Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇറാന്റെ ക്രൂരത; 45 അഫ്ഗാന്‍ കുടിയേറ്റക്കാരെ നദിയില്‍ എറിഞ്ഞു കൊന്നു; കൊലപ്പെടുത്തിയത് ക്രൂര പീഡനത്തിനു ശേഷം; ഇറാനെ തീര്‍ക്കാനുള്ള കോപത്തില്‍ ലോകരാജ്യങ്ങള്‍

08 MAY 2020 01:03 PM IST
മലയാളി വാര്‍ത്ത

45 അഫ്ഗാന്‍ കുടിയേറ്റക്കാരെ അതിര്‍ത്തി സുരക്ഷാ സേന തോക്കിന്‍മുനയില്‍ നിര്‍ത്തി നദിയില്‍ എറിഞ്ഞു കൊന്നു. ഇറാന്‍ അതിര്‍ത്തി കടന്നു എന്നാരോപിച്ചാണ് നടപടി. 12 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി അഫ്ഗാന്‍ അറിയിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച് ഇറാന്‍ രംഗത്തെത്തി. ജോലി സാധ്യതകള്‍ തേടി അയല്‍രാജ്യമായ ഇറാനിലേക്കു പലായനം ചെയ്ത 57 പേരെ ഇറാന്‍ സേന അറസ്റ്റ് ചെയ്തതായും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നദിയില്‍ സ്വയം ചാടിയില്ലെങ്കില്‍ വെടിവയ്ക്കുമെന്നു സൈന്യം ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇത്തരം സംഭവം ആദ്യമല്ലെന്നും നിരവധി കുടിയേറ്റക്കാര്‍ ഇപ്രകാരം കൊല്ലപ്പെട്ടിട്ടുണ്ടെന്നും അഫ്ഗാന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ പ്രവശ്യയിലുള്ള നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. അഫ്ഗാനില്‍ നിന്ന് ഒട്ടേറെ കുടിയേറ്റ തൊഴിലാളികള്‍ ഇറാനില്‍ നിയമവിരുദ്ധമായി കടന്ന് ജോലി ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് വന്നവരെയാണ് സൈന്യം നദിയിലേക്ക് തള്ളിയിട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജോലി സാധ്യതകള്‍ തേടിയാണ് ഇത്തരത്തില്‍ അയല്‍രാജ്യമായ ഇറാനിലേക്ക് അഭയാര്‍ത്ഥികള്‍ പലായനം ചെയ്യുന്നത്. നിരവധിയാളുകള്‍ ഇത്തരത്തില്‍ ഇവിടെ നിന്നും അതിര്‍ത്തി കടക്കാറുണ്ട്. എന്നാല്‍, ഇറാന്‍ ഭരണകൂടം ഇതിന് എതിരാണ്. വിവാദമായ ഈ സംഭവം ഒരാഴ്ച മുന്‍പാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലേക്കും ജോലി തേടി ഇത്തരത്തില്‍ അതിര്‍ത്ഥി കടക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിര്‍ത്തി കടന്നതിന് പിന്നാലെ തന്നെ ഇവരെ സേന അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട്, ഇവരെ ഹരിരോധ് നദിയുടെ തീരത്തേക്ക് എത്തിക്കുകയും ക്രൂര പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീട് നദിയിലേക്ക് എറിയുകയുമായിരുന്നു. ഇറാന്‍ സൈന്യത്തിന്റെയും അതിര്‍ത്തി സേനയും ചേര്‍ന്നാണ് ഇത്തരത്തില്‍ ക്രൂരമായ നടപടി ചെയ്തത്. 57 അഭയാര്‍ത്ഥികളെയാണ് ഇവര്‍ നദിയിലേക്ക് വലിച്ചെറിഞ്ഞത്. ഇവരില്‍ 23 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് സൂചനകള്‍. ചിലരോട് സ്വയം ചാടുവാന്‍ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം വെടിവയ്ക്കുമെന്നും പറയുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും രക്ഷപെട്ടവരാണ് അതിര്‍ത്തി സേനയുടെ ക്രൂരത പുറത്തേക്ക് കൊണ്ടുവന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാാറന്‍ പ്രവശ്യയിലുള്ള നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

കുടിയേറ്റക്കാര്‍ക്ക് നേരെയുണ്ടായ ഇറാന്റെ ക്രൂരതയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അഫ്ഗാനിസ്ഥാന്‍ വ്യക്തമാക്കി. അഫ്ഗാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത്തരത്തില്‍ 70 ഓളം ആളുകള്‍ രാജ്യവിട്ടതായി കണ്ടെത്തി. ഇവരെ ക്രൂരമായ മര്‍ദ്ദിക്കുകയും നദിയിലേക്ക് തള്ളുകയും ചെയ്തുവെന്നാണ് നിഗമനം. അഫ്ഗാന്‍, ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഹരിരുധ് നദി ഒഴുകുന്നത്. ഇറാന്റെ ക്രൂരമായ ഈ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അമേരിക്ക രംഗത്തുവന്നിരിക്കുന്നത്. അഫ്ഗാന്‍ അഭിയാര്‍ത്ഥികള്‍ക്ക് നേരെ ഇറാന്റെ ക്രൂരവും അധിക്ഷേപിക്കുന്നതുമായ നടപടി വളരെ ആശങ്കയുണ്ടാക്കുന്നതാണ്. സംഭവത്തില്‍ സമഗ്രമായ ഒരു അന്വേഷണം വേണമെന്ന ആവശ്യത്തെ തങ്ങളും അംഗീകരിക്കുന്നു. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ ഉത്തരവാദികള്‍ തന്നെ ആയിരിക്കുമെന്നും ദക്ഷിണ മധ്യ ഏഷ്യയുടെ ചുമതലയുള്ള പ്രിന്‍സിപ്പള്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് ട്വീറ്റ് ചെയ്തു.

അതിര്‍ത്തിയില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യ സംഭവമല്ലെന്ന് അഫ്ഗാനിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 920 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണ്. ഇതിനെല്ലാം ഒരു ദിവസം ഞങ്ങള്‍ പകരം ചോദിക്കുമെന്നും ഹിറാത്ത് ഗവര്‍ണര്‍ സയിദ്ദ് വഹീദ് ഖത്തലി ട്വീറ്റ് ചെയ്തു. ഈ സംഭവം ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ നയതന്ത്ര ബന്ധത്തെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. കൊവിഡ് ബോധയ്ക്ക് പിന്നാലെ രാജ്യങ്ങള്‍ക്ക് ഇടയിലുണ്ടാകുന്ന ഇത്തരത്തിലുള്ള കലഹങ്ങള്‍ വലിയ പ്രശ്‌നങ്ങളിലേക്കാണ് വഴിതെളിക്കുക എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ നിഷേധിച്ച് ഇറാനും ഇതിനോടകം രംഗത്തു വന്നുകഴിഞ്ഞു. അതിര്‍ത്തി സുരക്ഷാ സേനയുടെ പീഡനവും തുടര്‍ന്ന് ഡസണ്‍ കണക്കിന് ആളുകളെ നദിയില്‍ എറിഞ്ഞതുമായുള്ള വിഷയത്തിലും ഹൊറാത്തിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് നിഷേധിച്ചു. ഇറാന്‍ അതിര്‍ത്തി സുരക്ഷാ സേന ഇത്തരത്തില്‍ അഫ്ഗാനിസ്ഥാന്‍ പൗരന്മാര്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവര്‍ ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (12 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (16 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (20 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

Malayali Vartha Recommends