'ഗോ ബാക്ക് മോദി '' അമേരിക്കയിൽ കശ്മീർ വിഷയത്തിൽ മോദിക്കെതിരെ പ്രതിഷേധം; ഗുരുതര ആരോപണങ്ങളുമായി ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍
അമേരിക്കയിൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. അമേരിക്കയിലെത്തുന്ന അദ്ദേഹത്തിനെതിരെ പ്രതിഷേധ മുദ്രാ വാക്യമുയര്‍ത്തിയായിരുന്നു ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധം നടത്തിയത്. ഗോ ബാക് മോദി, സേവ് കശ്മീര്‍, സ്റ്റാന്റ് വിത്ത് കശ്മീര്‍ എന്നീ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം പ്രകടനം അരങ്ങേറിയത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ കാലം മുതല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്ന് പീറ്റര്‍ ഫ്രീഡ്രിക്ക് ആരോപിക്കുകയുണ്ടായി . അമേരിക്കയില്‍ മോദിക്കുവേണ്ടി സംഘടിപ്പിക്കുന്ന ഹൗഡിമോദി റാലിയെ വിമര്‍ശിച്ച അദ്ദേഹം മോദിയുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നുവെന്നും അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്ത് കൈവീശുന്നവരും അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുകയാണെന്നും പറഞ്ഞു . ആർ എസ് എസിനെതിരെയും അദ്ദേഹം ആരോപണങ്ങൾ ഉയർത്തി.
ആർഎസ്‌എസിനെക്കുറിച്ചും മേധാവിത്വത്തെക്കുറിച്ചും താൻ ഉന്നയിക്കുന്ന അവകാശവാദങ്ങളെക്കുറിച്ച് യാതൊരു സംശയവുമില്ലാതെ അദ്ദേഹം സംസാരിക്കുകയും ചെയ്തു . ‘ഹൗഡി മോഡി’ എന്ന് പറയുന്നതിനുപകരം ആളുകൾ ‘അഡിയോസ് മോഡി’ എന്ന് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെയും കശ്മീര്‍ സ്വദേശിയും കൗണ്‍സില്‍ അംഗവുമായ യുവതിയും രംഗത്തെത്തുകയുണ്ടായി. കഴിഞ്ഞ നാല്‍പ്പത് ദിവസമായി തന്റെ പിതാവുമായി സംസാരിക്കാനോ അദ്ദേഹത്തിന്റെ വിവരം അറിയാനോ തനിക്ക് സാധിച്ചിട്ടില്ലെന്ന് പെൺക്കുട്ടി പറഞ്ഞു. ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം കൊല്ലപ്പെട്ട കശ്മീരി പെണ്‍കുട്ടി ആസിഫയെ അനുസ്മരിച്ചും കൗണ്‍സിലിലെ ചില അംഗങ്ങള്‍ സംസാരിച്ചു. ഇതാദ്യമായല്ല മോദിക്കെതരെ ഗോ ബാക്ക് പ്രതിഷേധ സ്വരം ഉയരുന്നത്.
https://www.facebook.com/Malayalivartha