Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

ഇന്ത്യയിൽ നിന്നും തീവ്ര വാദ ബന്ധങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന അന്വേഷണങ്ങൾ കാരണം മലേഷ്യയിലേക്ക് പലായനം ചെയ്ത വിവാദ മത പ്രചാരകൻ സാകിർ നായിക്കിന്റെ മേൽ കുരുക്ക് മുറുക്കി കേന്ദ്ര സർക്കാർ

25 SEPTEMBER 2020 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഇന്ത്യയിൽ നിന്നും തീവ്ര വാദ ബന്ധങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന അന്വേഷണങ്ങൾ കാരണം മലേഷ്യയിലേക്ക് പലായനം ചെയ്ത വിവാദ മത പ്രചാരകൻ സാകിർ നായിക്കിന്റെ മേൽ കുരുക്ക് മുറുക്കി കേന്ദ്ര സർക്കാർ

വ്യാഴാഴ്ച പുറത്തു വന്ന റിപോർട്ടുകൾ പ്രകാരം സാകിർ നായിക്കിന്റെ പീസ് ടി വി ചാനൽ , മൊബൈൽ അപ്ലിക്കേഷൻ യു ട്യൂബ് ചാനൽ എന്നിവ ജനങ്ങൾക്കിടയിൽ വിധ്വെഷം പ്രചരിപ്പിക്കുന്നതായും തങ്ങളുടെ നെറ്റ്‌വർക്കുകൾ വഴി തെറ്റായ രീതിയിൽ മതവികാരം ഉത്തേജിപ്പിക്കുന്നതായും തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സമൂഹ മാധ്യമ ഇടപെടലുകൾ നിരോധിക്കുവാനുള്ള വഴികൾ തേടിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നിരപരാധികളായ മുസ്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും തീവ്ര വാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടർ ആക്കുന്നതിനും നായിക്കിന്റെ സംഘടനയായ പീസ് ടിവിയും അതിന്റെ സോഷ്യൽ ഹാൻഡിലുകളും വ്യാപൃതരാണെന്നും ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഇന്റലിജൻസ് ബ്യൂറോ പരാമർശിക്കുകയുണ്ടായി. നായിക്കിന്റെ സംഘടനയ്ക്കും അതിന്റെ ശൃംഖലയ്ക്കും ജിഹാദി ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നും ഇന്ത്യയിൽ ജിഹാദി പ്രചാരണം നടത്തുന്നതിന് ചില അറബ് രാജ്യങ്ങളിൽ നിന്ന് പതിവായി ധനസഹായം ലഭിക്കുന്നുണ്ടെന്നും ഐബി റിപ്പോർട്ട് വ്യക്തമാക്കുന്നു

വിധ്വംസക പ്രചാരണങ്ങളുടെ പേരിലും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലും സാകിർ നായിക്കിന്റെ ഉടമസ്ഥതയിലുള്ള ചാനൽ ആയ പീസ് ടി വി ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. എന്നാൽ , സുരക്ഷാ ഏജൻസികളെ കബളിപ്പിച്ചു കൊണ്ട് സാക്കിർ നായിക് പീസ് ടിവി മൊബൈൽ ആപ്ലിക്കേഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രകോപനപരമായ വീഡിയോകൾ അപ്‌ലോഡ് ചെയ്തു വരികയാണ്. ഈയടുത്തു ദേശീയ സുരക്ഷാ ഏജൻസി കേരളത്തിൽ നിന്നും ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്ത അൽ ഖൈദ തീവ്ര വാദികളെ റിക്രൂട്ട് ചെയ്തത് സമൂഹ മാധ്യമങ്ങൾ വഴി ആണെന്ന വാർത്ത പുറത്തു വന്നിരുന്നു. പൊതു പ്രഭാഷണം പോലെ തന്നെ അപകടകരമായാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിധ്വേഷ തീവ്ര വാദ പ്രചാരണങ്ങളെ കേന്ദ്ര സർക്കാർ നോക്കി കാണുന്നത്.

അടുത്തിടെ അദ്ദേഹം പുറത്തു വിട്ട ഒരു വീഡിയോ സന്ദേശത്തിൽ ഇന്ത്യയിൽ 60 ശതമാനത്തിൽ താഴെ മാത്രമേ ഹിന്ദുക്കൾ ഉള്ളു എന്നും അതിനാൽ എല്ലാ മുസ്ലീങ്ങളും ഒന്നിച്ച് തങ്ങളുടെ നേതാക്കളെയും പാർട്ടിയെയും വിജയിപ്പിക്കണം എന്ന തരത്തിലുള്ള ഒരു സാമുദായിക ധ്രുവീകരണ ശ്രമം നായിക്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിന്നു. അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തിൽ നേതൃത്വത്തിൽ ഇന്റലിജിൻസ് ബ്യുറോ , ദേശീയ സുരക്ഷാ ഏജൻസി മറ്റ് രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുമായി ഒരു യോഗം ചേർന്നിരുന്നു. സകീർ നായിക്കിന്റെ അത്തരം വീഡിയോകൾ രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന് ഈ യോഗത്തിൽ വിലയിരുത്തപ്പെട്ടു. ഇതിനെ തുടർന്ന് ഇക്കാര്യം നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥർ ഉചിതമായ നടപടിയെടുക്കാൻ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന ഒരു തീവ്ര മത പ്രചാരകൻ ആണ് സാകിർ നായിക് . ഇന്ത്യയിൽ മാത്രമല്ല ബംഗ്ലാദേശ് , കാനഡ ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഒക്കെ ഇദ്ദേഹത്തിന്റെ പൊതു പ്രചാരണങ്ങൾക്ക് വിലക്ക് ഉള്ളതാണ്. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനത്തിന്റെ ആസൂത്രകർ സാകിർ നായിക്കിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടർ ആയിരിന്നു എന്നതിന്റെ വ്യക്തമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ബംഗ്ലാദേശ് ഇദ്ദേഹത്തിന്റെ പൊതു പ്രഭാഷണങ്ങൾ നിരോധിച്ചത്. എന്നാൽ ഇപ്പോൾ മലേഷ്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് സാകിർ നായിക് . ഇയാളെ കിട്ടുവാനുള്ള നയതന്ത്ര പരമായ ശ്രമങ്ങളിൽ ആണ് നിലവിൽ ഇന്ത്യൻ സർക്കാർ. എന്നാൽ ഇന്ത്യയിൽ ഇല്ലാത്ത സാകിർ നായികിന്റെ ഭീഷണികൾ അവസാനിച്ചിട്ടില്ല എന്ന തിരിച്ചറിവിൽ ആണ് നിലവിൽ ഇന്ത്യൻ സർക്കാർ. അത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ കൂടെ ഇയാൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് തടയിടാൻ തന്നെയാണ് കേന്ദ്ര സർക്കാർ ഇറങ്ങി തിരിച്ചിരിക്കുന്നത്

സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള വിധ്വംസക പ്രചാരണങ്ങളും തീവ്ര വാദ റിക്രൂട്ടുകളും മസ്തിഷ്ക പ്രക്ഷാളനങ്ങളും വ്യാപകമായി കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ സാകിർ നായികിന് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈക്കൊള്ളാൻ പോകുന്ന ഈ ഒരു നടപടി ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയുള്ള വ്യക്തമായ ഒരു താക്കീതു തന്നെയാണ്. ഈയിടെ കേരളത്തിലും ബംഗാളിലും വച്ച് പിടിക്കപ്പെട്ട അൽ ഖൈദ തീവ്ര വാദികൾ സംഘടിക്കപെട്ടതും അവരുടെ പ്രചാരണങ്ങൾ നടന്നു കൊണ്ടിരുന്നതും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടായിരുന്നു. അത് പോലെ ബാംഗ്ലൂരിലും മംഗലാപുരത്തും എസ് ഡി പി ഐ യുടെ നേതൃത്വത്തിൽ സംഘടിക്കപെട്ട കലാപവും സമൂഹ മാധ്യമങ്ങളെ വിധ്വംസക ശക്തികൾ എത്ര മാത്രം കാര്യക്ഷമം ആയാണ് അവരുടെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നത് എന്നതിന്റെ കൃത്യമായ തെളിവാണ്. സാകിർ നായിക്കിന്റെ ഓൺലൈൻ പ്രഭാഷണങ്ങൾക്കും പ്രചാരണങ്ങൾക്കും എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുക്കുവാൻ ഉദ്ദേശിക്കുന്ന ഈ ഒരു നടപടി സമൂഹ മാധ്യമങ്ങളിൽ കൂടെയുള്ള തീവ്ര വാദ വ്യാപനം കേന്ദ്ര സർക്കാർ എത്ര മാത്രം ഗൗരവമായിട്ടു തന്നെയാണ് എടുക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വ്യാജ മേൽ വിലാസങ്ങളിൽ പൊതു സമൂഹത്തിന്റെ മുന്നിൽ പെടാതെ രഹസ്യമായി വിധ്വസക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുന്നവർക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്ന് തന്നെയാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നതു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (11 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends