Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇറാന്റെ ക്രൂരത; 45 അഫ്ഗാന്‍ കുടിയേറ്റക്കാരെ നദിയില്‍ എറിഞ്ഞു കൊന്നു; കൊലപ്പെടുത്തിയത് ക്രൂര പീഡനത്തിനു ശേഷം; ഇറാനെ തീര്‍ക്കാനുള്ള കോപത്തില്‍ ലോകരാജ്യങ്ങള്‍

08 MAY 2020 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

45 അഫ്ഗാന്‍ കുടിയേറ്റക്കാരെ അതിര്‍ത്തി സുരക്ഷാ സേന തോക്കിന്‍മുനയില്‍ നിര്‍ത്തി നദിയില്‍ എറിഞ്ഞു കൊന്നു. ഇറാന്‍ അതിര്‍ത്തി കടന്നു എന്നാരോപിച്ചാണ് നടപടി. 12 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി അഫ്ഗാന്‍ അറിയിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച് ഇറാന്‍ രംഗത്തെത്തി. ജോലി സാധ്യതകള്‍ തേടി അയല്‍രാജ്യമായ ഇറാനിലേക്കു പലായനം ചെയ്ത 57 പേരെ ഇറാന്‍ സേന അറസ്റ്റ് ചെയ്തതായും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നദിയില്‍ സ്വയം ചാടിയില്ലെങ്കില്‍ വെടിവയ്ക്കുമെന്നു സൈന്യം ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇത്തരം സംഭവം ആദ്യമല്ലെന്നും നിരവധി കുടിയേറ്റക്കാര്‍ ഇപ്രകാരം കൊല്ലപ്പെട്ടിട്ടുണ്ടെന്നും അഫ്ഗാന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ പ്രവശ്യയിലുള്ള നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. അഫ്ഗാനില്‍ നിന്ന് ഒട്ടേറെ കുടിയേറ്റ തൊഴിലാളികള്‍ ഇറാനില്‍ നിയമവിരുദ്ധമായി കടന്ന് ജോലി ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് വന്നവരെയാണ് സൈന്യം നദിയിലേക്ക് തള്ളിയിട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജോലി സാധ്യതകള്‍ തേടിയാണ് ഇത്തരത്തില്‍ അയല്‍രാജ്യമായ ഇറാനിലേക്ക് അഭയാര്‍ത്ഥികള്‍ പലായനം ചെയ്യുന്നത്. നിരവധിയാളുകള്‍ ഇത്തരത്തില്‍ ഇവിടെ നിന്നും അതിര്‍ത്തി കടക്കാറുണ്ട്. എന്നാല്‍, ഇറാന്‍ ഭരണകൂടം ഇതിന് എതിരാണ്. വിവാദമായ ഈ സംഭവം ഒരാഴ്ച മുന്‍പാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലേക്കും ജോലി തേടി ഇത്തരത്തില്‍ അതിര്‍ത്ഥി കടക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിര്‍ത്തി കടന്നതിന് പിന്നാലെ തന്നെ ഇവരെ സേന അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട്, ഇവരെ ഹരിരോധ് നദിയുടെ തീരത്തേക്ക് എത്തിക്കുകയും ക്രൂര പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീട് നദിയിലേക്ക് എറിയുകയുമായിരുന്നു. ഇറാന്‍ സൈന്യത്തിന്റെയും അതിര്‍ത്തി സേനയും ചേര്‍ന്നാണ് ഇത്തരത്തില്‍ ക്രൂരമായ നടപടി ചെയ്തത്. 57 അഭയാര്‍ത്ഥികളെയാണ് ഇവര്‍ നദിയിലേക്ക് വലിച്ചെറിഞ്ഞത്. ഇവരില്‍ 23 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് സൂചനകള്‍. ചിലരോട് സ്വയം ചാടുവാന്‍ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം വെടിവയ്ക്കുമെന്നും പറയുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും രക്ഷപെട്ടവരാണ് അതിര്‍ത്തി സേനയുടെ ക്രൂരത പുറത്തേക്ക് കൊണ്ടുവന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാാറന്‍ പ്രവശ്യയിലുള്ള നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

കുടിയേറ്റക്കാര്‍ക്ക് നേരെയുണ്ടായ ഇറാന്റെ ക്രൂരതയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അഫ്ഗാനിസ്ഥാന്‍ വ്യക്തമാക്കി. അഫ്ഗാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത്തരത്തില്‍ 70 ഓളം ആളുകള്‍ രാജ്യവിട്ടതായി കണ്ടെത്തി. ഇവരെ ക്രൂരമായ മര്‍ദ്ദിക്കുകയും നദിയിലേക്ക് തള്ളുകയും ചെയ്തുവെന്നാണ് നിഗമനം. അഫ്ഗാന്‍, ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഹരിരുധ് നദി ഒഴുകുന്നത്. ഇറാന്റെ ക്രൂരമായ ഈ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അമേരിക്ക രംഗത്തുവന്നിരിക്കുന്നത്. അഫ്ഗാന്‍ അഭിയാര്‍ത്ഥികള്‍ക്ക് നേരെ ഇറാന്റെ ക്രൂരവും അധിക്ഷേപിക്കുന്നതുമായ നടപടി വളരെ ആശങ്കയുണ്ടാക്കുന്നതാണ്. സംഭവത്തില്‍ സമഗ്രമായ ഒരു അന്വേഷണം വേണമെന്ന ആവശ്യത്തെ തങ്ങളും അംഗീകരിക്കുന്നു. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ ഉത്തരവാദികള്‍ തന്നെ ആയിരിക്കുമെന്നും ദക്ഷിണ മധ്യ ഏഷ്യയുടെ ചുമതലയുള്ള പ്രിന്‍സിപ്പള്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് ട്വീറ്റ് ചെയ്തു.

അതിര്‍ത്തിയില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യ സംഭവമല്ലെന്ന് അഫ്ഗാനിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 920 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണ്. ഇതിനെല്ലാം ഒരു ദിവസം ഞങ്ങള്‍ പകരം ചോദിക്കുമെന്നും ഹിറാത്ത് ഗവര്‍ണര്‍ സയിദ്ദ് വഹീദ് ഖത്തലി ട്വീറ്റ് ചെയ്തു. ഈ സംഭവം ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ നയതന്ത്ര ബന്ധത്തെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. കൊവിഡ് ബോധയ്ക്ക് പിന്നാലെ രാജ്യങ്ങള്‍ക്ക് ഇടയിലുണ്ടാകുന്ന ഇത്തരത്തിലുള്ള കലഹങ്ങള്‍ വലിയ പ്രശ്‌നങ്ങളിലേക്കാണ് വഴിതെളിക്കുക എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ നിഷേധിച്ച് ഇറാനും ഇതിനോടകം രംഗത്തു വന്നുകഴിഞ്ഞു. അതിര്‍ത്തി സുരക്ഷാ സേനയുടെ പീഡനവും തുടര്‍ന്ന് ഡസണ്‍ കണക്കിന് ആളുകളെ നദിയില്‍ എറിഞ്ഞതുമായുള്ള വിഷയത്തിലും ഹൊറാത്തിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് നിഷേധിച്ചു. ഇറാന്‍ അതിര്‍ത്തി സുരക്ഷാ സേന ഇത്തരത്തില്‍ അഫ്ഗാനിസ്ഥാന്‍ പൗരന്മാര്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവര്‍ ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends