അമ്മയ്ക്കും അച്ഛനും കോവിഡ് സ്ഥിരീകരിച്ചു; പിന്നാലെ അനിയൻകുഞ്ഞ് പിറന്നു, അമ്മയെ തീവ്രപരിചാരവിഭാഗത്തിലേക്ക് മാറ്റിയപ്പോൾ കുഞ്ഞിനെ ഏറ്റെടുത്ത് മൂത്തകുട്ടിയുടെ ടീച്ചർ

കൊറോണ ഭീതിയിൽ അമേരിക്ക വിറങ്ങലിക്കുമ്പോൾ ചില വാർത്തകൾ പ്രതീക്ഷയോടെയാണ് ലോകം ഏറ്റെടുക്കുന്നത്. കോവിഡ് പോസിറ്റീവ് ആയ യുവതി കുഞ്ഞിന് ജന്മം നൽകി. ഭർത്താവിനും പോസിറ്റീവ് ആയതിനെ തുടർന്ന് പരിചരിക്കാൻ എത്തിയത് മൂത്തകുട്ടിയുടെ ടീച്ചർ. അമേരിക്കയിലെ കണെക്ടിക്കട്ടിലാണ് സംഭവം അരങ്ങേറിയത്.
തന്റെ പ്രസവത്തിന് തൊട്ടുമുന്‍പാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ സുള്ളി എന്ന ഗ്വാട്ടിമാലിയന്‍ സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവർക്കൊപ്പം ഭര്‍ത്താവും ഏഴ് വയസ്സുകാരന്‍ മകനും ഉണ്ട്. കൊറോണ എന്ന ഭീകരന് മുന്നിലാണെങ്കിലും ജനിക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചായിരുന്നു അവരുടെ ആശങ്കകള്‍ മുഴുവനും.
അതോടൊപ്പം തന്നെ ഭര്‍ത്താവിന് അമേരിക്കന്‍ ഇംഗ്ലീഷ് അറിയില്ല. ആയതിനാൽ തന്നെ ആശുപത്രി അധികൃതരോട് സംസാരിക്കാനാവില്ല, സഹായത്തിനാരുമില്ല. ഇങ്ങനെ എന്ത് ചെയ്യുമെന്ന് വിഷമിച്ചുനില്‍ക്കുമ്പോഴാണ് മൂത്തമകന്റെ സ്‌കൂളിലെ ഇംഗ്ലീഷ് ടീച്ചറെ ഓര്‍മ വന്നത്. എന്നാൽ ഒട്ടും വൈകിയില്ല. അദ്ദേഹം ലൂസിയാന എന്ന ടീച്ചറെ ഫോണില്‍ വിളിച്ചു സഹായം അഭ്യര്‍ഥിച്ചു. ഇതേതുടർന്ന് ഉടന്‍ തന്നെ ടീച്ചര്‍ ആശുപത്രിയിലെത്തുകയുണ്ടായി.
തുടർന്ന് സുള്ളി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. കൊറോണ ഭീതിയെ തുടർന്ന് കുട്ടിയെ അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സുള്ളിയെ വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല് സന്തോഷത്തിനിടയിൽ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുള്ളിയുടെ കോവിഡ് പരിശോധനഫലം എത്തി. സുള്ളിക്ക് മാത്രമല്ല, ഭര്‍ത്താവ് മാര്‍വിനും ഏഴ് വയസ്സുകാരന്‍ മകനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ആശ്വാസം പകർന്ന് പുതിയതായി ജനിച്ച കുഞ്ഞിന് കോവിഡ് ഇല്ല. ഇതേതുടർന്ന് സംശയം ഉടലെടുത്തു. എന്ത് ചെയ്യും, കുഞ്ഞിനെ ആര് നോക്കും എന്നൊക്കെ. ഇതിനും സഹായമായി എത്തിയത് മൂത്തമകന്റെ ഇംഗ്ലീഷ് ടീച്ചറായ ലൂസിയാന ലിറ തന്നെയായിരുന്നു.
കൊറോണ രോഗം ഭേദമാവുന്നത് വരെ നെയ്‌സെല്‍ എന്ന നവജാതശിശുവിനോ നോക്കാമോ എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ ടീച്ചര്‍ക്ക് പൂര്‍ണസമ്മതം മൂളുകയായിരുന്നു. കുട്ടിയുടെ ടീച്ചറാണ്, അടുത്തബന്ധമില്ല, ഒരു വര്‍ഷം മാത്രമാണ് പരിചയം. പക്ഷെ സമ്മതം മൂളാന്‍ ടീച്ചര്‍ക്ക് ഇക്കാര്യങ്ങളൊന്നും തടസ്സമായില്ല. നെയ്‌സലിനെ ലൂസിയാന ടീച്ചര്‍ തനിക്കൊപ്പം വീട്ടിലേക്ക് കൂട്ടി, സംരക്ഷിച്ചു. സുള്ളിയും മാര്‍വിനും മകനും ആശുപത്രിയില്‍ ചികിത്സയിൽ തന്നെ തുടരുകയാണ്. ഏറെ ആത്മവിശ്വാസം പകരുകയാണ് ഇത്തരം വാർത്തകൾ, അതും അമേരിക്കയിൽ നിന്ന്.
https://www.facebook.com/Malayalivartha
























