Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...


സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...


കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

ഉസാമ ബിൻ ലാദനെ കുടുക്കിയ ബെൽജിയൻ മലിന്വാ ; ഇപ്പോഴത്തെ അവസ്ഥ പരിതാപകരം; ജോർദ്ദാനെ എന്തിനീ ക്രൂരത?

19 SEPTEMBER 2019 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു....

19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം

രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്‌റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി

ഉസാമ ബിൽ ലാദൻ എന്ന കൊടും ഭീകരനനെ കീഴടക്കിയത് മനുഷ്യശക്തിയും ബുദ്ധിയും മാത്രമായിരുന്നില്ല. കേസനന്വേഷങ്ങളിൽ മനുഷ്യൻ പരാജയപ്പെടുന്നിടത്ത് സഹായമാമെത്തുന്ന പലതുണ്ട്. ഉസാമ ബിൻ ലാദന്റെ താവളത്തിലേക്ക് പതുങ്ങി അടുത്തു കൊണ്ടിരുന്ന യുഎസിന്റെ നേവി സീൽ ടീം സിക്സ് അംഗങ്ങൾക്ക് വഴി കാട്ടിയായി ബെൽജിയൻ മലിന്വാവും ഉണ്ടായിരുന്നു. ഉസാമ ബിൻ ലാദനെ തറ പറ്റിക്കാൻ ബെൽജിയൻ മലിന്വാ എന്ന ഇനത്തിൽ പെട്ട ഈ നായയും 81 അംഗം അടങ്ങുന്ന ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. 2011 മേയ് 2 രാത്രിയിൽ പാക്കിസ്ഥാനിലെ ആബട്ടാബാദിലെ ആ ഒറ്റപ്പെട്ട വീടിനു സമീപം നടന്ന ഈ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ലാദനെ കൊലപ്പെടുത്തിയ സംഘത്തിലെ 81 അംഗങ്ങളെപ്പോലെ ലോകത്തിനു മുന്നിൽ ആ നായയും ‘അദൃശ്യനാണ്. മനുഷ്യൻ മനുഷ്യന് തന്നെ വെല്ലുവിളിയുമായി നിൽക്കുമ്പോൾ പലപ്പോഴും അതിനെ മറികടക്കാൻ മാനുഷിക ബുദ്ധി മാത്രം മതിയാകില്ല. അവിടെയാണ് ഇത്തരത്തിലുള്ള നായകളുടെ പ്രസക്തി. എന്നാൽ ലോകത്തിൽ നിന്നും ആ കൊടും ഭീകരതയെ ഇല്ലായ്മ ചെയ്യാൻ സഹായിക്കുന്ന ആ നായ്ക്കളുടെ ഇന്നത്തെ അവസ്ഥ ശോചനീയനമാണ്.


ഭീകരതയ്ക്കെതിരെ പോരാടുവാൻ വിവിധ രാജ്യങ്ങൾക്ക് യുഎസ് നൽകുന്ന സഹായങ്ങളിൽ പെടുന്നതാണ് ഇത്തരത്തിലുള്ള മിടുക്കൻ നായ്ക്കൾ. പക്ഷേ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ മനുഷ്യ പരാജയപ്പെടുന്നിടത്ത് സഹായമായി എത്തുന്ന ഈ നായ്ക്കളോട് മനുഷ്യൻ കാട്ടുന്ന ക്രൂരതയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജോർദാന് യുഎസ് നൽകിയ നായ്ക്കളുടെ അവസ്ഥ പരിതാപകരമാണ്. പട്ടിണിക്കിട്ട് എല്ലും തോലുമായ നായ്ക്കളുടെ ചിത്രം അടക്കം സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ‌വഴിയാണ് ഈ ക്രൂരത ലോകം അറിയുന്നത്. ബെൽജിയൻ മലിന്വാ, ജർമൻ ഷെപ്പേഡ് എന്നിവ കൂടാതെ ലാബ്രഡോർ, കോക്കർ സ്പാനിയൽ തുടങ്ങിയ വിഭാഗത്തിൽപെട്ട നായ്ക്കളെയും യുഎസ് പരിശീലിപ്പിച്ചു വിവിധ രാജ്യങ്ങൾക്കു കൊടുക്കുന്നുണ്ട് . ഇവ നമ്മുടെ ഇന്ത്യൻ സുരക്ഷാസേനയിലുമുണ്ട് . സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനായിട്ടാണ് സൈന്യം ഇവയ്ക്കു പ്രധാനമായും പരിശീലനം കൊടുക്കുന്നത്.


ബെൽജിയൻ മലിന്വാകൾക്ക് വിദൂരത്തിലുള്ള ശത്രുക്കളെ വരെ മണം പിടിച്ചു കണ്ടെത്താൻ കഴിയും .ഇവയുടെ വലുപ്പ കുറവ് ലക്ഷ്യ കേന്ദ്രങ്ങളിലേക്കു ‘നുഴഞ്ഞു കയറാനും’ സഹായകമാണ് . ഇവയുടെ ശരീരത്തിൽ ക്യാമറകൾ വച്ച് ശത്രുവിന്റെ താവളത്തിനകത്തെ കാഴ്ചകൾ കാണാനും കഴിയും. മനുഷ്യനേക്കാൽ ഇരട്ടി വേഗതായിൽ ഓടാൻ കഴിവുളള ഈ നായ്ക്കളുടെ പിടിയിൽ നിന്നു ശത്രുക്കൾ രക്ഷപ്പെടാൻ പ്രയാസമാണ്. കൂർത്ത പല്ലുകൾ കൊണ്ട് ഇവയൊന്ന്‌ കടിച്ചാൽ കടിച്ചത് തന്നെയാണ്. ഒരുപാടു ഗുണങ്ങൾ ഉള്ളവയാണ് ഈ നായ്ക്കൾ. യുഎസ് മിലിട്ടറി ഏജൻസികളിലെ ഏറ്റവും മികച്ച ട്രെയിനർമാർ പരിശീലനം നൽകിയിട്ടുള്ള ഇവയ്ക്ക് മികച്ച പ്രതിരോധ ശേഷിയും ഏതു കാലാവസ്ഥയെയും മറികടക്കാൻ ശേഷിയുമുണ്ട്. ഇത്രയും ശേഷിയുള്ള ഇവയോട് വലിയ അവഗണയാണ് ജോർദാൻ കാണിക്കുന്നത് .ജോർദാൻ പോലെ ചാവേർ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും പതിവായ രാജ്യത്ത് ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം നായ്ക്കളെ അയയ്ക്കുന്നത്.

എന്നാൽ അവയെ പരിപാലിക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയാണ് വരുത്തുന്നത്., ചിത്രങ്ങൽ സഹിതം രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടിൽ പട്ടിണിക്കോലമായ നായകളുടെ അതിദയനീയാവസ്ഥ കാണാം. എല്ലുകൾ പുറത്തേക്ക് ഉന്തിയ നിലയിലുള്ള നായകളുടെ നഖങ്ങൾ അമിതമായി വളർന്ന നിലയിലാണ് . ചെവികളിലും മുഖത്തും അഴുക്കുകട്ടകൾ പറ്റിപ്പിടിച്ചിരിക്കുന്നു. ഇവയ്ക്ക് ഒരു ജോലിയും ചെയ്യാൻ സാധിക്കാത്ത വിധം അവശ നിലയിലാണ് . ശരീരത്തിലാകെ ചെള്ളുകളും നിറഞ്ഞിരിക്കുന്നു . നല്ല കൂടുകളോ ഭക്ഷണമോ ഇവയ്ക്കു കൊടുത്തിരുന്നില്ല . ആഹാരം പലപ്പോഴും തറയിൽ എറിഞ്ഞാണു നായ്ക്കൾക്കു കൊടുത്തിരുന്നത്.പക്ഷേ അധികൃതരുടെ നിസ്സംഗത മാത്രമല്ല മികച്ച സൗകര്യം അവയ്ക്ക് നൽകാത്തതും ഈ നായക്കളുടെ ചത്തൊടുങ്ങലിലേക്കും പട്ടിണിക്കോലമായി തീരുന്ന അവസ്ഥയിലേക്കും നയിക്കുന്നു. ജോർദാന്റെ ഈ പ്രവർത്തിക്ക് നേർ കടുത്ത വിമർശനം ഉയരുമ്പോൾ അമേരിയ്ക്കയും വിമർശനങ്ങൾ നേരിടുന്നു. അമേരിക്കയാണ് ഭീകരതയെ അമർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് 20 വർഷങ്ങൾക്കു മുൻപ് സഖ്യകക്ഷികളായ രാജ്യങ്ങളുടെ സുരക്ഷാസേനയ്ക്കു മികച്ച നായ്ക്കളെ നൽകുന്ന പതിവ് തുടങ്ങി വച്ചത്. വാങ്ങുന്ന രാജ്യങ്ങൾ മാത്രമല്ല കൊടുക്കുന്ന രാജ്യങ്ങളുമവയെ പിന്നീട് അവഗണിക്കുന്നു എന്തുണ് ഞെട്ടിക്കുന്ന കാര്യം തന്നെയാണ് .

 

കോടിക്കണക്കിനു ഡോളർ നായ്ക്കളുടെ പരിശീലനത്തിനും മറ്റുകാര്യങ്ങൾക്കുമായി വർഷം തോറും ചെലഴിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ്, രാജ്യങ്ങള്‍ക്ക് കൈമാറിയതിനു ശേഷം ഇവയുടെ ജീവിത സാഹചര്യത്തെ കുറിച്ചോ ആരോഗ്യസ്ഥിതിയെ കുറിച്ചോ പിന്നീട് അന്വേഷിക്കുന്നില്ലെന്നാണ് ഉയരുന്ന വലിയ വിമർശനം. അവയെ പരിപാലിക്കാൻ പ്രസായമാണെങ്കിൽ കൂടുതൽ നായ്ക്കളെ നൽകേണ്ടതില്ല എന്ന തീരുമാനം യുഎസ് സ്വീകരിച്ചിരുന്നു. പക്ഷേ ജോർദാന്റെ അവയെ ആവശ്യപ്പെടുകയും തുടർന്ന് കൂടുതൽ നായ്ക്കളെ യു എസ് നൽകുകയും ചെയ്തു. എന്നാൽ അവർ വീണ്ടും ഈ പരിപാടി തുടരുന്നു. വാങ്ങിയാൽ മാത്രം പോർ അവയെ മികച്ച രീതിയിൽ സംരക്ഷിക്കാൻ കൂടി അവർ തയ്യാറാകണം എന്നതാണ് ലോകം ഉയർത്തുന്ന ആവശ്യം. ഒപ്പം ജോർദാന്റെ ഈ നടപടിക്കെതിരെ കടുത്ത വിമർശനവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി; ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി; റഫറല്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം  (2 hours ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അമിത് ഷാ  (2 hours ago)

ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചത് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍  (2 hours ago)

ചെങ്കോട്ട സ്‌ഫോടന പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം  (2 hours ago)

ശരീരമാസകലം മുറിവുകളേറ്റ നിലയില്‍ മോഡലിനെ ആശുപത്രിയിലാക്കി കാമുകന്‍ മുങ്ങി; മോഡലിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്  (3 hours ago)

ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം  (3 hours ago)

ദുബായില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്  (4 hours ago)

നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എല്‍.ഡി.എഫ് പുറത്തുവിട്ടു  (5 hours ago)

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ സ്ഫോടനം; 2 മരണം, ബോംബ് സ്ക്വാഡെത്തി, അതീവ ജാ​ഗ്രതയിൽ ‍ഡൽഹി  (5 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും റിമാന്‍ഡ് ചെയ്തു  (5 hours ago)

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി  (5 hours ago)

ആര്യ രാജേന്ദ്രനെ ചവിട്ടി പുറത്തിട്ട cpmന് മറുപടി  (6 hours ago)

Malayali Vartha Recommends