അഫ്ഗാനിസ്ഥാനിലെ ആശുപത്രിയില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 90 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട് . ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഖ്വാലത്ത് ആശുപത്രിയിലാണ് രാവിലെ ആക്രമണം ഉണ്ടായത്.
അഫ്ഗാനിസ്ഥാനിലെ ആശുപത്രിയില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 90 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട് . ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഖ്വാലത്ത് ആശുപത്രിയിലാണ് രാവിലെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഭീകരസംഘടന ഏറ്റെടുത്തു.
ആക്രമണത്തില്‍ ആശുപത്രിയുടെ ഒരു ഭാഗം മുഴുവന്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . അപകടത്തില്‍ നിന്ന് രക്ഷനേടാന്‍ പലരും ചിതറി ഓടുകയായിരുന്നു. ഇത് അപകടത്തിന്റെ ആഴം വർധിപ്പിച്ചു.
ധാരാളം പേർക്ക് പരിക്ക് പറ്റിയതാണ് റിപ്പോർട്ടുകളുണ്ട്.. രോഗികള്‍ക്കൊപ്പം ബന്ധുക്കളും ആശുപത്രിയില്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ കാണ്ഡഹാറിലെ ആശുപത്രികളിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിലപാടുകള്‍ അംഗീകരിക്കാന്‍ താലിബാന്‍ തയാറാകാത്തതിനാല്‍ അഫ്ഗാനുമായി നടത്തിയ സമാധാന ചര്‍ച്ചകള്‍ അടുത്തിടെയാണ് അമേരിക്ക നിര്‍ത്തി വച്ചത്. പിന്നാലെ നിരന്തര പ്രകോപനമാണ് താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കുന്നത്. അഫ്ഗാനിലെ യുഎസ് എംബസിക്ക് നേരെയും, സൈനികര്‍ക്കു നേരെയും ആക്രമണം നടന്നതിനു പിന്നാലെയാണ് അമേരിക്ക ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. താലിബാന്‍ ആക്രമണങ്ങളില്‍ നിന്ന് പിന്മാറിയാലെ ചര്‍ച്ച പുനരാരംഭിക്കുകയുള്ളുവെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു
താലിബാൻ നേതാക്കളുമായും അഫ്ഗാനിസ്ഥാൻ പ്രസിഡണ്ടുമായും അടച്ചിട്ട മുറിയിൽ ചർച്ച നടത്താന്‍ ട്രംപ് തീരുമാനിച്ചിരുന്നതാണ്. എന്നാൽ കാബൂളിൽ നടന്ന ഒരു കാർ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തതോടെ ട്രംപ് ചർച്ചയിൽ നിന്നും പിൻവാങ്ങി. ഗൗരവപ്പെട്ട ഒരു ചർച്ച നടക്കുന്നതിനിടയിൽപ്പോലും അക്രമം നിർത്തിവെക്കാൻ താലിബാന് സാധിക്കില്ലെങ്കിൽ ചർച്ചയുടെ ഫലത്തെക്കുറിച്ച് സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ പിന്മാറ്റം.
ഈ പിൻവാങ്ങൽ നഷ്ടമുണ്ടാക്കുക അമേരിക്കക്കായിരിക്കുമെന്നാണ് താലിബാൻ പ്രതികരിച്ചത്. ട്രംപിന്റെ നീക്കം സമാധാന വിരുദ്ധ നടപടിയാണെന്നും താലിബാൻ വിശദീകരിച്ചിരുന്നു..
1996നും 2001നും ഇടയിൽ താലിബാൻ ഭരണകാലത്ത് സ്ത്രീകൾക്കെതിരെ നടന്ന ആക്രമണങ്ങളെ ഭീതിയോടെയാണ് ജനം ഓർക്കുന്നത്.
ഒരു യുഎസ് സൈനികൻ കൊല്ലപ്പെട്ടതിന് സമാധാന ചർച്ച അവസാനിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുന്നവരുമുണ്ട്. ഇക്കാലമത്രയും അഫ്ഗാനികളുടെ ജീവനുകൾ ഏറെ നഷ്ടമായിട്ടുണ്ട്. ഇപ്പോഴത്തെ ആക്രമണത്തിലും കൊല്ലപ്പെട്ടത് പാവങ്ങളായ അഫ്ഗാനികൾ തന്നെയാണ്
https://www.facebook.com/Malayalivartha