Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ഇന്ത്യയിൽ നിന്നും തീവ്ര വാദ ബന്ധങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന അന്വേഷണങ്ങൾ കാരണം മലേഷ്യയിലേക്ക് പലായനം ചെയ്ത വിവാദ മത പ്രചാരകൻ സാകിർ നായിക്കിന്റെ മേൽ കുരുക്ക് മുറുക്കി കേന്ദ്ര സർക്കാർ

25 SEPTEMBER 2020 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഇന്ത്യയിൽ നിന്നും തീവ്ര വാദ ബന്ധങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന അന്വേഷണങ്ങൾ കാരണം മലേഷ്യയിലേക്ക് പലായനം ചെയ്ത വിവാദ മത പ്രചാരകൻ സാകിർ നായിക്കിന്റെ മേൽ കുരുക്ക് മുറുക്കി കേന്ദ്ര സർക്കാർ

വ്യാഴാഴ്ച പുറത്തു വന്ന റിപോർട്ടുകൾ പ്രകാരം സാകിർ നായിക്കിന്റെ പീസ് ടി വി ചാനൽ , മൊബൈൽ അപ്ലിക്കേഷൻ യു ട്യൂബ് ചാനൽ എന്നിവ ജനങ്ങൾക്കിടയിൽ വിധ്വെഷം പ്രചരിപ്പിക്കുന്നതായും തങ്ങളുടെ നെറ്റ്‌വർക്കുകൾ വഴി തെറ്റായ രീതിയിൽ മതവികാരം ഉത്തേജിപ്പിക്കുന്നതായും തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സമൂഹ മാധ്യമ ഇടപെടലുകൾ നിരോധിക്കുവാനുള്ള വഴികൾ തേടിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നിരപരാധികളായ മുസ്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും തീവ്ര വാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടർ ആക്കുന്നതിനും നായിക്കിന്റെ സംഘടനയായ പീസ് ടിവിയും അതിന്റെ സോഷ്യൽ ഹാൻഡിലുകളും വ്യാപൃതരാണെന്നും ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഇന്റലിജൻസ് ബ്യൂറോ പരാമർശിക്കുകയുണ്ടായി. നായിക്കിന്റെ സംഘടനയ്ക്കും അതിന്റെ ശൃംഖലയ്ക്കും ജിഹാദി ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നും ഇന്ത്യയിൽ ജിഹാദി പ്രചാരണം നടത്തുന്നതിന് ചില അറബ് രാജ്യങ്ങളിൽ നിന്ന് പതിവായി ധനസഹായം ലഭിക്കുന്നുണ്ടെന്നും ഐബി റിപ്പോർട്ട് വ്യക്തമാക്കുന്നു

വിധ്വംസക പ്രചാരണങ്ങളുടെ പേരിലും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലും സാകിർ നായിക്കിന്റെ ഉടമസ്ഥതയിലുള്ള ചാനൽ ആയ പീസ് ടി വി ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. എന്നാൽ , സുരക്ഷാ ഏജൻസികളെ കബളിപ്പിച്ചു കൊണ്ട് സാക്കിർ നായിക് പീസ് ടിവി മൊബൈൽ ആപ്ലിക്കേഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രകോപനപരമായ വീഡിയോകൾ അപ്‌ലോഡ് ചെയ്തു വരികയാണ്. ഈയടുത്തു ദേശീയ സുരക്ഷാ ഏജൻസി കേരളത്തിൽ നിന്നും ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്ത അൽ ഖൈദ തീവ്ര വാദികളെ റിക്രൂട്ട് ചെയ്തത് സമൂഹ മാധ്യമങ്ങൾ വഴി ആണെന്ന വാർത്ത പുറത്തു വന്നിരുന്നു. പൊതു പ്രഭാഷണം പോലെ തന്നെ അപകടകരമായാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിധ്വേഷ തീവ്ര വാദ പ്രചാരണങ്ങളെ കേന്ദ്ര സർക്കാർ നോക്കി കാണുന്നത്.

അടുത്തിടെ അദ്ദേഹം പുറത്തു വിട്ട ഒരു വീഡിയോ സന്ദേശത്തിൽ ഇന്ത്യയിൽ 60 ശതമാനത്തിൽ താഴെ മാത്രമേ ഹിന്ദുക്കൾ ഉള്ളു എന്നും അതിനാൽ എല്ലാ മുസ്ലീങ്ങളും ഒന്നിച്ച് തങ്ങളുടെ നേതാക്കളെയും പാർട്ടിയെയും വിജയിപ്പിക്കണം എന്ന തരത്തിലുള്ള ഒരു സാമുദായിക ധ്രുവീകരണ ശ്രമം നായിക്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിന്നു. അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തിൽ നേതൃത്വത്തിൽ ഇന്റലിജിൻസ് ബ്യുറോ , ദേശീയ സുരക്ഷാ ഏജൻസി മറ്റ് രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുമായി ഒരു യോഗം ചേർന്നിരുന്നു. സകീർ നായിക്കിന്റെ അത്തരം വീഡിയോകൾ രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന് ഈ യോഗത്തിൽ വിലയിരുത്തപ്പെട്ടു. ഇതിനെ തുടർന്ന് ഇക്കാര്യം നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥർ ഉചിതമായ നടപടിയെടുക്കാൻ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന ഒരു തീവ്ര മത പ്രചാരകൻ ആണ് സാകിർ നായിക് . ഇന്ത്യയിൽ മാത്രമല്ല ബംഗ്ലാദേശ് , കാനഡ ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഒക്കെ ഇദ്ദേഹത്തിന്റെ പൊതു പ്രചാരണങ്ങൾക്ക് വിലക്ക് ഉള്ളതാണ്. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനത്തിന്റെ ആസൂത്രകർ സാകിർ നായിക്കിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടർ ആയിരിന്നു എന്നതിന്റെ വ്യക്തമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ബംഗ്ലാദേശ് ഇദ്ദേഹത്തിന്റെ പൊതു പ്രഭാഷണങ്ങൾ നിരോധിച്ചത്. എന്നാൽ ഇപ്പോൾ മലേഷ്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് സാകിർ നായിക് . ഇയാളെ കിട്ടുവാനുള്ള നയതന്ത്ര പരമായ ശ്രമങ്ങളിൽ ആണ് നിലവിൽ ഇന്ത്യൻ സർക്കാർ. എന്നാൽ ഇന്ത്യയിൽ ഇല്ലാത്ത സാകിർ നായികിന്റെ ഭീഷണികൾ അവസാനിച്ചിട്ടില്ല എന്ന തിരിച്ചറിവിൽ ആണ് നിലവിൽ ഇന്ത്യൻ സർക്കാർ. അത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ കൂടെ ഇയാൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് തടയിടാൻ തന്നെയാണ് കേന്ദ്ര സർക്കാർ ഇറങ്ങി തിരിച്ചിരിക്കുന്നത്

സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള വിധ്വംസക പ്രചാരണങ്ങളും തീവ്ര വാദ റിക്രൂട്ടുകളും മസ്തിഷ്ക പ്രക്ഷാളനങ്ങളും വ്യാപകമായി കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ സാകിർ നായികിന് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈക്കൊള്ളാൻ പോകുന്ന ഈ ഒരു നടപടി ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയുള്ള വ്യക്തമായ ഒരു താക്കീതു തന്നെയാണ്. ഈയിടെ കേരളത്തിലും ബംഗാളിലും വച്ച് പിടിക്കപ്പെട്ട അൽ ഖൈദ തീവ്ര വാദികൾ സംഘടിക്കപെട്ടതും അവരുടെ പ്രചാരണങ്ങൾ നടന്നു കൊണ്ടിരുന്നതും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടായിരുന്നു. അത് പോലെ ബാംഗ്ലൂരിലും മംഗലാപുരത്തും എസ് ഡി പി ഐ യുടെ നേതൃത്വത്തിൽ സംഘടിക്കപെട്ട കലാപവും സമൂഹ മാധ്യമങ്ങളെ വിധ്വംസക ശക്തികൾ എത്ര മാത്രം കാര്യക്ഷമം ആയാണ് അവരുടെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നത് എന്നതിന്റെ കൃത്യമായ തെളിവാണ്. സാകിർ നായിക്കിന്റെ ഓൺലൈൻ പ്രഭാഷണങ്ങൾക്കും പ്രചാരണങ്ങൾക്കും എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുക്കുവാൻ ഉദ്ദേശിക്കുന്ന ഈ ഒരു നടപടി സമൂഹ മാധ്യമങ്ങളിൽ കൂടെയുള്ള തീവ്ര വാദ വ്യാപനം കേന്ദ്ര സർക്കാർ എത്ര മാത്രം ഗൗരവമായിട്ടു തന്നെയാണ് എടുക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വ്യാജ മേൽ വിലാസങ്ങളിൽ പൊതു സമൂഹത്തിന്റെ മുന്നിൽ പെടാതെ രഹസ്യമായി വിധ്വസക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുന്നവർക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്ന് തന്നെയാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നതു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (43 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (49 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends