Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ഭ്രാന്തൻ രീതികൾ പിന്തുടർന്ന  കിം ജോങ് ഉൻ; ജീവിച്ചിരിക്കുന്ന ഏറ്റവും വലിയസ്വേച്ഛാധിപതി

21 APRIL 2020 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്

ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ.. ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരി.. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്..

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് വിവരം.ഹൃദയ ശസ്ത്രക്രിയ നടത്തിയതിന് ശേഷം കിമ്മിന്റെ നില അതി ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നത്.അമിതമായ പുകവലി, അമിതവണ്ണം, അമിത ജോലി എന്നിവ കാരണം കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം നേരത്തെ പുറത്തുവിട്ടിരുന്നു. അതേസമയം ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഏപ്രില്‍ 15ന് നടന്ന ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല. ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്.അമിതമായ പുകവലിയും മാനസിക സമ്മര്‍ദ്ദവുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും മൗണ്ട് പിക്ടുവിലേക്കുള്ള നിരന്തര യാത്രകളും കിമ്മിന് തിരിച്ചടിയായെന്ന് റിപ്പോർട്ടുകൾ  ഉണ്ട് . എന്നാല്‍ വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഉത്തരകൊറിയ തയ്യാറായിട്ടില്ല.

ഉത്തര കൊറിയ തങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും എപ്പോഴും നിഗൂഢമാക്കി വെക്കാനാണ് പതിവ്. ഉത്തര കൊറിയയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിലവില്‍ ആര്‍ക്കും ശരിക്കും അറിയില്ലെന്നതാണ് വാസ്തവം. കൊറോണബാധയേറ്റ് ജനങ്ങൾ മരിക്കുമ്പോഴും മിസൈൽ വിക്ഷേപണത്തിൽ വ്യാപൃതരായിരുന്നു ഉത്തര കൊറിയ

കൊറോണ വൈറസ് ഇതുവരെ ഉത്തര കൊറിയ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംശയത്തിലുള്ള നിരവധി ആളുകളെ പ്രത്യേക തടവറയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന നിരീക്ഷണത്തിലാണെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു . അതേസമയം പ്രതികൂലമായ കൊറോണ വൈറസ് ബാധയില്‍ ഉത്തരകൊറിയ കഷ്ടപ്പെടുന്നതായി ചൈനയുടെ യുഎന്‍ അംബാസഡര്‍ തിങ്കളാഴ്ച പറയുകയും ചെയ്തു..
ഉത്തര കൊറിയയുടെ പരമ്മോന്നത ഭരണാധികാരിയായ കിം ജോങ് യുൻ പിതാവായ കിം ജോങ് ഇൽ 2011 ഡിസംബർ 17 ന് അന്തരിച്ചതിനെ തുടർന്നാണ് അധികാരത്തിലെത്തിയത്.കൊറിയയിലെ വർക്കേഴ്സ് പാർട്ടി ചെയർമാൻ (2012 മുതൽ 2016 വരെ ആദ്യ സെക്രട്ടറിയായി), സെൻട്രൽ മിലിറ്ററി കമ്മീഷൻ ചെയർമാൻ, സ്റ്റേറ്റ് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ, കൊറിയൻ പീപ്പിൾസ് ആർമിയിലെ സുപ്രീം കമാൻഡർ, അംഗം എന്നീ പദവികൾ കിം സ്വന്തമാക്കി.

2000ന് ശേഷം ലോകം കണ്ട് വേവലാതിപ്പെടുകയും വിറയ്ക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് ഉത്തര കൊറിയ. ഈ രാജ്യത്തിന്റെ സുപ്രീം തലവനും പ്രസിഡന്റുമായ കിങ് ജോങ് ഉന്‍ എന്ന വ്യക്തിയുടെ ക്രൂരതകളും വ്യത്യസ്ഥമായ നടപടികളും എടുക്കുന്ന തീരുമാനങ്ങളും ലോകരാജ്യങ്ങള്‍ക്ക് തലവേദനയായിട്ടുണ്ട്.ഏകാധിപത്യത്തിന്റെ ഉരുക്കുമറയില്‍ അടച്ചിട്ടിരിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ.
അധികാരത്തിലേറുമ്പോൾ 2 5 വയസ്സ് പ്രായം മാത്രമായിരുന്നു. അധികാരം ഏറ്റതിന് ശേഷം രാജ്യത്ത് വ്യത്യസ്ഥമായ തീരുമാനങ്ങളും നിയമങ്ങളും നടപ്പിലാക്കി. ലോക രാജ്യങ്ങള്‍ക്കെതിരെ മിസൈലുകളുടേയും ആറ്റംബോംബുകളുടേയും പരീക്ഷണങ്ങള്‍ നടത്തി ഭീഷണി മുഴക്കി.ആണവായുധ നിര്‍മ്മാണത്തിന്റെ തുടക്കവും അമേരിക്കക്കെതിരായ പ്രതിരോധവുമാണ് ഈ പരീക്ഷണം എന്ന് കിം ജോങ്ഉന്‍ എന്ന് അന്ന് അവകാശപ്പെട്ടിരുന്നു. എന്നാലും ഇദ്ദേഹത്തിന്റെ ലോകത്തെ ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ അവസാനിച്ചിട്ടില്ല. ലോകത്തില്‍ വച്ച് മിലിറ്റിറിയുടെ അനുഭവങ്ങളോ ക്ലാസുകളോ മറ്റ് മിലിട്ടിറി ഞ്ജാനമോ ഇല്ലാത്ത സേച്ഛാധിപതിയാണ് കിംജോങ് ഉന്‍. ഇദ്ദേഹത്തിന്റെ മുത്തച്ഛനായ കിം 2 സങ് എന്ന സേച്ഛാധിപതിയുടെ മുഖ സാമ്യം തനിക്കും ലഭിക്കുവാന്‍ വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയ വ്യക്തിയും കൂടിയാണ് ഇദ്ദേഹം.

മനുഷ്യര്‍ക്കെതിരെ നടത്തുന്ന അതിക്രൂരമായ ശിക്ഷകളും മനുഷ്യാവകാശ ലംഘനങ്ങളും നിര്‍ത്തിവയ്ക്കുവാന്‍ ഐക്യരാഷ്ട്ര സഭ പോലും ആവശ്യപ്പെടുകയും അന്താരാഷ്ട്രക്രിമിനല്‍ കോടതിയുടെ മുൻപാകെ വിഷയം ഉന്നയിക്കാന്‍ പ്രത്യേക പ്രമേയം പാസ്സാക്കുകയുമുണ്ടായി. എന്നാലും ഈ പ്രമേയങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി അദ്ദേഹം തന്റെ ഏകാധിപത്യഭരണം തുടരുന്നതിനിടെയാണ് ലോകം കണ്ട ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ സ്വേച്ഛാധിപതി എന്ന കുപ്രസിദ്ധി സ്വന്തമാക്കിയ കിംജോങ് ഉന്‍ മഷ്തിഷ്ക മരണത്തിലായി എന്ന റിപോർട്ടുകൾ അമേരിക്ക പുറത്തുവിടുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (1 hour ago)

CATS പൊലീസ് കേസെടുത്തു  (1 hour ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (1 hour ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (1 hour ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...  (1 hour ago)

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...  (1 hour ago)

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍  (1 hour ago)

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (1 hour ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (1 hour ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (1 hour ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (1 hour ago)

Malayali Vartha Recommends