മാലദ്വീപില്‍ നിന്ന് നാട്ടിലെത്താന്‍ നേവിക്ക് 3,028 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം; രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന പണം ഈടാക്കുന്നത് രാജ്യത്ത് ആദ്യം

വിദേശത്ത് കുടിങ്ങിക്കിടക്കുന്ന പൗരന്‍മാരെ രാജ്യത്ത് എത്തിക്കുന്നതിനായി നാവികസേന സർവീസ് ചാർജ് ഈടാക്കും. മാലദ്വീപില്‍ നിന്ന് നാട്ടിലേക്ക് വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ ഒഴിപ്പില്‍ സേവന ചെലവായി ആളൊന്നിന് 3,028 രൂപ വീതം നല്‍കേണ്ടി വരും. മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷൻ ഇക്കാര്യം അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന പണം ഈടാക്കുന്നത് രാജ്യത്ത് ആദ്യമായാണ്. യെമന്‍, ലിബിയ, ലെബനന്‍ എന്നീ രാജ്യങ്ങളിലെ യുദ്ധമുഖത്ത് നിന്നും ഗള്‍ഫ് യുദ്ധ കാലത്തും പൗരന്മാരെ തിരികെ കൊണ്ടു വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പണം ഈടാക്കിയിരുന്നില്ല.
പൗരന്മാരെ തിരികെ എത്തിക്കാനായി മാലദ്വീപിലേക്ക് നാവികസേനയുടെ ഐ.എന്‍.എസ് ജലാശ്വയും ഐ.എന്‍.എസ് മഗറും യു.എ.ഇയിലേക്ക് ഐ.എന്‍.എസ് ഷാര്‍ദുലുമാണ് തിങ്കളാഴ്ച രാത്രി പുറപ്പെട്ടു. ഇതില്‍ ഐ.എന്‍.എസ് ജലാശ്വ വ്യാഴാഴ്ച മാലെയിലെത്തി.
1,000 പേരാണ് ഈ കപ്പലില്‍ സ്വദേശത്തേക്ക് മടങ്ങുന്നത്. ഇവരുടെ ഇമിഗ്രേഷന്‍ നടപടികള്‍ മാലെയില്‍ പുരോഗമിക്കുകയാണ്. മുംബൈയില്‍ നിന്ന് പുറപ്പെട്ട കപ്പലുകള്‍ ആദ്യം കൊച്ചി തീരത്താണ് തിരകെയെത്തുക. അവിടെ നിന്ന് തൂത്തുകുടിക്ക് പോകും.
https://www.facebook.com/Malayalivartha