കൊവിഡ് 19 അമേരിക്കയില്‍ 22 ലക്ഷം പേരുടെയും ബ്രിട്ടനില്‍ അഞ്ച് ലക്ഷം പേരുടെയും ജീവന്‍ എടുക്കും; പഠന റിപ്പോർട്ടിന് പിന്നാലെ സുരക്ഷ ശക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍
കൊവിഡ് 19 അമേരിക്കയില്‍ 22 ലക്ഷം പേരുടെയും ബ്രിട്ടനില്‍ അഞ്ച് ലക്ഷം പേരുടെയും ജീവന്‍ എടുക്കുമെന്ന പഠനവുമായി ബ്രിട്ടീ് ഏജന്‍സി. വൈറസിനെ തടയാന്‍ കൃത്യമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ഇല്ലെങ്കിൽ കൊവിഡ് 19 മൂലം അമേരിക്കയില്‍ 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ച് ലക്ഷവും മരണം സംഭവിക്കുമെന്നും പഠനത്തിൽ പറയുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളജ് മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്. ആഗോള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രധാനമായും ഇറ്റലിയില്‍ നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടീഷ് ഏജന്‍സി ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.
1981 ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു പഠനം നടത്തിയത്. നിലവില്‍ കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ അമേരിക്കയില്‍ 22 ലക്ഷം പേരും ബ്രിട്ടനില്‍ അഞ്ചു ലക്ഷം പേരും മരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനില്‍ ഇതിനകം 55,000 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും ബ്രിട്ടീഷ് സര്‍ക്കാർ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സിന്റെ വിലയിരുത്തി. ഇതില്‍ 20,000 പേര്‍ വരെ മരണമടഞ്ഞേക്കാമെന്നും വാലന്‍സ് പറയുകയുണ്ടായി. റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി കഴിഞ്ഞിരിക്കുകയാണ്. ക്ലബുകളും തീയ്യേറ്ററുകളും അടച്ചിടാന്‍ ബ്രിട്ടന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥന നടത്തി .
https://www.facebook.com/Malayalivartha