നാലു വയസ്സുകാരന്‍ മകനെ കഴുത്തു ഞെരിച്ചു കൊന്നയാള്‍ സ്വപ്നാടനത്തിനിടെയാണ് കൊല നടത്തിയതെന്ന് അംഗീകരിച്ച് കോടതി വെറുതെ വിട്ടു

അമേരിക്കയിലെ നോര്‍ത്ത് കരോലിനയ്ക്കടുത്തുള്ള ഹില്‍സ്‌ബൊറോയിലെ ജോസഫ് ആന്തണി ഇന്നലെ ജയിലില്‍ പോകാനുള്ള സകല തയ്യാറെടുപ്പുമായാണ് കോടതിയില്‍ എത്തിയത്. തനിക്കുള്ളതെല്ലാം പൊതിഞ്ഞു കെട്ടിയെടുത്തിരുന്നു. ഇന്നലെ അയാളുടെ കേസിന്റെ വിധിയായിരുന്നു.
ജോസഫ് ആന്റണിയുടെ മുന്‍ഭാര്യ ക്രിസ്റ്റീന്‍ പെറോളിനി വിധി ദിവസം എത്താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. തന്റെ പൊന്നോമന മകനെ കൊലപ്പെടുത്തിയ അവന്റെ അച്ഛന് ജയില്‍ ശിക്ഷ കിട്ടണേ എന്ന പ്രാര്‍ത്ഥനയായിരുന്നു ആ അമ്മ മനസ്സിലുണ്ടായിരുന്നത്.
ഹാലോവീന്‍ ഉല്‍സലകാലത്തു ധരിക്കുന്നതു പോലുള്ള മുഖം മൂടി അണിഞ്ഞ് ഒരു ദിവസം രാത്രിയില്‍ തന്റെ നാലുവയസ്സുകാരന്‍ മകനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു ജോസഫ് ആന്‍ണി. അതേ മുഖം മൂടിയുമണിഞ്ഞ് അന്നു രാത്രിയില്‍ തന്നെ ഉറങ്ങി കിടന്ന അയാളുടെ മകള്‍ അലക്‌സിസിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിയ്ക്കവേ അവള്‍ ബോധരഹിതയായി. അവള്‍ മരിച്ചെന്നു കരുതി അവളെ ഉപേക്ഷിച്ചിട്ട് അവളുടെ സഹോദരനെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നതിനിടെ അലക്‌സിസിന് ബോധം വീണ്ടു കിട്ടി. നിലവിളിച്ചു കൊണ്ട് അലക്‌സിസ് അമ്മയുടെ അടുത്തേക്ക് ഓടി. തന്‍മൂലം അവളും സഹോദരനും ജീവനോടെ ശേഷിച്ചു.
തന്റെ വീടിന് ജപ്തി നോട്ടീസ് ലഭിച്ചതിനാല്‍ കുറച്ചു ദിവസങ്ങളായി ഉറങ്ങാറില്ലായിരുന്നുവെന്നും അതേതുടര്‍ന്നുള്ള അര്‍ധബോധാവസ്ഥയില്‍ ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുകയായിരുന്നുവെന്നും ബോധത്തോടെയല്ല കൊല നടത്തിയതെന്നും അയാളുടെ വക്കീല്‍ വാദിച്ചു. നോണ്‍ ആര്‍ ഇ എം പാരാസോമ്‌നിയ എന്ന ഈ സ്ഥിതിയില്‍ ഇപ്രകാരമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുള്ള പ്രതിഭാഗത്തിന്റെ വാദത്തെ ഖണ്ഡിച്ചു കൊണ്ട്, ആ സമയത്ത് അയാള്‍ക്ക് ബോധമുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ ജോസഫ് ആന്‍ണിയെ വെറുതെ വിടുകയായിരുന്നു. കുഞ്ഞിനെ കൊന്നതോടെ ബന്ധം ഉപേക്ഷിച്ച ജോസഫിന്റെ മുന്‍ഭാര്യ വിധി കേട്ട് തളര്‍ന്നു വീണു.
മകന്റെ കൊലയ്ക്ക് കാരണമായത് താന്‍ തന്നെയാണെന്ന് കോടതിയില്‍ സമ്മതിച്ച ജോസഫിന് ജയില്‍ ശിക്ഷ വാങ്ങി കൊടുക്കാന്‍ കഴിയാത്തതില്‍ പരിതപിക്കുകയാണ് ക്രിസ്റ്റീന്‍. ജോസഫ് ആന്റണിയാകട്ടെ വിധി കേട്ട് കരയുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















