Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

അമേരിക്ക തുടങ്ങി; ചൈനീസ് കടലിടുക്കില്‍ വിമാനവാഹിനികളെ അയച്ചു; പിന്നെ സൈനീക അഭ്യാസവും; മിണ്ടാട്ടം മുട്ടി ചൈന

05 JULY 2020 12:13 AM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 104 ആയി..10 കുട്ടികളെയും ഒരു കൗൺസിലറെയും കണ്ടെത്താനായിട്ടില്ല..സൈന്യത്തിന്റെ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചാണ് പ്രധാനമായും തെരച്ചിൽ നടത്തുന്നത്..

18 കീലോമീറ്ററോളം ഉയർന്ന് പൊട്ടിത്തെറിച്ച് അഗ്നിപര്‍വ്വതം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു തത്സുകിയുടെ പ്രവചനം ഫലിച്ചു

ഇന്ത്യക്കുപുറമേ ചൈനക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് അമേരിക്കയും രംഗപ്രവേശനം ചൈയ്തതോടെ. ചൈന പെട്ടിരിക്കുകയാണ്. ഇന്ത്യ മലാക്ക കടലിടുക്കില്‍ ചൈനക്ക് പണി കൊടുക്കുന്നതിനൊപ്പം ചൈനീസ് കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് യു.എസും കളി തുടങ്ങി. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണിത്. യു.എസ്.എസ്. റൊണാള്‍ഡ് റീഗനും യു.എസ്.എസ്. നിമിറ്റ്സുമാണ് സൈനികാഭ്യാസങ്ങള്‍ക്കായി വിന്യസിക്കുന്നത്. 'പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഞങ്ങളുടെ പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും വ്യക്തമായ സൂചന കാണിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.' യു.എസ്. റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം.വൈകോഫ് പറഞ്ഞതായി യു.എസ്. മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ അഭ്യാസപ്രകടനങ്ങള്‍ക്കുള്ള പ്രതികരണമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ദക്ഷിണ ചൈന കടലില്‍ എവിടെയാണ് യു.എസ്. അഭ്യാസപ്രകടനങ്ങള്‍ നടത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പം നാല് യുദ്ധകപ്പലുകളുമുണ്ടാകുമെന്നും കൂടാതെ ചുറ്റും യുദ്ധവിമാനങ്ങളുമുണ്ടാകുമെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പൈന്‍ കടലിലും ചൈന കടലിലും യു.എസ്. സൈനികാഭ്യാസം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ ആന്‍ഡമാനിലാണ് പിടിമുറുക്കുന്നത് ഇന്ത്യയുടെ പ്രതിരോധത്തിനും സുരക്ഷയ്ക്കും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളിലെ നാവിക ആസ്ഥാനത്തിനു നിര്‍ണായകസ്ഥാനമുണ്ട്. നിലവിലെ താവളവും മേഖലയില്‍ ഇന്ത്യ ഇനി നിര്‍മിക്കാനിരിക്കുന്ന വിവിധ താവളങ്ങളും ചേര്‍ന്നാല്‍ ചൈനയെ മൂന്നു വിവിധ സ്ഥാനങ്ങളില്‍വച്ച് 'കഴുത്തിനു കുത്തിപ്പിടിച്ച് ഓടിക്കാമെ'ന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇന്ത്യയുടെ ഏറ്റവും പുതിയതും മികച്ച സജ്ജീകരണങ്ങളോടും കൂടിയ നാവിക താവളമാണ് ആന്‍ഡമാനിലേത്. കഴിഞ്ഞ ജനുവരിയിലാണ് ഈ നാവികതാവളം കമ്മിഷന്‍ ചെയ്തത്. സ്വന്തം മേഖലയില്‍ നിരീക്ഷണ താവളം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നാണ് ഈ വാര്‍ത്തയോട് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതികരിച്ചത്. ഈ ദ്വീപുസമൂഹം യുദ്ധക്കപ്പലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും മുങ്ങിക്കപ്പലുകള്‍ക്കും രംഗത്തെത്താവുന്ന മികച്ച മേഖലയാണ്.


ദക്ഷിണ ചൈനാ കടലിലെ അവകാശം തങ്ങള്‍ക്കാണെന്നുകാട്ടി ജപ്പാന്‍, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി ചൈനയ്ക്കു പ്രശ്നങ്ങളുണ്ട്. മേഖലയില്‍ നിരവധി കൃത്രിമ ദ്വീപുകള്‍ സ്ഥാപിച്ച് സൈനിക, ലോജിസ്റ്റിക് താവളങ്ങളാക്കി മാറ്റുകയാണ് ചൈന ചെയ്യുന്നത്. തര്‍ക്ക പ്രദേശത്ത് ഏഴു താവളങ്ങള്‍ ചൈന നിര്‍മിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹെലിപ്പാഡുകള്‍, റഡാര്‍ സൗകര്യങ്ങള്‍, മറ്റു സൈനിക സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ താവളങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇങ്ങനെ ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്ന ചൈനയ്ക്ക് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വലിയൊരു ഭീഷണിയാണ് ആന്‍ഡമാന്‍ ദ്വീപുകള്‍.ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ച്ചാലായ തന്ത്രപ്രധാനമായ മലാക്ക കടലിടുക്കില്‍ മേധാവിത്വം പുലര്‍ത്താന്‍ ആന്‍ഡമാനിലെ നാവിക സാന്നിധ്യം കൊണ്ട് ഇന്ത്യയ്ക്കാകും. ചൈനയ്ക്ക് ഇന്ത്യന്‍ മഹസമുദ്രത്തിലേക്കു പ്രവേശിക്കാനുള്ള പാതയും മലാക്ക കടലിടുക്കാണ്.

ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഉതകുന്ന തരത്തില്‍ തന്ത്രപ്രധാനമായ സ്ഥാനത്താണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. എല്ലാ വര്‍ഷവും 1,20,000 കപ്പലുകളെങ്കിലും ഇന്ത്യന്‍ മഹാസമുദ്രം വഴി കടന്നുപോകുന്നുണ്ട്. ഇതില്‍ കുറഞ്ഞത് 70,000 എണ്ണം മലാക്ക കടലിടുക്ക് വഴിയാണ് പോകുന്നത്. ഈ കണക്ക് തന്നെ മലാക്കയുടെ പ്രാധാന്യം എത്രത്തോളമെന്നു വ്യക്തമാക്കുന്നുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (1 minute ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (6 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (10 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (19 minutes ago)

സ്വര്‍ണവില കുറഞ്ഞു  (49 minutes ago)

നാളെ പഠിപ്പുമുടക്ക്  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (1 hour ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (2 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends