Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

ഉസാമ ബിൻ ലാദനെ കുടുക്കിയ ബെൽജിയൻ മലിന്വാ ; ഇപ്പോഴത്തെ അവസ്ഥ പരിതാപകരം; ജോർദ്ദാനെ എന്തിനീ ക്രൂരത?

19 SEPTEMBER 2019 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

അസിം മുനീറിന് ഇമ്രാൻ ഖാനെ ഭയമെന്തിന്..സത്യാവസ്ഥ 24 മണിക്കൂർ തികയും മുൻപേ ഭരണാധികാരികൾ പുറത്തു വിട്ടു.. ഇമ്രാൻ ഖാന്റെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് പോലും തെരുവുകളിൽ ആളിക്കത്തുമെന്ന് ഭയപ്പെടുന്നു...

വൈറ്റ് ഹൗസ് അടച്ചിട്ടു..ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു തൊട്ടു മുൻപിൽ ഭീകരൻ നുഴഞ്ഞു കയറി..അമേരിക്കയിൽ സുരക്ഷാ അവതാളത്തിലോ..അതിസുരക്ഷാ മേഖലയില്‍ ഭീകരാക്രമണം..

വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്, രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്, പ്രതി 2021 ൽ യുഎസിലേക്ക് എത്തിയ അഫ്ഗാൻ പൗരനാണെന്ന് റിപ്പോർട്ട്

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിൽ വൻ തീപിടിത്തം; 44 പേർ മരിച്ചു, 300 ഓളം പേരെ കാണാതായി ; സംഭവത്തിൽ 3 പേർ അറസ്റ്റിൽ

വൻ തീപ്പിടിത്തം... ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തത്തിൽ 13 പേർ മരിച്ചു... നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു...!

ഉസാമ ബിൽ ലാദൻ എന്ന കൊടും ഭീകരനനെ കീഴടക്കിയത് മനുഷ്യശക്തിയും ബുദ്ധിയും മാത്രമായിരുന്നില്ല. കേസനന്വേഷങ്ങളിൽ മനുഷ്യൻ പരാജയപ്പെടുന്നിടത്ത് സഹായമാമെത്തുന്ന പലതുണ്ട്. ഉസാമ ബിൻ ലാദന്റെ താവളത്തിലേക്ക് പതുങ്ങി അടുത്തു കൊണ്ടിരുന്ന യുഎസിന്റെ നേവി സീൽ ടീം സിക്സ് അംഗങ്ങൾക്ക് വഴി കാട്ടിയായി ബെൽജിയൻ മലിന്വാവും ഉണ്ടായിരുന്നു. ഉസാമ ബിൻ ലാദനെ തറ പറ്റിക്കാൻ ബെൽജിയൻ മലിന്വാ എന്ന ഇനത്തിൽ പെട്ട ഈ നായയും 81 അംഗം അടങ്ങുന്ന ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. 2011 മേയ് 2 രാത്രിയിൽ പാക്കിസ്ഥാനിലെ ആബട്ടാബാദിലെ ആ ഒറ്റപ്പെട്ട വീടിനു സമീപം നടന്ന ഈ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ലാദനെ കൊലപ്പെടുത്തിയ സംഘത്തിലെ 81 അംഗങ്ങളെപ്പോലെ ലോകത്തിനു മുന്നിൽ ആ നായയും ‘അദൃശ്യനാണ്. മനുഷ്യൻ മനുഷ്യന് തന്നെ വെല്ലുവിളിയുമായി നിൽക്കുമ്പോൾ പലപ്പോഴും അതിനെ മറികടക്കാൻ മാനുഷിക ബുദ്ധി മാത്രം മതിയാകില്ല. അവിടെയാണ് ഇത്തരത്തിലുള്ള നായകളുടെ പ്രസക്തി. എന്നാൽ ലോകത്തിൽ നിന്നും ആ കൊടും ഭീകരതയെ ഇല്ലായ്മ ചെയ്യാൻ സഹായിക്കുന്ന ആ നായ്ക്കളുടെ ഇന്നത്തെ അവസ്ഥ ശോചനീയനമാണ്.


ഭീകരതയ്ക്കെതിരെ പോരാടുവാൻ വിവിധ രാജ്യങ്ങൾക്ക് യുഎസ് നൽകുന്ന സഹായങ്ങളിൽ പെടുന്നതാണ് ഇത്തരത്തിലുള്ള മിടുക്കൻ നായ്ക്കൾ. പക്ഷേ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ മനുഷ്യ പരാജയപ്പെടുന്നിടത്ത് സഹായമായി എത്തുന്ന ഈ നായ്ക്കളോട് മനുഷ്യൻ കാട്ടുന്ന ക്രൂരതയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജോർദാന് യുഎസ് നൽകിയ നായ്ക്കളുടെ അവസ്ഥ പരിതാപകരമാണ്. പട്ടിണിക്കിട്ട് എല്ലും തോലുമായ നായ്ക്കളുടെ ചിത്രം അടക്കം സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ‌വഴിയാണ് ഈ ക്രൂരത ലോകം അറിയുന്നത്. ബെൽജിയൻ മലിന്വാ, ജർമൻ ഷെപ്പേഡ് എന്നിവ കൂടാതെ ലാബ്രഡോർ, കോക്കർ സ്പാനിയൽ തുടങ്ങിയ വിഭാഗത്തിൽപെട്ട നായ്ക്കളെയും യുഎസ് പരിശീലിപ്പിച്ചു വിവിധ രാജ്യങ്ങൾക്കു കൊടുക്കുന്നുണ്ട് . ഇവ നമ്മുടെ ഇന്ത്യൻ സുരക്ഷാസേനയിലുമുണ്ട് . സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനായിട്ടാണ് സൈന്യം ഇവയ്ക്കു പ്രധാനമായും പരിശീലനം കൊടുക്കുന്നത്.


ബെൽജിയൻ മലിന്വാകൾക്ക് വിദൂരത്തിലുള്ള ശത്രുക്കളെ വരെ മണം പിടിച്ചു കണ്ടെത്താൻ കഴിയും .ഇവയുടെ വലുപ്പ കുറവ് ലക്ഷ്യ കേന്ദ്രങ്ങളിലേക്കു ‘നുഴഞ്ഞു കയറാനും’ സഹായകമാണ് . ഇവയുടെ ശരീരത്തിൽ ക്യാമറകൾ വച്ച് ശത്രുവിന്റെ താവളത്തിനകത്തെ കാഴ്ചകൾ കാണാനും കഴിയും. മനുഷ്യനേക്കാൽ ഇരട്ടി വേഗതായിൽ ഓടാൻ കഴിവുളള ഈ നായ്ക്കളുടെ പിടിയിൽ നിന്നു ശത്രുക്കൾ രക്ഷപ്പെടാൻ പ്രയാസമാണ്. കൂർത്ത പല്ലുകൾ കൊണ്ട് ഇവയൊന്ന്‌ കടിച്ചാൽ കടിച്ചത് തന്നെയാണ്. ഒരുപാടു ഗുണങ്ങൾ ഉള്ളവയാണ് ഈ നായ്ക്കൾ. യുഎസ് മിലിട്ടറി ഏജൻസികളിലെ ഏറ്റവും മികച്ച ട്രെയിനർമാർ പരിശീലനം നൽകിയിട്ടുള്ള ഇവയ്ക്ക് മികച്ച പ്രതിരോധ ശേഷിയും ഏതു കാലാവസ്ഥയെയും മറികടക്കാൻ ശേഷിയുമുണ്ട്. ഇത്രയും ശേഷിയുള്ള ഇവയോട് വലിയ അവഗണയാണ് ജോർദാൻ കാണിക്കുന്നത് .ജോർദാൻ പോലെ ചാവേർ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും പതിവായ രാജ്യത്ത് ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം നായ്ക്കളെ അയയ്ക്കുന്നത്.

എന്നാൽ അവയെ പരിപാലിക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയാണ് വരുത്തുന്നത്., ചിത്രങ്ങൽ സഹിതം രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടിൽ പട്ടിണിക്കോലമായ നായകളുടെ അതിദയനീയാവസ്ഥ കാണാം. എല്ലുകൾ പുറത്തേക്ക് ഉന്തിയ നിലയിലുള്ള നായകളുടെ നഖങ്ങൾ അമിതമായി വളർന്ന നിലയിലാണ് . ചെവികളിലും മുഖത്തും അഴുക്കുകട്ടകൾ പറ്റിപ്പിടിച്ചിരിക്കുന്നു. ഇവയ്ക്ക് ഒരു ജോലിയും ചെയ്യാൻ സാധിക്കാത്ത വിധം അവശ നിലയിലാണ് . ശരീരത്തിലാകെ ചെള്ളുകളും നിറഞ്ഞിരിക്കുന്നു . നല്ല കൂടുകളോ ഭക്ഷണമോ ഇവയ്ക്കു കൊടുത്തിരുന്നില്ല . ആഹാരം പലപ്പോഴും തറയിൽ എറിഞ്ഞാണു നായ്ക്കൾക്കു കൊടുത്തിരുന്നത്.പക്ഷേ അധികൃതരുടെ നിസ്സംഗത മാത്രമല്ല മികച്ച സൗകര്യം അവയ്ക്ക് നൽകാത്തതും ഈ നായക്കളുടെ ചത്തൊടുങ്ങലിലേക്കും പട്ടിണിക്കോലമായി തീരുന്ന അവസ്ഥയിലേക്കും നയിക്കുന്നു. ജോർദാന്റെ ഈ പ്രവർത്തിക്ക് നേർ കടുത്ത വിമർശനം ഉയരുമ്പോൾ അമേരിയ്ക്കയും വിമർശനങ്ങൾ നേരിടുന്നു. അമേരിക്കയാണ് ഭീകരതയെ അമർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് 20 വർഷങ്ങൾക്കു മുൻപ് സഖ്യകക്ഷികളായ രാജ്യങ്ങളുടെ സുരക്ഷാസേനയ്ക്കു മികച്ച നായ്ക്കളെ നൽകുന്ന പതിവ് തുടങ്ങി വച്ചത്. വാങ്ങുന്ന രാജ്യങ്ങൾ മാത്രമല്ല കൊടുക്കുന്ന രാജ്യങ്ങളുമവയെ പിന്നീട് അവഗണിക്കുന്നു എന്തുണ് ഞെട്ടിക്കുന്ന കാര്യം തന്നെയാണ് .

 

കോടിക്കണക്കിനു ഡോളർ നായ്ക്കളുടെ പരിശീലനത്തിനും മറ്റുകാര്യങ്ങൾക്കുമായി വർഷം തോറും ചെലഴിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ്, രാജ്യങ്ങള്‍ക്ക് കൈമാറിയതിനു ശേഷം ഇവയുടെ ജീവിത സാഹചര്യത്തെ കുറിച്ചോ ആരോഗ്യസ്ഥിതിയെ കുറിച്ചോ പിന്നീട് അന്വേഷിക്കുന്നില്ലെന്നാണ് ഉയരുന്ന വലിയ വിമർശനം. അവയെ പരിപാലിക്കാൻ പ്രസായമാണെങ്കിൽ കൂടുതൽ നായ്ക്കളെ നൽകേണ്ടതില്ല എന്ന തീരുമാനം യുഎസ് സ്വീകരിച്ചിരുന്നു. പക്ഷേ ജോർദാന്റെ അവയെ ആവശ്യപ്പെടുകയും തുടർന്ന് കൂടുതൽ നായ്ക്കളെ യു എസ് നൽകുകയും ചെയ്തു. എന്നാൽ അവർ വീണ്ടും ഈ പരിപാടി തുടരുന്നു. വാങ്ങിയാൽ മാത്രം പോർ അവയെ മികച്ച രീതിയിൽ സംരക്ഷിക്കാൻ കൂടി അവർ തയ്യാറാകണം എന്നതാണ് ലോകം ഉയർത്തുന്ന ആവശ്യം. ഒപ്പം ജോർദാന്റെ ഈ നടപടിക്കെതിരെ കടുത്ത വിമർശനവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഡിസംബർ 1 ന്  (4 hours ago)

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം  (4 hours ago)

നേവൽഡേ ഓപ്പറേഷൻ ഡെമോ: ​ഗതാ​ഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും  (4 hours ago)

ജിതിൻ കെ. സുരേഷ്. സംവിധാനം ചെയ്യുന്ന ധീരം ഡിസംബർ 5 -ന്  (6 hours ago)

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി  (7 hours ago)

ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയില  (7 hours ago)

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല!!  (7 hours ago)

Adv Deepa Joseph വെല്ലുവിളിയുമായി Adv ദീപ ജോസഫ്  (8 hours ago)

വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...  (8 hours ago)

Rahul-Mamkootathil കൂടുതൽ നടിമാർ രംഗത്ത്  (8 hours ago)

HOSTEL ആറു പേർക്കെതിരെയും കേസ് എടുത്തു.  (8 hours ago)

സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി  (8 hours ago)

Imran-Khan വാർത്തകളിൽ പ്രതികരിച്ച് ജയിൽ അധികൃതർ  (8 hours ago)

മലയാളി വനിതാ ടിടിഇയ്‌ക്ക് നേരെ ആക്രമണം  (9 hours ago)

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു  (10 hours ago)

Malayali Vartha Recommends