Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

ഇന്ത്യയിൽ നിന്നും തീവ്ര വാദ ബന്ധങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന അന്വേഷണങ്ങൾ കാരണം മലേഷ്യയിലേക്ക് പലായനം ചെയ്ത വിവാദ മത പ്രചാരകൻ സാകിർ നായിക്കിന്റെ മേൽ കുരുക്ക് മുറുക്കി കേന്ദ്ര സർക്കാർ

25 SEPTEMBER 2020 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും

യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്

ഇന്ത്യയിൽ നിന്നും തീവ്ര വാദ ബന്ധങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന അന്വേഷണങ്ങൾ കാരണം മലേഷ്യയിലേക്ക് പലായനം ചെയ്ത വിവാദ മത പ്രചാരകൻ സാകിർ നായിക്കിന്റെ മേൽ കുരുക്ക് മുറുക്കി കേന്ദ്ര സർക്കാർ

വ്യാഴാഴ്ച പുറത്തു വന്ന റിപോർട്ടുകൾ പ്രകാരം സാകിർ നായിക്കിന്റെ പീസ് ടി വി ചാനൽ , മൊബൈൽ അപ്ലിക്കേഷൻ യു ട്യൂബ് ചാനൽ എന്നിവ ജനങ്ങൾക്കിടയിൽ വിധ്വെഷം പ്രചരിപ്പിക്കുന്നതായും തങ്ങളുടെ നെറ്റ്‌വർക്കുകൾ വഴി തെറ്റായ രീതിയിൽ മതവികാരം ഉത്തേജിപ്പിക്കുന്നതായും തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സമൂഹ മാധ്യമ ഇടപെടലുകൾ നിരോധിക്കുവാനുള്ള വഴികൾ തേടിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നിരപരാധികളായ മുസ്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും തീവ്ര വാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടർ ആക്കുന്നതിനും നായിക്കിന്റെ സംഘടനയായ പീസ് ടിവിയും അതിന്റെ സോഷ്യൽ ഹാൻഡിലുകളും വ്യാപൃതരാണെന്നും ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഇന്റലിജൻസ് ബ്യൂറോ പരാമർശിക്കുകയുണ്ടായി. നായിക്കിന്റെ സംഘടനയ്ക്കും അതിന്റെ ശൃംഖലയ്ക്കും ജിഹാദി ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നും ഇന്ത്യയിൽ ജിഹാദി പ്രചാരണം നടത്തുന്നതിന് ചില അറബ് രാജ്യങ്ങളിൽ നിന്ന് പതിവായി ധനസഹായം ലഭിക്കുന്നുണ്ടെന്നും ഐബി റിപ്പോർട്ട് വ്യക്തമാക്കുന്നു

വിധ്വംസക പ്രചാരണങ്ങളുടെ പേരിലും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലും സാകിർ നായിക്കിന്റെ ഉടമസ്ഥതയിലുള്ള ചാനൽ ആയ പീസ് ടി വി ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. എന്നാൽ , സുരക്ഷാ ഏജൻസികളെ കബളിപ്പിച്ചു കൊണ്ട് സാക്കിർ നായിക് പീസ് ടിവി മൊബൈൽ ആപ്ലിക്കേഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രകോപനപരമായ വീഡിയോകൾ അപ്‌ലോഡ് ചെയ്തു വരികയാണ്. ഈയടുത്തു ദേശീയ സുരക്ഷാ ഏജൻസി കേരളത്തിൽ നിന്നും ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്ത അൽ ഖൈദ തീവ്ര വാദികളെ റിക്രൂട്ട് ചെയ്തത് സമൂഹ മാധ്യമങ്ങൾ വഴി ആണെന്ന വാർത്ത പുറത്തു വന്നിരുന്നു. പൊതു പ്രഭാഷണം പോലെ തന്നെ അപകടകരമായാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിധ്വേഷ തീവ്ര വാദ പ്രചാരണങ്ങളെ കേന്ദ്ര സർക്കാർ നോക്കി കാണുന്നത്.

അടുത്തിടെ അദ്ദേഹം പുറത്തു വിട്ട ഒരു വീഡിയോ സന്ദേശത്തിൽ ഇന്ത്യയിൽ 60 ശതമാനത്തിൽ താഴെ മാത്രമേ ഹിന്ദുക്കൾ ഉള്ളു എന്നും അതിനാൽ എല്ലാ മുസ്ലീങ്ങളും ഒന്നിച്ച് തങ്ങളുടെ നേതാക്കളെയും പാർട്ടിയെയും വിജയിപ്പിക്കണം എന്ന തരത്തിലുള്ള ഒരു സാമുദായിക ധ്രുവീകരണ ശ്രമം നായിക്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിന്നു. അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തിൽ നേതൃത്വത്തിൽ ഇന്റലിജിൻസ് ബ്യുറോ , ദേശീയ സുരക്ഷാ ഏജൻസി മറ്റ് രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുമായി ഒരു യോഗം ചേർന്നിരുന്നു. സകീർ നായിക്കിന്റെ അത്തരം വീഡിയോകൾ രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന് ഈ യോഗത്തിൽ വിലയിരുത്തപ്പെട്ടു. ഇതിനെ തുടർന്ന് ഇക്കാര്യം നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥർ ഉചിതമായ നടപടിയെടുക്കാൻ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന ഒരു തീവ്ര മത പ്രചാരകൻ ആണ് സാകിർ നായിക് . ഇന്ത്യയിൽ മാത്രമല്ല ബംഗ്ലാദേശ് , കാനഡ ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഒക്കെ ഇദ്ദേഹത്തിന്റെ പൊതു പ്രചാരണങ്ങൾക്ക് വിലക്ക് ഉള്ളതാണ്. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനത്തിന്റെ ആസൂത്രകർ സാകിർ നായിക്കിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടർ ആയിരിന്നു എന്നതിന്റെ വ്യക്തമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ബംഗ്ലാദേശ് ഇദ്ദേഹത്തിന്റെ പൊതു പ്രഭാഷണങ്ങൾ നിരോധിച്ചത്. എന്നാൽ ഇപ്പോൾ മലേഷ്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് സാകിർ നായിക് . ഇയാളെ കിട്ടുവാനുള്ള നയതന്ത്ര പരമായ ശ്രമങ്ങളിൽ ആണ് നിലവിൽ ഇന്ത്യൻ സർക്കാർ. എന്നാൽ ഇന്ത്യയിൽ ഇല്ലാത്ത സാകിർ നായികിന്റെ ഭീഷണികൾ അവസാനിച്ചിട്ടില്ല എന്ന തിരിച്ചറിവിൽ ആണ് നിലവിൽ ഇന്ത്യൻ സർക്കാർ. അത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ കൂടെ ഇയാൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് തടയിടാൻ തന്നെയാണ് കേന്ദ്ര സർക്കാർ ഇറങ്ങി തിരിച്ചിരിക്കുന്നത്

സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള വിധ്വംസക പ്രചാരണങ്ങളും തീവ്ര വാദ റിക്രൂട്ടുകളും മസ്തിഷ്ക പ്രക്ഷാളനങ്ങളും വ്യാപകമായി കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ സാകിർ നായികിന് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈക്കൊള്ളാൻ പോകുന്ന ഈ ഒരു നടപടി ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയുള്ള വ്യക്തമായ ഒരു താക്കീതു തന്നെയാണ്. ഈയിടെ കേരളത്തിലും ബംഗാളിലും വച്ച് പിടിക്കപ്പെട്ട അൽ ഖൈദ തീവ്ര വാദികൾ സംഘടിക്കപെട്ടതും അവരുടെ പ്രചാരണങ്ങൾ നടന്നു കൊണ്ടിരുന്നതും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടായിരുന്നു. അത് പോലെ ബാംഗ്ലൂരിലും മംഗലാപുരത്തും എസ് ഡി പി ഐ യുടെ നേതൃത്വത്തിൽ സംഘടിക്കപെട്ട കലാപവും സമൂഹ മാധ്യമങ്ങളെ വിധ്വംസക ശക്തികൾ എത്ര മാത്രം കാര്യക്ഷമം ആയാണ് അവരുടെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നത് എന്നതിന്റെ കൃത്യമായ തെളിവാണ്. സാകിർ നായിക്കിന്റെ ഓൺലൈൻ പ്രഭാഷണങ്ങൾക്കും പ്രചാരണങ്ങൾക്കും എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുക്കുവാൻ ഉദ്ദേശിക്കുന്ന ഈ ഒരു നടപടി സമൂഹ മാധ്യമങ്ങളിൽ കൂടെയുള്ള തീവ്ര വാദ വ്യാപനം കേന്ദ്ര സർക്കാർ എത്ര മാത്രം ഗൗരവമായിട്ടു തന്നെയാണ് എടുക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വ്യാജ മേൽ വിലാസങ്ങളിൽ പൊതു സമൂഹത്തിന്റെ മുന്നിൽ പെടാതെ രഹസ്യമായി വിധ്വസക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുന്നവർക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്ന് തന്നെയാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നതു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (2 hours ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (2 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (2 hours ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (3 hours ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (3 hours ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (3 hours ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (3 hours ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (8 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (9 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (9 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (9 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (9 hours ago)

Malayali Vartha Recommends