അമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ച് ഒരു വയസ്സുകാരി പട്ടിണികിടന്നത് രണ്ടു ദിവസം; കരളലിയിക്കും കാഴ്ച്ച
അമ്മ മരിച്ചതറിയാതെ ഒരുവയസ്സുകാരി മൃതദേഹതിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. റഷ്യയിലെ മോസ്‌കോയിലെ മൊസായ്‌സ്‌കിയിലായിരുന്നു കരളലിയിപ്പിക്കുന്ന സംഭവം. ഒരുവയസ്സുകാരിയായ മകളോടൊപ്പം വീട്ടില്‍ താമസിച്ചിരുന്ന യുവതിയെ ആണ്‍സുഹൃത്ത് തല്ലിക്കൊള്ളുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്ബാണ് ഫ്‌ളാറ്റിലെ മുറിയില്‍ എകാതെറീന ടെല്‍ക്കിന(27) എന്ന യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫോണ്‍ വിളിച്ചിട്ടും മൊബൈലില്‍ സന്ദേശമയച്ചിട്ടും ടെല്‍ക്കിനയുടെ പ്രതികരണം ലഭ്യമാകാതിരുന്നതോടെ ബന്ധു ഫ്‌ളാറ്റിലെത്തിഎപ്പോഴാണ് മൃതദേഹം കണ്ടത്. ഫ്‌ളാറ്റിന്റെ വാതില്‍ തകര്‍ത്താണ് ഇവര്‍ അകത്തുകടന്നത്.
വാതിൽ തകർത്ത് അകത്തുവന്നപ്പോൾ കണ്ട കാഴ്ച്ച ബാധുവിനെ തകർത്തു. ടെല്‍ക്കിനയുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് മകള്‍ ഇവ കിടക്കുന്നതായിരുന്ന നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. രണ്ടുദിവസമായി ഭക്ഷണം പോലും കഴിക്കാതെ അവശനിലയിലായിരുന്നു ഒരുവയസ്സുകാരി. സംഭവം കണ്ട ബന്ധു ഉടന്‍തന്നെ പോലീസിനെ വിവരമറിയിക്കുകയും ഇവയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ കുഞ്ഞ് ബന്ധുക്കളുടെ പരിചരണത്തിലാണെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ടെല്‍ക്കിനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 39 വയസ്സുകാരനായ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തില്‍ നിറയെ ചതവുകളും മുറിവുകളുമുണ്ടെന്നും ഇതാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha