ഒടുവിൽ ശാസ്ത്രവും മനുഷ്യനും വിജയിക്കുന്നു; കൊറോണ വൈറസിന്റെ ജനിതകഘടന പൂര്‍ണമായും ഡീക്കോഡ് ചെയ്‌തു; ജനിതക പഠനം വൈറസിനെ പറ്റി പലതും മനസിലാക്കാൻ സഹായകം; ഇനി മുന്നിലുള്ളത് വാക്സിൻ കണ്ടുപിടിക്കുക എന്ന കടമ്പ
ലോകത്തെ ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന കൊറോണയുടെ മുന്നിൽ പകച്ച് നിൽക്കുന്ന മാനവകുലത്തിന് ഒരു ആശ്വാസ വാർത്ത!!!!! കൊറോണയെ വരുതിയിലാക്കൻ ശാസ്ത്രവും മനുഷ്യനും ഒന്നിച്ചുള്ള ശ്രമം വിജയത്തിലേക്ക് കുതിക്കുകയാണ് .കൊറോണ വൈറസിന്റെ ജനിതകഘടന പൂര്‍ണമായും ഡീക്കോഡ് ചെയ്‌തു കഴിഞ്ഞിരിക്കുകയാണ് റഷ്യ. . കോവിഡ് 19ന് കാരണമാകുന്ന വൈറസിന്റെ ജനിതകഘടന ആദ്യമായി പൂര്‍ണമായി ഡിക്കോഡ് ചെയ്തതായി റഷ്യന്‍ അധികൃതര്‍ അറിയിക്കുകയുണ്ടായി. വൈറസിന്റെ ചിത്രങ്ങളും റഷ്യന്‍ സ്ഥാപനം പുറത്തുവിടുകയും ചെയ്തു. സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ഗവേഷകരാണ് ജനിതകഘടന കണ്ടെത്തിയതെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. റഷ്യന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറിക്കിയ പ്രസ്താവനയില്‍ ഈ കാര്യങ്ങൾ വ്യക്തമാക്കി കഴിഞ്ഞു . ഇത് ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരിക്കുന്നു .
കോവിഡ് 19 രോഗിയില്‍നിന്നെടുത്ത സാമ്പിള്‍ ഉപയോഗിച്ച് SARS-CoV-2 കൊറോണവൈറസിന്റെ പൂര്‍ണമായ ജനിതകഘടന ആദ്യമായി കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടണ്ട് . വൈറസിന്റെ ജനിതക പഠനം വൈറസിന്റെ പരിണാമത്തെക്കുറിച്ചും സ്വഭാവരീതികളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഗവേഷകരെ സഹായിക്കുമെന്നും സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സ തലവന്‍ ദിമിത്രി ലിയോസ്‌നോവ് പറഞ്ഞു. പുതിയ കൊറോണ വൈറസാണിത്. അതുകൊണ്ടുതന്നെ ഇതിന്റെ വ്യാപനത്തെക്കുറിച്ചും ഇത് എങ്ങനെയൊക്കെ പരിണമിക്കുന്നു എന്നതിനെക്കുറിച്ചും അറിവുണ്ടാവുക എന്നത് സുപ്രധാനമായു കാര്യമാണ് . പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കാനും രോഗത്തിനെ ചെറുക്കുന്ന മരുന്നുകള്‍ കണ്ടെത്താനും ഈ അറിവ് സഹായിക്കും, അദ്ദേഹം പറഞ്ഞു. നോവോസിബിര്‍സ്‌കിലെ സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി (വെക്ടര്‍)യിലെ ഗവേഷകരാണ് വൈറസിന്റെ സൂക്ഷ്മചിത്രം പകര്‍ത്തിയെടുത്തത് . ഇത് നിർണ്ണായകമായ പങ്ക് വഹിക്കുകയാണ്. ഇത് ഡീകോഡ് ചെയ്ത സാഹചര്യത്തിൽ ഇനി മുന്നിൽ നിൽക്കുന്ന കടമ്പ വാക്സിൻ കണ്ട് പിടിക്കുക എന്നതാണ് ഏതായാലും ലോകം കൊറോണയെ തോൽപ്പിക്കനുള്ള തീവ്ര ശ്രമത്തിലാണ് ഉള്ളത്. അതിനായുള്ള കഠിന ശ്രമം എല്ലാവരും നടത്തുന്നു.
https://www.facebook.com/Malayalivartha