Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്ത് നിയന്ത്രണം വിട്ട് 65 അടിയോളം താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മരിച്ചു.... ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി ഉയർത്താനായത്


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...

അമേരിക്ക കടൽ വെള്ളം കുടിക്കും യുദ്ധം ദുരന്തമാകും! ചൈനയുമായി ഒരു നീണ്ട യുദ്ധമുണ്ടായാൽ യു‌എസ് നാവികസേനയ്ക്ക് മുങ്ങിപ്പോയതോ കേടായതോ ആയ കപ്പലുകൾ ശരിയാക്കാനോ മാറ്റിസ്ഥാപിക്കാനോ വേണ്ടത്ര വേഗത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

24 JUNE 2020 07:21 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി

ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക

ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്.. തങ്ങളുടെ പ്രധാന ആണവ നിലയങ്ങളെ കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് ഭൂഗർഭ ബങ്കറുകളാക്കി മാറ്റാൻ ഇറാൻ..കൂടുതൽ പാറകളും മണ്ണും നിരത്തി സംരക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ട്...

റംസാൻ മാസത്തിൽ ഇറാനിൽ തീമഴ പെയ്യിക്കാൻ തന്നെ അമേരിക്ക..ട്രംപിന്റെ അനുമതി കിട്ടിയാൽ ആ നിമിഷം ആക്രമണം തുടങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി.. ഡീഗോ ഗാർഷ്യ ദ്വീപിൽ യുകെയ്ക്ക് മുന്നറിയിപ്പുമായി യുഎസ്..

അമേരിക്കന്‍ സർക്കാർ കഴിഞ്ഞ പല പതിറ്റാണ്ടുകളായി കപ്പല്‍നിര്‍മാണ കേന്ദ്രങ്ങളോട് അവഗണനയാണ് കാണിച്ചുവന്നിട്ടുള്ളത്. അവയുടെ ഇപ്പോഴത്തെ അവസ്ഥയില്‍, നിലവിലുള്ള കപ്പലുകള്‍ വേണമെങ്കില്‍ കഷ്ടിച്ച് നന്നാക്കിയെടുക്കാന്‍ സാധിച്ചേക്കും. അല്ലെങ്കില്‍ അതുപോലൊരെണ്ണം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍, പുതിയ സജ്ജീകരണങ്ങളുമായി ഒരെണ്ണം ഇറക്കണമെന്നു വച്ചാല്‍ ഇപ്പോഴത്തെ നിലയില്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍

അതായത് ചൈനയുമായി ഒരു നീണ്ട യുദ്ധമുണ്ടായാൽ യു‌എസ് നാവികസേനയ്ക്ക് മുങ്ങിപ്പോയതോ കേടായതോ ആയ കപ്പലുകൾ ശരിയാക്കാനോ മാറ്റിസ്ഥാപിക്കാനോ വേണ്ടത്ര വേഗത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. കപ്പലുകളുടെ നിർമാണത്തിലും സാങ്കേതിക സംവിധാനങ്ങളുടെ കാര്യത്തിലും ചൈന അമേരിക്കയേക്കാൾ മുന്നിലാണെന്നുമാണ് വിദഗ്ധരുടെ റിപ്പോർട്ട്. അമേരിക്കയിലെ നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ച് വ്യവസായ ഗ്രൂപ്പുകളും സൈനികവൃത്തങ്ങളും നടത്തിയ മാസങ്ങള്‍ നീണ്ട പഠനത്തില്‍ കണ്ടെത്തിയതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വാഷിങ്ടണ്‍ വാസികളുടെ ഹൃദയമിടിപ്പ് അനിയന്ത്രിതമായി വര്‍ധിച്ചുവെന്നും പറയുന്നു. 'ബ്രെയ്ക്കിങ് ഡിഫന്‍സി'ന്റെ റിപ്പോര്‍ട്ടര്‍ പോള്‍ മക്‌ലേറിയാണ് അമേരിക്കന്‍ മറൈന്‍ കോര്‍പ്‌സ് കമാന്‍ഡന്റ് ഡേവിഡ് ബെര്‍ജറുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.

മുക്കിക്കളഞ്ഞ, അല്ലെങ്കില്‍ കേടുപറ്റിയ കപ്പലുകള്‍ക്ക് പകരം പുതിയത് ഉണ്ടാക്കിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അമേരിക്കയില്‍ ഈ വ്യവസായം ശ്രദ്ധ കിട്ടാത്തതിനാല്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍, എതിരാളികള്‍ ഇത് വളര്‍ത്തിയെടുക്കുന്നുമുണ്ട്. സംഘട്ടനത്തില്‍ നഷ്ടപ്പെടുന്ന കപ്പലുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തില്‍ അമേരിക്ക വിജയിക്കണമെന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് കാലതാമസം നേരിടാതെ പുതിയ കപ്പലുകൾ ഉണ്ടാക്കിയെടുക്കാമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല.

: നാവിക സേനയ്ക്കായി ഏകദേശം 10 പുതിയ യുദ്ധക്കപ്പലുകളാണ് കപ്പല്‍ വ്യവസായത്തിന് നിര്‍മിച്ചു നല്‍കാനാകുക. എന്നാല്‍, ഇത് പരമാവധി 20 എണ്ണം വരെ വര്‍ധിപ്പിക്കാന്‍ സാധിച്ചേക്കും. അതായത് ഒരു നിശ്ചിത സമയത്തിനുള്ളില്‍ പുതിയ 10 കപ്പലുകള്‍ നീറ്റിലിറക്കാനേ നാവികസേനയ്ക്ക് കഴിയൂ. എന്നാല്‍, ചൈനയോ മറ്റോ ഈ സമയത്തിനുള്ളില്‍ പത്തിലേറെ കപ്പലുകള്‍ മുക്കിയാല്‍ സേനയുടെ ശേഷി കുറയും.

എന്നാല്‍, ഇതിനൊക്കെയുള്ള ശേഷി ചൈനയ്ക്കുണ്ടോ? ചൈനയുടെ കൈവശമുള്ള 50ഡിഎഫ്-21ഡി മിസൈല്‍ അമേരിക്കന്‍ പടക്കപ്പലിനെ തകർക്കാനുള്ള ശേഷിയുള്ളതാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് മിസൈലുകള്‍ ചൈന ഉണ്ടാക്കിക്കൂട്ടിയിട്ടുണ്ട്. ഇതു കൂടാതെയാണ് ചൈനയുടെ 70തോളം അന്തര്‍വാഹിനികള്‍. ഇവയ്‌ക്കെല്ലാം കൂടെ ആഴ്ചയില്‍ നാല് ടോര്‍പിഡോ മിസൈലുകളെങ്കിലും അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു നേരെ തൊടുക്കാനാകും. ഇതു കൂടാതെ മറ്റ് അപകട സാധ്യതകളും നിലനില്‍ക്കുന്നു. യുദ്ധം നീണ്ടുപോയാല്‍, കപ്പല്‍ വ്യവസായത്തിനു വേണ്ട സാമഗ്രികള്‍ എത്തിച്ചുകിട്ടുമോ എന്ന ചോദ്യവും ഉയരുന്നു.

ഇന്ന് അമേരിക്കയില്‍ 14 കമ്പനികള്‍ കപ്പല്‍ നിര്‍മാണരംഗത്തുണ്ട്. ഇവ നാവികസേയനയ്ക്കും, തീര സംരക്ഷണ സേനയ്ക്കും മറ്റു സർക്കാർ ഏജന്‍സികള്‍ക്കും യാനങ്ങള്‍ നിർമിച്ചു നല്‍കുന്നു. ഇവയില്‍ 10 കമ്പനികള്‍ വാണിജ്യാവശ്യത്തിനുള്ള കപ്പലുകളും ഉണ്ടാക്കുന്നു. ആറെണ്ണം മാത്രമാണ് വലിയ യുദ്ധക്കപ്പലുകള്‍ ഉണ്ടാക്കാന്‍ സജ്ജമായിട്ടുള്ളത്. ഇവയില്‍ അഞ്ചും ജനറല്‍ ഡൈനാമിക്‌സ് അല്ലെങ്കില്‍ ഗണ്ടിങ്ടണ്‍ ഇന്‍ഗാല്‍സിന്റെ ഉടമസ്ഥതയില്‍ ഉള്ളവയാണ്. ഓരോ വര്‍ഷവും ഈ വമ്പന്‍ കപ്പല്‍ നിര്‍മാണ ശാലകളില്‍ നിന്ന് ഒന്നോ രണ്ടോ കപ്പലുകള്‍ വാങ്ങും.

ഈ കപ്പല്‍ നിര്‍മാണ ശാലകളിലും നാവികസേനയുടെ നാല് നിര്‍മാണ ശാലകളിലും നിലവിലുള്ള കപ്പലുകളുടെ അറ്റുകുറ്റപ്പണി തീര്‍ക്കാറുമുണ്ട്. എന്നാല്‍, ഈ പണി തീര്‍ക്കല്‍ ഒരിക്കലും സമയത്തിനു നടക്കാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020ല്‍ നല്‍കിയ 24 കപ്പലുകളില്‍ മൂന്നെണ്ണം മാത്രമാണ് സമയത്തിന് അറ്റകുറ്റപ്പണി തീര്‍ക്കാനായത്.

ഇത്തരം പ്രശ്നങ്ങളൊന്നും ചൈനയില്‍ നിലനില്‍ക്കുന്നില്ല. രണ്ടായിരമാണ്ടു മുതല്‍, കപ്പല്‍ വ്യവസായം ചൈനയിൽ വന്‍ പുരോഗതി പ്രാപിച്ചു. ഇപ്പോള്‍ അവര്‍ക്ക് 50 പ്രധാനപ്പെട്ട കപ്പല്‍ നിര്‍മാണ ശാലകളുണ്ട്. ഇവയില്‍ 12ഉം സർക്കാർ അധീനതയിലുമാണ്. കൂടാതെ, 2005നും 2019നും ഇടയ്ക്ക് ചൈനീസ് പടക്കപ്പലുകളുടെ എണ്ണം അമ്പതു ശതമാനം വര്‍ധിച്ചുവെങ്കില്‍ അമേരിക്കയ്ക്ക് ഏകദേശം 10 ശതമാനം വര്‍ധന രേഖപ്പെടുത്താനായി. ഇന്ന് അമേരിക്കയ്ക്കും ചൈനയ്ക്കുമുള്ള പടക്കപ്പലുകളുടെ എണ്ണം സമാനമാണ്- 300. പക്ഷേ, ചൈനീസ് കപ്പലുകള്‍ താരതമ്യേന ചെറുതും, കുറച്ച് ആയുധശേഖരമുള്ളവയുമാണ്. അമേരിക്കന്‍ കപ്പലുകളില്‍ 12,000 വലിയ മിസൈലുകള്‍ സ്ഥാപിക്കാമെങ്കില്‍ ചൈനീസ് കപ്പലുകളില്‍ അത്തരം കദേശം 5,200 എണ്ണം മാത്രമെ സാധിക്കു. എന്നാല്‍, തങ്ങളുടെ കപ്പലുകള്‍ക്കു കേടുവന്നാല്‍ അവ പരിഹരിക്കാനോ വേണ്ടിവന്നാല്‍ പുതിയത് ഇറക്കാനോ ചൈനയ്ക്ക് സാധിക്കുന്ന രീതിയില്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നാണ് മുന്നറിയിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സർവകലാശാലകളിൽ വിദ്യാർഥിരാഷ്ട്രീയം നിയന്ത്രിക്കാനായി വൈസ് ചാൻസലർമാർക്കു നൽകിയ നിർദേശം ഗവർണർ രാജേന്ദ്ര ആർലേക്കർ ഹൈക്കോടതിയെ അറിയിക്കും...  (19 minutes ago)

തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും ഇഡി സമൻസ്  (41 minutes ago)

കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം... കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ  (1 hour ago)

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​ർ ഇന്ന് സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും....  (1 hour ago)

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ....വാതിലിന് മുന്നിൽ റീത്ത് വച്ചു  (1 hour ago)

എസ്.ഐ.ആർ അന്തിമ പട്ടികയിൽ ഉൾപ്പെട്ട  (1 hour ago)

ഒമാനെ ഒൻപത് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ.. .  (1 hour ago)

അപകടം നടന്നയുടൻ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി....  (1 hour ago)

കുടുംബത്തിൽ ഐശ്വര്യം, തൊഴിൽ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

താത്ക്കാലിക ജിവനക്കാരെ സ്ഥിരപ്പെടുത്തലിന് ഹൈക്കോടതി സ്റ്റേ...  (2 hours ago)

ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ശസ്ത്രക്രിയ നടത്തിയ ഡോക്ടറിനും നഴ്സിനും സസ്പെൻഷൻ....  (3 hours ago)

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു  (8 hours ago)

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യും മുന്നേ ഞങ്ങളുടെ വാദം കേള്‍ക്കണമെന്ന് കെ എസ് യു  (8 hours ago)

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ്  (8 hours ago)

Malayali Vartha Recommends