ വരെ മണം പിടിച്ചു കണ്ടെത്താൻ കഴിയും .ഇവയുടെ വലുപ്പ കുറവ് ലക്ഷ്യ കേന്ദ്രങ്ങളിലേക്കു ‘നുഴഞ്ഞു കയറാനും’ സഹായകമാണ് . ഇവയുടെ ശരീരത്തിൽ ക്യാമറകൾ വച്ച് ശത്രുവിന്റെ താവളത്തിനകത്തെ കാഴ്ചകൾ കാണാനും കഴിയും. മനുഷ്യനേക്കാൽ ഇരട്ടി വേഗതായിൽ ഓടാൻ കഴിവുളള ഈ നായ്ക്കളുടെ പിടിയിൽ നിന്നു ശത്രുക്കൾ രക്ഷപ്പെടാൻ പ്രയാസമാണ്. കൂർത്ത പല്ലുകൾ കൊണ്ട് ഇവയൊന്ന്‌ കടിച്ചാൽ കടിച്ചത് തന്നെയാണ്. ഒരുപാടു ഗുണങ്ങൾ ഉള്ളവയാണ് ഈ നായ്ക്കൾ. യുഎസ് മിലിട്ടറി ഏജൻസികളിലെ ഏറ്റവും മികച്ച ട്രെയിനർമാർ പരിശീലനം നൽകിയിട്ടുള്ള ഇവയ്ക്ക് മികച്ച പ്രതിരോധ ശേഷിയും ഏതു കാലാവസ്ഥയെയും മറികടക്കാൻ ശേഷിയുമുണ്ട്. ഇത്രയും ശേഷിയുള്ള ഇവയോട് വലിയ അവഗണയാണ് ജോർദാൻ കാണിക്കുന്നത് .ജോർദാൻ പോലെ ചാവേർ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും പതിവായ രാജ്യത്ത് ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം നായ്ക്കളെ അയയ്ക്കുന്നത്.

എന്നാൽ അവയെ പരിപാലിക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയാണ് വരുത്തുന്നത്., ചിത്രങ്ങൽ സഹിതം രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടിൽ പട്ടിണിക്കോലമായ നായകളുടെ അതിദയനീയാവസ്ഥ കാണാം. എല്ലുകൾ പുറത്തേക്ക് ഉന്തിയ നിലയിലുള്ള നായകളുടെ നഖങ്ങൾ അമിതമായി വളർന്ന നിലയിലാണ് . ചെവികളിലും മുഖത്തും അഴുക്കുകട്ടകൾ പറ്റിപ്പിടിച്ചിരിക്കുന്നു. ഇവയ്ക്ക് ഒരു ജോലിയും ചെയ്യാൻ സാധിക്കാത്ത വിധം അവശ നിലയിലാണ് . ശരീരത്തിലാകെ ചെള്ളുകളും നിറഞ്ഞിരിക്കുന്നു . നല്ല കൂടുകളോ ഭക്ഷണമോ ഇവയ്ക്കു കൊടുത്തിരുന്നില്ല . ആഹാരം പലപ്പോഴും തറയിൽ എറിഞ്ഞാണു നായ്ക്കൾക്കു കൊടുത്തിരുന്നത്.പക്ഷേ അധികൃതരുടെ നിസ്സംഗത മാത്രമല്ല മികച്ച സൗകര്യം അവയ്ക്ക് നൽകാത്തതും ഈ നായക്കളുടെ ചത്തൊടുങ്ങലിലേക്കും പട്ടിണിക്കോലമായി തീരുന്ന അവസ്ഥയിലേക്കും നയിക്കുന്നു. ജോർദാന്റെ ഈ പ്രവർത്തിക്ക് നേർ കടുത്ത വിമർശനം ഉയരുമ്പോൾ അമേരിയ്ക്കയും വിമർശനങ്ങൾ നേരിടുന്നു. അമേരിക്കയാണ് ഭീകരതയെ അമർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് 20 വർഷങ്ങൾക്കു മുൻപ് സഖ്യകക്ഷികളായ രാജ്യങ്ങളുടെ സുരക്ഷാസേനയ്ക്കു മികച്ച നായ്ക്കളെ നൽകുന്ന പതിവ് തുടങ്ങി വച്ചത്. വാങ്ങുന്ന രാജ്യങ്ങൾ മാത്രമല്ല കൊടുക്കുന്ന രാജ്യങ്ങളുമവയെ പിന്നീട് അവഗണിക്കുന്നു എന്തുണ് ഞെട്ടിക്കുന്ന കാര്യം തന്നെയാണ് .

 

കോടിക്കണക്കിനു ഡോളർ നായ്ക്കളുടെ പരിശീലനത്തിനും മറ്റുകാര്യങ്ങൾക്കുമായി വർഷം തോറും ചെലഴിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ്, രാജ്യങ്ങള്‍ക്ക് കൈമാറിയതിനു ശേഷം ഇവയുടെ ജീവിത സാഹചര്യത്തെ കുറിച്ചോ ആരോഗ്യസ്ഥിതിയെ കുറിച്ചോ പിന്നീട് അന്വേഷിക്കുന്നില്ലെന്നാണ് ഉയരുന്ന വലിയ വിമർശനം. അവയെ പരിപാലിക്കാൻ പ്രസായമാണെങ്കിൽ കൂടുതൽ നായ്ക്കളെ നൽകേണ്ടതില്ല എന്ന തീരുമാനം യുഎസ് സ്വീകരിച്ചിരുന്നു. പക്ഷേ ജോർദാന്റെ അവയെ ആവശ്യപ്പെടുകയും തുടർന്ന് കൂടുതൽ നായ്ക്കളെ യു എസ് നൽകുകയും ചെയ്തു. എന്നാൽ അവർ വീണ്ടും ഈ പരിപാടി തുടരുന്നു. വാങ്ങിയാൽ മാത്രം പോർ അവയെ മികച്ച രീതിയിൽ സംരക്ഷിക്കാൻ കൂടി അവർ തയ്യാറാകണം എന്നതാണ് ലോകം ഉയർത്തുന്ന ആവശ്യം. ഒപ്പം ജോർദാന്റെ ഈ നടപടിക്കെതിരെ കടുത്ത വിമർശനവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാങ്കൂട്ടത്തിന്റെ അറസ്റ്റ് ഇന്ന് പാലക്കാടിട്ട് പൂട്ടാൻ ഉദ്ദേശം നീയൊക്കെ ഞൊട്ടും..! ഏമാന്റെ ചെപ്പക്കുറ്റി ഇളക്കി രാഹുലിന്റെ കാമുകി..?  (30 minutes ago)

ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത  (2 hours ago)

വലുതെന്നു ഇന്ത്യ  (3 hours ago)

തിരച്ചിൽ ആരംഭിച്ചു  (3 hours ago)

രണ്ട് പേർ മരിച്ചു  (3 hours ago)

യോഗിയുടെ പരിഹാസം  (3 hours ago)

ഒഴിഞ്ഞു മാറാൻ എന്ന് വിമർശകർ  (4 hours ago)

ആദ്യ രാഷ്ട്രപതിയാകും  (4 hours ago)

ജോലിസമ്മർദം എന്ന് ബന്ധുക്കൾ  (4 hours ago)

ജലനിരപ്പ് താഴുന്നില്ല.  (4 hours ago)

ഹോസ്റ്റലില്‍ കയറിയത് മോഷണം നടത്താന്‍  (5 hours ago)

കത്ത് നൽകി കണ്ഠരര് രാജീവര്  (5 hours ago)

റോഡിലേക്ക് പന മറിച്ചിട്ട കാട്ടുകൊമ്പന്‍ കബാലി ഗതാഗതം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം  (10 hours ago)

ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു  (10 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (10 hours ago)

Malayali Vartha Recommends