Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

ഇന്ത്യയിൽ നിന്നും തീവ്ര വാദ ബന്ധങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന അന്വേഷണങ്ങൾ കാരണം മലേഷ്യയിലേക്ക് പലായനം ചെയ്ത വിവാദ മത പ്രചാരകൻ സാകിർ നായിക്കിന്റെ മേൽ കുരുക്ക് മുറുക്കി കേന്ദ്ര സർക്കാർ

25 SEPTEMBER 2020 03:33 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ നിന്നും തീവ്ര വാദ ബന്ധങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന അന്വേഷണങ്ങൾ കാരണം മലേഷ്യയിലേക്ക് പലായനം ചെയ്ത വിവാദ മത പ്രചാരകൻ സാകിർ നായിക്കിന്റെ മേൽ കുരുക്ക് മുറുക്കി കേന്ദ്ര സർക്കാർ

വ്യാഴാഴ്ച പുറത്തു വന്ന റിപോർട്ടുകൾ പ്രകാരം സാകിർ നായിക്കിന്റെ പീസ് ടി വി ചാനൽ , മൊബൈൽ അപ്ലിക്കേഷൻ യു ട്യൂബ് ചാനൽ എന്നിവ ജനങ്ങൾക്കിടയിൽ വിധ്വെഷം പ്രചരിപ്പിക്കുന്നതായും തങ്ങളുടെ നെറ്റ്‌വർക്കുകൾ വഴി തെറ്റായ രീതിയിൽ മതവികാരം ഉത്തേജിപ്പിക്കുന്നതായും തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സമൂഹ മാധ്യമ ഇടപെടലുകൾ നിരോധിക്കുവാനുള്ള വഴികൾ തേടിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നിരപരാധികളായ മുസ്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും തീവ്ര വാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടർ ആക്കുന്നതിനും നായിക്കിന്റെ സംഘടനയായ പീസ് ടിവിയും അതിന്റെ സോഷ്യൽ ഹാൻഡിലുകളും വ്യാപൃതരാണെന്നും ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഇന്റലിജൻസ് ബ്യൂറോ പരാമർശിക്കുകയുണ്ടായി. നായിക്കിന്റെ സംഘടനയ്ക്കും അതിന്റെ ശൃംഖലയ്ക്കും ജിഹാദി ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നും ഇന്ത്യയിൽ ജിഹാദി പ്രചാരണം നടത്തുന്നതിന് ചില അറബ് രാജ്യങ്ങളിൽ നിന്ന് പതിവായി ധനസഹായം ലഭിക്കുന്നുണ്ടെന്നും ഐബി റിപ്പോർട്ട് വ്യക്തമാക്കുന്നു

വിധ്വംസക പ്രചാരണങ്ങളുടെ പേരിലും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലും സാകിർ നായിക്കിന്റെ ഉടമസ്ഥതയിലുള്ള ചാനൽ ആയ പീസ് ടി വി ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. എന്നാൽ , സുരക്ഷാ ഏജൻസികളെ കബളിപ്പിച്ചു കൊണ്ട് സാക്കിർ നായിക് പീസ് ടിവി മൊബൈൽ ആപ്ലിക്കേഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രകോപനപരമായ വീഡിയോകൾ അപ്‌ലോഡ് ചെയ്തു വരികയാണ്. ഈയടുത്തു ദേശീയ സുരക്ഷാ ഏജൻസി കേരളത്തിൽ നിന്നും ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്ത അൽ ഖൈദ തീവ്ര വാദികളെ റിക്രൂട്ട് ചെയ്തത് സമൂഹ മാധ്യമങ്ങൾ വഴി ആണെന്ന വാർത്ത പുറത്തു വന്നിരുന്നു. പൊതു പ്രഭാഷണം പോലെ തന്നെ അപകടകരമായാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിധ്വേഷ തീവ്ര വാദ പ്രചാരണങ്ങളെ കേന്ദ്ര സർക്കാർ നോക്കി കാണുന്നത്.

അടുത്തിടെ അദ്ദേഹം പുറത്തു വിട്ട ഒരു വീഡിയോ സന്ദേശത്തിൽ ഇന്ത്യയിൽ 60 ശതമാനത്തിൽ താഴെ മാത്രമേ ഹിന്ദുക്കൾ ഉള്ളു എന്നും അതിനാൽ എല്ലാ മുസ്ലീങ്ങളും ഒന്നിച്ച് തങ്ങളുടെ നേതാക്കളെയും പാർട്ടിയെയും വിജയിപ്പിക്കണം എന്ന തരത്തിലുള്ള ഒരു സാമുദായിക ധ്രുവീകരണ ശ്രമം നായിക്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിന്നു. അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തിൽ നേതൃത്വത്തിൽ ഇന്റലിജിൻസ് ബ്യുറോ , ദേശീയ സുരക്ഷാ ഏജൻസി മറ്റ് രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുമായി ഒരു യോഗം ചേർന്നിരുന്നു. സകീർ നായിക്കിന്റെ അത്തരം വീഡിയോകൾ രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന് ഈ യോഗത്തിൽ വിലയിരുത്തപ്പെട്ടു. ഇതിനെ തുടർന്ന് ഇക്കാര്യം നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥർ ഉചിതമായ നടപടിയെടുക്കാൻ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന ഒരു തീവ്ര മത പ്രചാരകൻ ആണ് സാകിർ നായിക് . ഇന്ത്യയിൽ മാത്രമല്ല ബംഗ്ലാദേശ് , കാനഡ ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഒക്കെ ഇദ്ദേഹത്തിന്റെ പൊതു പ്രചാരണങ്ങൾക്ക് വിലക്ക് ഉള്ളതാണ്. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനത്തിന്റെ ആസൂത്രകർ സാകിർ നായിക്കിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടർ ആയിരിന്നു എന്നതിന്റെ വ്യക്തമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ബംഗ്ലാദേശ് ഇദ്ദേഹത്തിന്റെ പൊതു പ്രഭാഷണങ്ങൾ നിരോധിച്ചത്. എന്നാൽ ഇപ്പോൾ മലേഷ്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് സാകിർ നായിക് . ഇയാളെ കിട്ടുവാനുള്ള നയതന്ത്ര പരമായ ശ്രമങ്ങളിൽ ആണ് നിലവിൽ ഇന്ത്യൻ സർക്കാർ. എന്നാൽ ഇന്ത്യയിൽ ഇല്ലാത്ത സാകിർ നായികിന്റെ ഭീഷണികൾ അവസാനിച്ചിട്ടില്ല എന്ന തിരിച്ചറിവിൽ ആണ് നിലവിൽ ഇന്ത്യൻ സർക്കാർ. അത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ കൂടെ ഇയാൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് തടയിടാൻ തന്നെയാണ് കേന്ദ്ര സർക്കാർ ഇറങ്ങി തിരിച്ചിരിക്കുന്നത്

സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള വിധ്വംസക പ്രചാരണങ്ങളും തീവ്ര വാദ റിക്രൂട്ടുകളും മസ്തിഷ്ക പ്രക്ഷാളനങ്ങളും വ്യാപകമായി കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ സാകിർ നായികിന് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈക്കൊള്ളാൻ പോകുന്ന ഈ ഒരു നടപടി ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയുള്ള വ്യക്തമായ ഒരു താക്കീതു തന്നെയാണ്. ഈയിടെ കേരളത്തിലും ബംഗാളിലും വച്ച് പിടിക്കപ്പെട്ട അൽ ഖൈദ തീവ്ര വാദികൾ സംഘടിക്കപെട്ടതും അവരുടെ പ്രചാരണങ്ങൾ നടന്നു കൊണ്ടിരുന്നതും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടായിരുന്നു. അത് പോലെ ബാംഗ്ലൂരിലും മംഗലാപുരത്തും എസ് ഡി പി ഐ യുടെ നേതൃത്വത്തിൽ സംഘടിക്കപെട്ട കലാപവും സമൂഹ മാധ്യമങ്ങളെ വിധ്വംസക ശക്തികൾ എത്ര മാത്രം കാര്യക്ഷമം ആയാണ് അവരുടെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നത് എന്നതിന്റെ കൃത്യമായ തെളിവാണ്. സാകിർ നായിക്കിന്റെ ഓൺലൈൻ പ്രഭാഷണങ്ങൾക്കും പ്രചാരണങ്ങൾക്കും എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുക്കുവാൻ ഉദ്ദേശിക്കുന്ന ഈ ഒരു നടപടി സമൂഹ മാധ്യമങ്ങളിൽ കൂടെയുള്ള തീവ്ര വാദ വ്യാപനം കേന്ദ്ര സർക്കാർ എത്ര മാത്രം ഗൗരവമായിട്ടു തന്നെയാണ് എടുക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വ്യാജ മേൽ വിലാസങ്ങളിൽ പൊതു സമൂഹത്തിന്റെ മുന്നിൽ പെടാതെ രഹസ്യമായി വിധ്വസക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുന്നവർക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്ന് തന്നെയാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നതു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (41 minutes ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (1 hour ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (1 hour ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (1 hour ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (1 hour ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (2 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (2 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (4 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (4 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (4 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (4 hours ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (5 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (5 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (6 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (7 hours ago)

Malayali Vartha Recommends