Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

കൊടുങ്കാറ്റ് കണ്ട് ഞെട്ടി ജനം രാജ്യത്തെ വിഴുങ്ങി മെലീസ കാറ്റഗറി 5 ല്‍.. നിലവിളിച്ച് ജനം രാജ്യംവിടുന്നു...!

28 OCTOBER 2025 11:59 AM IST
മലയാളി വാര്‍ത്ത


ജമൈക്കയിലെ കനത്ത മഴയിലും ശക്തമായ കാറ്റിലും പെട്ടുപോയ നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്ക് മുറികള്‍ക്കുള്ളില്‍ അടച്ചുപൂട്ടി കഴിയേണ്ടിവന്നു. ലോകം ഇന്ന് വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നാശകാരിയായ കൊടുങ്കാറ്റാണ് ജമൈക്കയില്‍ ആഞ്ഞടിച്ചത്. ഈ ചെറിയ കരീബിയന്‍ ദ്വീപ് രാഷ്ട്രത്തില്‍ 24 മണിക്കൂറിനുള്ളില്‍ 40 ഇഞ്ച് മഴ പെയ്തിറങ്ങിയപ്പോള്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. ഇതിനോടകം തന്നെ വടക്കന്‍ കരീബിയയില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ മെലീസ് കൊടുങ്കാറ്റ് ഇന്നലെ രാവിലെയാണ് ജമൈക്കയെ സ്പര്‍ശിച്ചത്.

കാറ്റഗറി 4 ല്‍ പെടുന്ന നാശകാരിയായ കൊടുങ്കാറ്റ് ജമൈക്കയില്‍ എത്തിയപ്പോഴേക്കും കൂടുതല്‍ ശക്തിപ്രാപിച്ച് കാറ്റഗറി 5 ല്‍ എത്തിയിരുന്നു. രാജ്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുകയാണെന്നാണ് പ്രകൃതിയുടെ താണ്ഡവം നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്ന ജമൈക്കന്‍ പ്രധാനമാന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ്സ് പറഞ്ഞത്. ദ്വീപില്‍ അങ്ങോളമിങ്ങോളമായി 900 അഭയാര്‍ത്ഥി ക്യാമ്പുകളാണ് രൂപീകരിച്ചിരിക്കുന്നത്. ആളുകളോട് വീടുകള്‍ ഉപേക്ഷിച്ച് ക്യാമ്പുകളില്‍ അഭയം തേടാന്‍ ആവശ്യപ്പെട്ടിരുന്നു. കിംഗ്സ്റ്റണ്‍ ഉള്‍പ്പടെ ഏഴോളം തെക്കന്‍ മേഖലകളില്‍ ആളുകളെ ഒഴിപ്പിച്ചിരുന്നു.

 



ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഉള്‍പ്പടെ ഒഴിവുകാലം ആസ്വദിക്കാന്‍ ജമൈക്കയിലെത്തിയ നിരവധിപേര്‍ക്കാണ് കൊടുങ്കാറ്റിന്റെ തിക്തഫലം അനുഭവിക്കേണ്ടതായി വന്നത്. പലര്‍ക്കും നാളെ, ബുധനാഴ്ച വരെയെങ്കിലും ഹോട്ടല്‍മുറികളില്‍ തന്നെ കഴിയേണ്ടതായി വരും എന്നാണ് അറിയാന്‍ കഴിയുന്നത്. കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായതോടെ കൂടുതല്‍ ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായേക്കും എന്ന മുന്നറിയിപ്പും വരുന്നുണ്ട്. പല വിമാന സര്‍വ്വീസുകളും റദ്ദാക്കപ്പെട്ടതിനാല്‍, വിനോദസഞ്ചാരികളില്‍ പലരും തിരികെ മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലുമാണ്.

ജമൈക്കയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാര്‍ ഹറികെയ്ന്‍ ഷെല്‍റ്ററുകളില്‍ അഭയം തേടണമെന്ന നിര്‍ദ്ദേശം ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് നല്‍കിയിരുന്നു. തദ്ദേശ അഥോറിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കണമെന്ന നിര്‍ദ്ദേശവും അതില്‍ ഉണ്ട്. പാക്കേജ് ട്രിപ്പുകളില്‍ ഉള്ളവര്‍ തങ്ങളുടെ ഏജന്റുമാരുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മെലീസ കൊടുങ്കാറ്റിന്റെ ഗതിവിഗതികള്‍ ബ്രിട്ടന്‍ സസൂക്ഷ്മം നിരീകഷിക്കുകയാണെന്ന് പറഞ്ഞ വിദേശകാര്യ സെക്രട്ടറി യുവറ്റ് കൂപ്പര്‍, ജമൈക്കന്‍ വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ടെന്നും, എല്ലാ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. അധികം വൈകാതെ തന്നെ ഇത് മനുഷ്യ ചരിത്രത്തിലെ ഒരു വലിയ പ്രതിസന്ധിയായി മാറുമെന്നാണ് അക്യു വെതറിലെ മുഖ്യ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോനാഥന്‍ പോര്‍ട്ടര്‍ പറയുന്നത്. ലോക രാജ്യങ്ങളില്‍നിന്നും വലിയ രീതിയിലുള്ള സഹായങ്ങള്‍ ജമൈക്കയ്ക്ക് ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.

 



ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് മെലീസ എന്നും ജോനാഥന്‍ പോര്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ 40 ഇഞ്ച് കനത്തില്‍ വരെ മഴ ലഭിച്ചപ്പോള്‍, പടിഞ്ഞാറന്‍ മേഖലയില്‍ 16 ഇഞ്ച് വരെ മഴ ലഭിച്ചു. പലയിടങ്ങളിലും നാശകാരികളായ മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്. രാജ്യത്തിന് ഒരു കാറ്റഗറി 5 കൊടുങ്കാറ്റിനെ അതിജീവിക്കാന്‍ കഴിയുമോ എന്ന സംശയത്തിലാണ് താനെന്ന് പ്രധാനമന്ത്രി പറയുന്നു. ഇന്ന് രാത്രി ക്യൂബയ്ക്ക് മുകളിലൂടെ നീങ്ങുന്ന മെലീസ് നാളെ ബഹാമസില്‍ ആഞ്ഞടിക്കും.

വളരെ സാവധാനം നീങ്ങുന്ന ചുഴലിക്കൊടുങ്കാറ്റ് ഹൈത്തിയില്‍ ഇതിനോടകം തന്നെ ചുരുങ്ങിയത് മൂന്ന് പേരുടെയെങ്കിലും മരണത്തിന് കാരണമായിട്ടുണ്ട്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഒരാളും മരണമടഞ്ഞു. ഇവിടെ ഒരു 13 കാരനെ കാണാതായിട്ടുമുണ്ട്. കൊടുങ്കാറ്റിന്റെ നീക്കം സാവധാനത്തില്‍ ആയതിനാല്‍ ഇത് ബാധിക്കുന്ന പ്രദേശങ്ങളില്‍ നാശത്തിന്റെ തീവ്രത കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജമൈക്കയിലെ കിംഗ്സ്റ്റണില്‍ നിന്നും 125 മൈല്‍ തെക്ക് പടിഞ്ഞാറും, ക്യൂബയിലെ ഗ്വണ്ടാനാമോയില്‍ നിന്നും 310 മൈല്‍ തെക്ക് പടിഞ്ഞാറും ആയാണ് ഞായറാഴ്ച രാത്രി മെലീസ രൂപംകൊണ്ടത്.

മണിക്കൂറില്‍ 150 മൈല്‍ വരെയായിരുന്നു കാറ്റിന്റെ പരമാവധി വേഗത. ഇതിന്റെ കേന്ദ്രഭാഗം മണിക്കൂറില്‍ 5 മൈല്‍ വേഗതയില്‍ പടിഞ്ഞാറോട്ട് നീങ്ങുകയാണ്. മണിക്കൂറില്‍ 175 മൈല്‍ വരെ ഇതിന് വേഗത കൈവരിക്കാനാകുമെന്നും വിദഗ്ധര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (5 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (5 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (5 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (5 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (6 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (6 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (6 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (7 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (7 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (7 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (8 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (8 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (8 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

Malayali Vartha Recommends