മാസ്ക് ധരിക്കാതെ ട്രംപ് മാസ്ക് ഫാക്ടറിയിൽ...രൂക്ഷ വിമർശനം

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കൊവിഡ് കാലത്ത് ചെയ്യുന്നത് പലതും രൂക്ഷവിമർശനത്തിന് ഇരയാവുന്നുണ്ട്. കോവിഡ് വ്യാപനത്തിനെതിരെ രാജ്യത്ത് വേണ്ട മുൻകരുതലുകളോ തയ്യാറെടുപ്പുകളോ എടുക്കാതിരുന്നതിൽ ട്രംപിനെതിരെ വിമർശനം ഉയർന്നിരുന്നു
കഴിഞ്ഞ ദിവസം അരിസോണയിലെ ഒരു മാസ്ക് ഫാക്ടറിയിൽ മാസ്ക് ധരിക്കാതെയെത്തിയതിനാണ് ഇപ്പോൾ ട്രംപ് വീണ്ടും പണി വാങ്ങിയിരിക്കുന്നത്...ചൊവ്വാഴ്ചയാണ് അരിസോണയിലെ മാസ്ക് ഫാക്ടറിയിൽ അദ്ദേഹം സന്ദർശനം നടത്തിയത്. കണ്ണിന് സുരക്ഷക്കായി ഒരു കണ്ണട അദ്ദേഹം ധരിച്ചിരുന്നെങ്കിലും മാസ്ക് ധരിച്ചിരുന്നില്ല.
ട്രംപും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ഒഫീഷ്യൽസും മാസ്ക് ധരിച്ചിരുന്നില്ലെങ്കിലും ഫാക്ടറിയിലെ തൊഴിലാളികൾ മാസ്ക് ധരിച്ചിരുന്നു. സാമൂഹിക അകലം പാലിച്ചാണ് തൊഴിലാളികൾ ജോലി തുടർന്നത്. ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന N95 മാസ്ക് നിർമ്മിക്കുന്ന ലോകത്തിലെ പ്രധാന കമ്പനിയായ ഹണിവെൽ ഇൻറർനാഷണലിൻെറ ഫാക്ടറിയാണ് ട്രംപ് സന്ദർശിച്ചത്. ട്രംപിനൊപ്പം ഉണ്ടായിരുന്ന ഹണിവെൽ ഇൻറർനാഷണൽ സിഇഒ മാർക്ക് മെഡോസും മാസ്ക് ധരിച്ചിരുന്നില്ല
മാസ്ക് ധരിക്കാതെ ഫാക്ടറി സന്ദർശിച്ച ട്രംപ് ശുദ്ധ മണ്ടത്തരമാണ് കാണിച്ചതെന്നാണ് സോഷ്യൽ മീഡിയയിലുള്ള വിമർശനം . അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ട് ലക്ഷം കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചതും അമേരിക്കയിലാണ്. 75000ത്തോളം പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
"
https://www.facebook.com/Malayalivartha
























