Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും യുദ്ധസമാനം; ഇറാനെതിരെ കൂടുതല്‍ നടപടിക്കൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

31 JANUARY 2020 12:40 PM IST
മലയാളി വാര്‍ത്ത

ഇറാനെതിരെ കൂടുതല്‍ നടപടിക്കൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൂടുതല്‍ ഉപരോധങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം ഖാസിം സുലൈമാനി വധത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുന്ന തീരുമാനമാണിത്. അതേസമയം ഇറാനെതിരെയുള്ള ട്രംപിന്റെ സൈനിക നീക്കത്തെ തടയിടാന്‍ ഡെമോക്രാറ്റുകള്‍ നടത്തുന്ന നീക്കം സജീവമായി അരങ്ങേറുന്നതിനിടെയാണ് ഈ തീരുമാനങ്ങള്‍. ഇറാനില്‍ നിന്ന് ഏത് നിമിഷവും കൂടുതല്‍ തിരിച്ചടികള്‍ യുഎസ് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയിലേക്ക് അവരെ തള്ളിയിടുകയാണ് ലക്ഷ്യമിടുന്നത്. അതിലൂടെ ആക്രമണങ്ങളുടെ തോതും കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ദിവസം ട്രംപ് കൊണ്ട് വന്ന പലസ്തീന്‍ ഉടമ്പടിയെ എതിര്‍ക്കാനും ഇറാന്‍ തീരുമാനിച്ചിട്ടുണ്ട്. ജറുസലേം വിഷയത്തില്‍ ട്രംപിനെ പ്രതിരോധിക്കാനാണ് തീരുമാനം.

സിവില്‍ ന്യൂക്ലിയര്‍ പ്രോഗ്രാമില്‍ തല്‍ക്കാലമുള്ള പ്രവര്‍ത്തനങ്ങള്‍ ഇറാന് തുടരാം. ഇതിന്റെ മേലുള്ള ഇളവ് അടുത്ത 60 ദിവസം കൂടി തുടരുമെന്നാണ് സൂചന. എന്നാല്‍ ഇറാന്റെ ആണവോര്‍ജ ഓര്‍ഗനൈസേഷന്‍ അധ്യക്ഷന്‍ അലി അക്ബര്‍ സലേഹിക്കെതിരെ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തും. ഇക്കാര്യം യുഎസ് പരസ്യമായിട്ടില്ല. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂച്ചിനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവിലാണ് ചെറിയ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ജറുസലേമിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിക്കുന്ന നൂറ്റാണ്ടിന്റെ കരാര്‍ തള്ളിക്കളയാന്‍ ഇറാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ട്രംപിനെതിരെ മുസ്ലീം രാജ്യങ്ങളെ അണിനിരത്താനാണ് ഇറാന്റെ ശ്രമം. പലസ്തീന്‍ ഒരിഞ്ച് സ്ഥലം പോലും ഗൂഢാലോചനക്കാര്‍ക്കായി വിട്ടുകൊടുക്കരുതെന്ന് ഇറാന്‍ നേതാവ് ഖാദര്‍ ഹബീബ് പറഞ്ഞു. ജറുസലേം ഇസ്ലാമിക നഗരമാണ്. ട്രംപിന്റെ നൂറ്റാണ്ടിന്റെ കരാര്‍ പൊളിയും. ട്രംപിന് മുന്നിലുള്ള ഞങ്ങള്‍ മുട്ടുമടക്കില്ലെന്നും ഹബീബ് പറഞ്ഞു.

അമേരിക്കയ്ക്കെതിരെ ഇറാന്‍ നടത്തിയ മിന്നലാക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. അമേരിക്ക തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. പലര്‍ക്കും മസ്തിഷ്‌കത്തിന് കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. 50ലേറെ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടി കണക്കാണിത്. പരിക്കേറ്റവരില്‍ അധികവും ഇറാഖില്‍ തന്നെയാണ് ചികിത്സിക്കുന്നത്. 18ലധികം പേരെ ജര്‍മനിയിലേക്കാണ് അയച്ചത്. അതസമയം പരിക്കേറ്റ പലരും തിരിച്ച് ഡ്യൂട്ടിയിലെത്തിയെന്നും യുഎസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (17 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (30 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (41 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

Malayali Vartha Recommends