Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത... ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ നാളെ മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു... സംസ്കാരം ഇന്ന് വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിൽ


പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ


ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...

നിലവില്‍ ചൈനയിലെ വാണിജ്യ മേഖലകളെല്ലാം വന്‍ തിരിച്ചുവരവ് നടത്താനിരിക്കെ കോവിഡിന്റെ രണ്ടാം തരംഗം... ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ പ്രവര്‍ത്തകര്‍

07 APRIL 2020 07:28 AM IST
മലയാളി വാര്‍ത്ത

ആഗോളമഹാമാരിയായ കോവിഡ് 19 നില്‍ നിന്നും ചൈന രക്ഷപെട്ടു എന്നും അവര്‍ പഴയ പടി വാണിജ്യ മേഖലകള്‍ തുറന്നു എന്നുള്ള വാര്‍ത്തയും ഏറെ അത്ഭുതത്തോടു കൂടിയാണ് ലോക രാഷ്ട്രങ്ങള്‍ വീക്ഷിച്ചത് ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നും പൊട്ടി പുറപ്പെട്ട ഈ മഹാമാരിയായ കൊറോണ വിഭാഗത്തിലെ ആര്‍ എന്‍ എ വൈറസ് ഇതിനോടകം തന്നെ 74500 ലധികം മനുഷ്യ ജീവന്‍ എടുത്തു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട് .നിലവില്‍ ചൈനയിലെ വാണിജ്യ മേഖലകളെല്ലാം വന്‍ തിരിച്ചുവരവ് നടത്താനിരിക്കുകയാണ് എന്നത് അവര്‍ രോഗപ്രതിരോധം ഭംഗിയായി നടത്തി എന്നുള്ളതിന്റെ തെളിവായിരുന്നു .മരണസംഖ്യ പിടിച്ചു നിര്‍ത്തുന്നതില്‍ അവര്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ എത്തപ്പെട്ടു എന്ന് തന്നെ പറയാന്‍ കഴിയും .പക്ഷെ ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന ആ കണക്കുകള്‍ ചൈനയ്ക്ക് ഒട്ടും ശുഭകരമല്ല എന്ന് മാത്രമല്ല കൂടുതല്‍ ആശങ്ക ഉളവാക്കുന്ന കാര്യം തന്നെയാണ് .കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായിരിക്കുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസത്തോടെയാണ് ശക്തമായ അഭ്യൂഹമുണ്ടായത് .അത് നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കമ്പോളങ്ങളെ സാരമായി തന്നെ ബാധിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് .

ചൈനയില്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്ന വെറ്റ് മാര്‍ക്കറ്റ് അടപ്പിക്കണമെന്നു പറഞ്ഞ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു .മാത്രമല്ല ചൈനയുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന തരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത് വന്നിരുന്നു .എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയുള്ള താന്‍ പോരിമയായിരുന്നു ചൈന അവലംബിച്ചത് .എന്നാല്‍ ഇപ്പോള്‍ സ്ഥിതി വീണ്ടും വഷളാകുന്ന തരത്തിലേക്ക് നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട് .

കോവിഡ് രോഗബാധിതര്‍ അനുദിനം വര്‍ധിക്കുകയും രോഗം ഭേദമാകുന്നവരുടെ എണ്ണം കുറയുകയും ചെയ്തത് കടുത്ത ആശങ്കയ്ക്ക് കാരണമാവുകയാണ് .മരണ നിരക്ക് നിയന്ത്രണ വിധേയമാണ് എന്ന് പറയുമ്പോഴും ഈ കണക്കുകള്‍ വിശ്വസനീയമല്ല എന്നാണ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള നേതാക്കളുടെ പ്രതികരണം. 


ചൈനയില്‍ ഞായറാഴ്ച പുതിയതായി 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം . ഇതില്‍ 38 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച പലര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രോഗത്തിന്റെ രണ്ടാം തരംഗമാണ് വീശുന്നതെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

വിദേശത്തുനിന്ന് ചൈനയില്‍ എത്തുന്നവരിലാണ് രോഗം കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം, ദീര്‍ഘകാലം ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.അങ്ങനെയെങ്കില്‍ ചൈനയ്ക്ക് കൂടുതല്‍ വിമര്‍ശനങ്ങള്‍ വരും ദിവസങ്ങളില്‍ പല രാജ്യങ്ങളില്‍ നിന്നുമായി കേള്‍ക്കേണ്ടി വരും.

വ്യവസായിക പ്രദേശമായ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണു പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച അഞ്ച് പ്രാദേശിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നു രണ്ടുമാസത്തോളം പ്രവര്‍ത്തനരഹിതമായിരുന്ന വ്യവസായങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഇവിടെ രോഗം ബാധിച്ചയാള്‍ ഹുബെ പ്രവിശ്യയിലേക്കു യാത്ര ചെയ്തിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ രാജ്യത്തെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയയ്ക്കുകയാണ് ചൈനീസ് ഭരണകൂടം ചെയുന്നത് . വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് തന്നെയാണ് ഇപ്പോള്‍ കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. ലക്ഷണങ്ങളൊന്നുമില്ലാത്ത 78 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 40 എണ്ണം വിദേശത്തുനിന്നു വന്നവര്‍ക്കാണ്. രാജ്യത്ത് ആകെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത 1047 പേര്‍ കോവിഡ് രോഗത്തിന് ചികിത്സയിലുണ്ട്.ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വ്യക്തമാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ്  (41 minutes ago)

കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു...  (50 minutes ago)

യു.എസിൽ നിന്നു പുറപ്പെടാനിരുന്ന നിരവധി വിമാന സർവീസുകൾ റദ്ദാക്കി  (55 minutes ago)

ഉന്നത പദവി, ബിസിനസ്സിൽ വൻ ലാഭം! ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി... കാളിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണത്.‌  (1 hour ago)

രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും.. . പത്മപുരസ്കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്ര  (1 hour ago)

 തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോഴാണ് അപകടം....  (1 hour ago)

ശിക്ഷാവിധിഉടൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി  (2 hours ago)

77-ാമത് റിപ്പബ്ലിക് ദിനം രാജ്യം നാളെ ആഘോഷിക്കാനിരിക്കെ,ഡൽഹിയിൽ കനത്ത സുരക്ഷ  (2 hours ago)

ടൂറിസ്റ്റ് ബസും മിക്സർ ട്രക്കും നേർക്കുനേർ? മുപ്പതോളം പേർക്ക് പരുക്ക്  (2 hours ago)

പൊലീസ് വിളിപ്പിച്ചതു പ്രകാരം വീട്ടിലെത്തിയ പിതാവ് അടുക്കള വാതിൽ പൊളിച്ച് അകത്തു കയറി നോക്കിയപ്പോൾ കണ്ടത്....  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത  (3 hours ago)

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു...  (3 hours ago)

ഈ പ്രശ്‌നം ഉണ്ടാകുന്നതിന് മുമ്പ് വരെ നമ്മള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ടായിരുന്നു; സുധിയുടെ വീട് നിര്‍മിച്ചയാള്‍ക്കെതിരെ രേണു സുധി  (9 hours ago)

ഒന്‍പതാം ക്ലാസുകാരിയെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന്‍ കുടുങ്ങിയത് കൗണ്‍സിലിംഗിനിടെ  (10 hours ago)

Malayali Vartha Recommends