കാലിഫോര്‍ണിയ പൂര്‍ണ്ണമായും വീട്ടു തടങ്കലില്‍.. നാലുകോടി പേര്‍ വീടുകളില്‍ കുടുങ്ങി..അവസാന 24 മണിക്കൂറില്‍ 126 പുതിയ കോവിഡ് 19 കേസുകൾ ...ഇതേ രീതി തുടർന്നാൽ എട്ട് ആഴ്ച്ചക്കുള്ളില്‍ 25.5 കോടി പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കും..
കാലിഫോര്‍ണിയ പൂര്‍ണ്ണമായും വീട്ടു തടങ്കലില്‍.. നാലുകോടി പേര്‍ വീടുകളില്‍ കുടുങ്ങി..അവസാന 24 മണിക്കൂറില്‍ 126 പുതിയ കോവിഡ് 19 കേസുകൾ ...ഇതേ രീതി തുടർന്നാൽ എട്ട് ആഴ്ച്ചക്കുള്ളില്‍ 25.5 കോടി പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കും..
അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോര്‍ണിയ പൂര്‍ണ്ണമായും വീട്ടു തടങ്കലില്‍. ജനങ്ങള്‍ ആരും വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഉത്തരവിട്ടു. കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നാണ് നടപടി.
ഇതോടെ കാലിഫോര്‍ണിയയില്‍ നാല് കോടി ജനങ്ങള്‍ വീടുകളിലൊതുങ്ങി. വെള്ളിയാഴ്‍ചയാണ് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ നിര്‍ദേശിച്ചത്. ഇതിന് പിന്നാലെ ന്യൂയോര്‍ക്കിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യ മേഖലകള്‍ ഒഴികെ മറ്റ് മേഖലകളിലുള്ളവരൊന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
അനാവശ്യമായി ആശുപത്രികളില്‍ തിരക്കുണ്ടാക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള യാത്രകള്‍ പൂര്‍ണമായി വിലക്കുന്നതിനെക്കുറിച്ച് മെക്സിക്കോയുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ചര്‍ച്ച നടത്തി.
അവസാന 24 മണിക്കൂറില്‍ 126 പുതിയ കോവിഡ് 19 കേസുകളാണ് കാലിഫോര്‍ണിയയില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്തത്. മുന്‍ ദിവസത്തേക്കാള്‍ 21ശതമാനത്തിന്റെ വര്‍ധനവാണിത്. എല്ലാ നാല് ദിവസം കൂടും തോറും കാലിഫോര്‍ണിയയുടെ പലഭാഗങ്ങളിലും നാലിരട്ടിയോളം കോവിഡ് 19 രോഗം പകരുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു
ഇതേ രീതി തുടർന്നാൽ എട്ട് ആഴ്ച്ചക്കുള്ളില്‍ 25.5 കോടി പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന് അയച്ച കത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് കാലിഫോര്‍ണിയയില്‍ കടുത്ത നടപടിയെടുത്തിരിക്കുന്നത്.
കേരളത്തേക്കാള്‍ ജനസംഖ്യയുള്ള അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയിൽ 3.96 കോടി ജനങ്ങളാണ് ഉള്ളത്
https://www.facebook.com/Malayalivartha