ഇറാനും ബ്രിട്ടനും തമ്മിലുള്ള കപ്പൽപ്പോരിൽ അകപ്പെട്ട രണ്ട് മലയാളികൾ തിരിച്ചെത്തി ; ഇനിയും വിട്ടു കിട്ടാനുള്ളവർക്കായി പ്രാർത്ഥനയോടെ ഉറ്റവർ
ഇറാനും ബ്രിട്ടനും തമ്മിലുള്ള കപ്പൽപ്പോരിൽ ഇറാൻ കപ്പലിൽ കുടുങ്ങിയ മലയാളികൾ എത്തി. ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് - 1 - ലെ ജീവനക്കാരായിരുന്ന രണ്ട് മലയാളികലാണ് സുരക്ഷിതരായി സ്വദേശത്ത് എത്തിയത്. മലപ്പുറം സ്വദേശിയായ കെ കെ അജ്മലും കാസർകോട് സ്വദേശിയായ പ്രജിത്തുമാണ് തിരികെ നാട്ടിൽ എത്തിയത്. ഗ്രേസ് വണ്ണിലെ ജൂനിയർ ഓഫീസറായിരുന്നു കെ കെ അജ്മൽ കപ്പലിൽ നിന്ന് മോചിതനായി നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ ദുബായിലെത്തിയിരുന്നു. അവിടെ നിന്നും ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയതിന് ശേഷം അജ്മൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അജ്മൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നത്. കാസർകോട് സ്വദേശി പി പ്രജിത്ത് രണ്ട് ദിവസം മുൻപേ തന്നെ നാട്ടിൽ മടങ്ങിയെത്തിയിരുന്നു.
കപ്പൽ വിട്ടു നൽകാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ ഓഗസ്റ്റ് 19-നായിരുന്നു കപ്പൽ ജിബ്രാൾട്ടർ തീരം വിട്ട് പോന്നത്. യൂറോപ്യൻ യൂണിയൻ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് പോകുന്നുവെന്നാരോപിച്ചായിരുന്നു ഇറാൻ കപ്പൽ ബ്രിട്ടൺ പിടിച്ചെടുത്തത്. ഇറാനെതിരെയുള്ള അമേരിക്കയുടെ ഉപരോധം യൂറോപ്യൻ യൂണിയന് ബാധകമല്ലെന്ന് ജിബ്രാൾട്ടർ വിശദമാക്കിയതോടെയായിരുന്നു കപ്പലിനെ റെ മോചിപ്പിക്കാൻ കഴിഞ്ഞത്. എന്നാൽ മോചനത്തിനെതിരെ അമേരിക്ക എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ ജീവനക്കാർ ആശങ്കയിലായി. ഈ എതിർപ്പ് നടപടിക്രമങ്ങൾ താമസിപ്പിക്കുകയും ചെയ്തു.
എന്നാൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ സ്റ്റെനാ ഇംപെറോയിലെ മലയാളികളെ ഇതുവരെ മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇവർ സുരക്ഷിതരാണെന്ന വിവരം കുടുംബാംഗങ്ങൾ അറിയുന്നുണ്ട് . കൃത്യമായ ഇടവേളകളിൽ ഇവർ കുടുംബാംഗങ്ങളോട് സംസാരിക്കുന്നുണ്ടെങ്കിലും അവരുടെ ആശങ്ക തുടരുകയാണ്. കപ്പൽ ഉടൻ മോചിപ്പിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരിക്കുന്നു.
കപ്പലിലുണ്ടായിരുന്ന എണ്ണ വിറ്റുതീർത്തതായി ഇറാൻ വെളിപ്പെടുത്തിയതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ ഉപരോധം അവഗണിച്ച് സിറിയയിലേക്ക് എണ്ണ കയറ്റി അയക്കുന്നു എന്ന് പറഞ്ഞാണ് ഒരു ഇറാനിയൻ കപ്പല്‍ ബ്രിട്ടൻ പിടിച്ചെടുത്തത്. ഇതിന് മറുപടിയെന്നോണം ബ്രിട്ടന്‍റെ കപ്പല്‍ ഇറാൻ പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ ഈ പോരിൽ അകപ്പെട്ട മലയാളികളുടെ മോചനത്തിനായി പ്രാർത്ഥനയോടെ പ്രതീക്ഷയോടെയും കാത്തിരിക്കുകയാണ് ബന്ധുക്കൾ.
https://www.facebook.com/Malayalivartha