ലൈംഗിക ബന്ധത്തിലൂടെയും കോവിഡ് ? ആശങ്കയുണർത്തി പുതിയ പഠനം, രോഗബാധിതരുടെ ശുക്ലത്തില്‍ വൈറസ്

ലോകത്താകമാനം ഭീതിപടർത്തി വ്യാപിച്ചുകൊട്നിരിക്കുന്ന കൊറോണ വൈറസിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞർ കണ്ടെത്തുന്നത് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള പഠനമാണ് പുറത്തിറക്കുന്നത് തന്നെ. അതിവേഗം കോറോണയെ പ്രതിരോധിക്കാനുള്ള വാക്‌സിൻ കണ്ടെത്തുന്നതോടൊപ്പം തന്നെ പുതിയ വിവരങ്ങളും കണ്ടെത്തുകയാണ് അവർ. ഇതേതുടർന്ന് പുറത്തേക്ക് വരുന്ന പുതിയ പഠനം ഏവരിലും ഞെട്ടൽ ഉളവാക്കുകയാണ്.
അതായത് ലൈംഗിക ബന്ധത്തിലൂടെ കോവിഡ് പകരുമെന്നതിനുള്ള സാധ്യത ഉയർത്തി ചൈനീസ് സംഘത്തിന്റെ പുതിയ പഠനമാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. കൊറോണ വൈറസ് ബാധിതരുടെ ശുക്ലപരിശോധന നടത്തിയതില്‍ വൈറസിന്റെ സാന്നിധ്യം ഇതിൽ ഗവേഷണ സംഘം കണ്ടെത്തുകയാണ് ച്യ്തത്. രോഗബാധിതരായ 38 പുരുഷന്‍മാരുടെ ശുക്ലപരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം ഗവേഷണ സംഘം കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിച്ച ഇവരെക്കുറിച്ചുള്ള പഠനം ഷാങ്കയി മുന്‍സിപ്പല്‍ ആശുപത്രിയുടെ റിപ്പോര്‍ട്ട് ജാമ നെറ്റ്‌വര്‍ക്ക് ഓപ്പണില്‍ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
അതോടൊപ്പം തന്നെ തുടര്‍ പഠനങ്ങള്‍ ഇതുവരെ നടത്താത്തതിനാല്‍ ശുക്ലത്തില്‍ എത്ര നേരം വൈറസിന് നിലനില്‍ക്കാനാവുമെന്നോ ലൈംഗിക ബന്ധത്തിലൂടെ അത് പങ്കാളിക്ക് പകരുമെന്നോ ഉള്ള കാര്യത്തില്‍ തീർച്ച വരുത്തിയിട്ടില്ല എന്നതാണ്. ആയതിനാൽ തന്നെ കൂടുതൽ പഠനങ്ങളിലൂടെ മാത്രമേ അത്തരത്തിൽ വ്യക്തത കൈവരിക്കുകയുള്ളൂ എന്നാണ് വിവരം ലഭ്യമാകുന്നത്.
എന്നാൽ ഫെര്‍ട്ടിലിറ്റി ആര്‍റ് സ്റ്ററിലിറ്റി ജേണലില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനത്തിന് വിരുദ്ധമായ കാര്യങ്ങളാണ് പുതിയ പഠനത്തിലുള്ളത് എന്നതും ശ്രദ്ധേയമാണ് . പഴയ പഠന പ്രകാരം രോഗം സ്ഥിരീകരിച്ച് എട്ട് ദിവസം കഴിഞ്ഞ ശേഷം നടത്തിയ ശുക്ല പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല എന്നതാണ്. ഇതേതുടർന്ന് കൃത്യമായ പഠനം പുറത്ത് വന്നാൽ മാത്രമേ കൂടുതൽ വ്യക്തത കൈവരിക്കുകയുള്ളൂ.
അതോടൊപ്പം തന്നെ പുതിയ പഠനത്തില്‍ തീവ്രമായ രോഗബാധയേറ്റവർ ഉണ്ടായതാവാം ശുക്ലത്തിലെ വൈറസ് സാന്നിധ്യത്തിന് കാരണമെന്നാണ് കൽപ്പിക്കുന്നത്. എന്നിരുന്നാൽ തന്നെയും വൈറസിനെപ്പറ്റിയുള്ള കൂടുതൽ ഗവേഷണങ്ങൾ പുരോഗമിച്ചുവരികയാണ്..
https://www.facebook.com/Malayalivartha
























