Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

നിലവില്‍ ചൈനയിലെ വാണിജ്യ മേഖലകളെല്ലാം വന്‍ തിരിച്ചുവരവ് നടത്താനിരിക്കെ കോവിഡിന്റെ രണ്ടാം തരംഗം... ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ പ്രവര്‍ത്തകര്‍

07 APRIL 2020 07:28 AM IST
മലയാളി വാര്‍ത്ത

ആഗോളമഹാമാരിയായ കോവിഡ് 19 നില്‍ നിന്നും ചൈന രക്ഷപെട്ടു എന്നും അവര്‍ പഴയ പടി വാണിജ്യ മേഖലകള്‍ തുറന്നു എന്നുള്ള വാര്‍ത്തയും ഏറെ അത്ഭുതത്തോടു കൂടിയാണ് ലോക രാഷ്ട്രങ്ങള്‍ വീക്ഷിച്ചത് ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നും പൊട്ടി പുറപ്പെട്ട ഈ മഹാമാരിയായ കൊറോണ വിഭാഗത്തിലെ ആര്‍ എന്‍ എ വൈറസ് ഇതിനോടകം തന്നെ 74500 ലധികം മനുഷ്യ ജീവന്‍ എടുത്തു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട് .നിലവില്‍ ചൈനയിലെ വാണിജ്യ മേഖലകളെല്ലാം വന്‍ തിരിച്ചുവരവ് നടത്താനിരിക്കുകയാണ് എന്നത് അവര്‍ രോഗപ്രതിരോധം ഭംഗിയായി നടത്തി എന്നുള്ളതിന്റെ തെളിവായിരുന്നു .മരണസംഖ്യ പിടിച്ചു നിര്‍ത്തുന്നതില്‍ അവര്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ എത്തപ്പെട്ടു എന്ന് തന്നെ പറയാന്‍ കഴിയും .പക്ഷെ ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന ആ കണക്കുകള്‍ ചൈനയ്ക്ക് ഒട്ടും ശുഭകരമല്ല എന്ന് മാത്രമല്ല കൂടുതല്‍ ആശങ്ക ഉളവാക്കുന്ന കാര്യം തന്നെയാണ് .കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായിരിക്കുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസത്തോടെയാണ് ശക്തമായ അഭ്യൂഹമുണ്ടായത് .അത് നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കമ്പോളങ്ങളെ സാരമായി തന്നെ ബാധിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് .

ചൈനയില്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്ന വെറ്റ് മാര്‍ക്കറ്റ് അടപ്പിക്കണമെന്നു പറഞ്ഞ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു .മാത്രമല്ല ചൈനയുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന തരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത് വന്നിരുന്നു .എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയുള്ള താന്‍ പോരിമയായിരുന്നു ചൈന അവലംബിച്ചത് .എന്നാല്‍ ഇപ്പോള്‍ സ്ഥിതി വീണ്ടും വഷളാകുന്ന തരത്തിലേക്ക് നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട് .

കോവിഡ് രോഗബാധിതര്‍ അനുദിനം വര്‍ധിക്കുകയും രോഗം ഭേദമാകുന്നവരുടെ എണ്ണം കുറയുകയും ചെയ്തത് കടുത്ത ആശങ്കയ്ക്ക് കാരണമാവുകയാണ് .മരണ നിരക്ക് നിയന്ത്രണ വിധേയമാണ് എന്ന് പറയുമ്പോഴും ഈ കണക്കുകള്‍ വിശ്വസനീയമല്ല എന്നാണ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള നേതാക്കളുടെ പ്രതികരണം. 


ചൈനയില്‍ ഞായറാഴ്ച പുതിയതായി 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം . ഇതില്‍ 38 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച പലര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രോഗത്തിന്റെ രണ്ടാം തരംഗമാണ് വീശുന്നതെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

വിദേശത്തുനിന്ന് ചൈനയില്‍ എത്തുന്നവരിലാണ് രോഗം കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം, ദീര്‍ഘകാലം ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.അങ്ങനെയെങ്കില്‍ ചൈനയ്ക്ക് കൂടുതല്‍ വിമര്‍ശനങ്ങള്‍ വരും ദിവസങ്ങളില്‍ പല രാജ്യങ്ങളില്‍ നിന്നുമായി കേള്‍ക്കേണ്ടി വരും.

വ്യവസായിക പ്രദേശമായ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണു പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച അഞ്ച് പ്രാദേശിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നു രണ്ടുമാസത്തോളം പ്രവര്‍ത്തനരഹിതമായിരുന്ന വ്യവസായങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഇവിടെ രോഗം ബാധിച്ചയാള്‍ ഹുബെ പ്രവിശ്യയിലേക്കു യാത്ര ചെയ്തിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ രാജ്യത്തെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയയ്ക്കുകയാണ് ചൈനീസ് ഭരണകൂടം ചെയുന്നത് . വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് തന്നെയാണ് ഇപ്പോള്‍ കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. ലക്ഷണങ്ങളൊന്നുമില്ലാത്ത 78 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 40 എണ്ണം വിദേശത്തുനിന്നു വന്നവര്‍ക്കാണ്. രാജ്യത്ത് ആകെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത 1047 പേര്‍ കോവിഡ് രോഗത്തിന് ചികിത്സയിലുണ്ട്.ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വ്യക്തമാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (7 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (9 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (9 hours ago)

Malayali Vartha Recommends