Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

ചൈന ഇന്ത്യക്കെതിരെ ചെയ്തത്.. അവർക്ക് തിരിച്ചു കൊടുത്ത് ട്രംപ്..പദവി ഒഴിയും മുൻപ് ഒടുവിലത്തെ അടി

08 NOVEMBER 2020 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

മേഖലയിൽ ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നത് ചൈനയുടെ പ്രഖ്യാപിത നയം ആണ്. അവർ അതിനു ഉപയോഗിക്കുന്നത് പാകിസ്ഥാനെയും. പാകിസ്ഥാനിലെ തീവ്ര വാദികളെ ഇന്ത്യക്കെതിരെ തിരിച്ചു വിട്ടു കൊണ്ട്  ഇന്ത്യക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നത് കാലങ്ങളായി അവർ തുടർന്ന് പോരുന്ന ഒരു കീഴ് വഴക്കം ആണ്. ഇത് അത്ര രഹസ്യമായി പോലും അല്ല ചൈന ചെയ്യുന്നത്. ഐക്യ രാഷ്ട്ര സഭ പോലും ഭീകര വാദിയായി പ്രഖ്യാപിച്ച ഹാഫിസ് സായിദിനെ ഒരു നാണവും ഇല്ലാതെ പാകിസ്ഥാന് വേണ്ടി പിന്തുണ കൊടുക്കാൻ ചൈന പല തവണ തയ്യാറായിരുന്നു. അവർ കശ്മീരിന്റെ സ്വതന്ത്ര സമര പോരാളികൾ ആണെന്നായിരുന്നു ചൈനയുടെ വാദം. എന്നാൽ ഇതേ മാതൃകയിൽ ചൈനക്ക് തിരിച്ചടി നൽകുവാൻ ഉള്ള നടപടികളുമായി മുന്നോട്ട് പോയിരിക്കുകയാണ് അമേരിക്ക , പോകുന്നതിനു മുൻപ് ചൈനക്ക് തന്റെ ഭാഗത്തു നിന്നുള്ള അവസാന അടിയും നൽകി കൊണ്ടാണ് ഡൊണാൾഡ് ട്രംപ് കളം വിടുന്നത് 

ട്രംപ് ഭരണകൂടം ജോ ബിഡനും ഡെമോക്രാറ്റുകൾക്കുമായി വൈറ്റ് ഹൌസ്   ഉപേക്ഷിക്കുകയായിരിക്കാം, എന്നാൽ അധികാരത്തിലിരിക്കെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ചൈനക്ക് അവസാന അടി കൊടുത്തിട്ടു തന്നെയാണ് ഇറങ്ങുന്നത്. പാകിസ്ഥാനിൽ ഇന്ത്യക്കെതിരെ തീവ്ര വാദികളെ ഇളക്കി വിട്ട് സ്വന്തം നാട്ടിൽ ഉയിഗർ മുസ്ലിങ്ങളെ കൃത്യമായി അടിച്ചമർത്തുന്ന പണി എടുക്കുന്നുണ്ട് ചൈന. അതും യാതൊരു വിധ മനുഷ്യത്വവും ഇല്ലാതെ.  ഇപ്പണി ഇനി നടക്കില്ല എന്നാണ് ട്രംമ്പും പോംപിയോയും കൂടെ പറഞ്ഞിരിക്കുന്നത്. ഉയിഗറിൽ അവരുടെ സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന  കിഴക്കൻ തുർക്കെസ്താൻ ഇസ്ലാമിക് മൂവ്‌മെന്റിന്റെ  തീവ്രവാദ ടാഗ് അമേരിക്ക എടുത്തു കളഞ്ഞിരിക്കുന്നതായി  റിപ്പോർട്ടുകൾ പറയുന്നു. ഹാഫിസ് സയിദിനെതിരെ ഇന്ത്യ ഓരോ തവണ ഐക്യ രാഷ്ട്ര സഭയിൽ പ്രമേയം കൊണ്ട് വരുമ്പോഴും വിറ്റോ ചെയ്യുന്ന ചൈനക്ക് അവരുടേതായ പണി തിരിച്ചു കിട്ടിയിരിക്കുകയാണ്‌ 

ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ വെള്ളിയാഴ്ച മാധ്യമസമ്മേളനത്തിൽ ഇപ്രകാരം പറഞ്ഞു, “യുഎസ് തീരുമാനത്തെ ചൈന നിരാകരിക്കുകയും നിരസിക്കുകയും ചെയ്യുന്നു”. ഉയിഗർ മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യയായ സിൻജിയാങ് പ്രവിശ്യയിൽ നിലയുറപ്പിച്ചിരിക്കുന്ന  കിഴക്കൻ തുർക്കെസ്താൻ ഇസ്ലാമിക് മൂവ്‌മെന്റ ഷിൻജിയാങ്   പ്രവിശ്യയിലും പുറത്തും നിരവധി അക്രമ ആക്രമണങ്ങൾക്ക് ഉത്തരവാദികളാണെന്നാണ് ചൈന ആരോപിക്കുന്നത് . മാത്രമല്ല  ബീജിംഗിലെ വിലക്കപ്പെട്ട നഗരത്തിൽ ഉൾപ്പെടെ ഇവർ നടത്തിയ ആക്രമണത്തിൽ  നിരവധി പേർ കൊല്ലപ്പെട്ടിരിന്നു.

 

ചൈനയിലെ വംശീയ ന്യൂനപക്ഷമായ ഉയിഗർ മുസ്‌ലിംകളുടെ ആസ്ഥാനമായ സിൻജിയാങ് പ്രവിശ്യയിൽ സജീവമാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ചെറിയ ഇസ്ലാമിക വിഘടനവാദ ഗ്രൂപ്പാണ് ഇടിഐഎം  അഥവാ കിഴക്കൻ തുർക്കെസ്താൻ ഇസ്ലാമിക് മൂവ്‌മെന്റ . 2003 ൽ പാകിസ്ഥാൻ സൈനികർ വെടിവച്ച് കൊന്ന സിൻജിയാങ്ങിന്റെ കഷ്ഗർ മേഖലയിൽ നിന്നുള്ള  ഉയ്ഘർ ഹസൻ മഹ്‌സമാണ് ഇത് സ്ഥാപിച്ചത് 

സിൻജിയാങ്ങിൽ ചൈനയുടെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ  രൂക്ഷമായ  വിമർശനത്തിന്റെ  പശ്ചാത്തലത്തിലാണ് പോംപിയോയുടെ ഈ  തീരുമാനം.ഉയ്ഘറുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ചൈനയ്ക്ക് പുറത്തുള്ള മനുഷ്യാവകാശ പ്രവർത്തകരെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നും തടയുന്നതിനും വേണ്ടി ചൈന  ഒരു ഒഴികഴിവായി  ഇടിഐഎം ഭീഷണി ഉപയോഗിക്കുന്നുവെന്നാണ്  മനുഷ്യാവകാശ ഗ്രൂപ്പുകൾ  പറയുന്നത് 

പോംപിയോയുടെ ഈ  നീക്കത്തെക്കുറിച്ചുള്ള വാർത്ത വ്യാഴാഴ്ച പുറത്തുവന്നപ്പോൾ,  ഇടിഐഎം വളരെക്കാലമായി തീവ്രവാദ, അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും ചൈനയിലും പ്രദേശത്തും അതിനപ്പുറത്തും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തിയെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം വാദിച്ചു. അമേരിക്കയുടെ തീരുമാനത്തെ ചൈന അപലപിക്കുകയും ശക്തമായി എതിർക്കുകയും ചെയ്യുന്നു  എന്നും അവർ കൂട്ടി ചേർത്തു. തീവ്ര വാദം എവിടെയും എതിർക്കപ്പെടേണ്ടതാണ് , എന്നാൽ തങ്ങളുടെ രാജ്യത്തു മാത്രം അവ എതിർക്കപ്പെടേണ്ടതാണെന്നും ബാക്കിയുള്ള രാജ്യങ്ങളിൽ തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി തീവ്ര വാദ ശക്തികളെ ഒരു പശ്ചാത്താപവും ഇല്ലാതെ ഉപയോഗിക്കാം എന്നുമാണ് ചൈനയുടെ നയം. 

1 മുതൽ 3 ദശലക്ഷം ഉയിഗർ നിവാസികളെ  തടങ്കൽപ്പാളയങ്ങളിൽ കൂട്ടത്തോടെ തടങ്കലിൽ വയ്ക്കുന്നത് തീവ്രവാദത്തിനെതിരായ നടപടിയാണെന്നു പറഞ്ഞാണ് ചൈന ന്യായീകരിക്കുന്നത്. ഉയിഗറുകളുടെ  മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന   അന്താരാഷ്ട്ര  സംഘടനയായ വേൾഡ് ഉയ്ഘർ കോൺഗ്രസ് പ്രസിഡന്റ് ഡോൾകുൻ ഈസ പറഞ്ഞു. റേഡിയോ ഫ്രീ ഏഷ്യയോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം. ഇ ടി ഐ  എമ്മിനെ തീവ്ര വാദ പട്ടികയിൽ നിന്നും എടുത്തു കളയുവാനുള്ള ഈ നീക്കം    കിഴക്കൻ തുർക്കെസ്താനിൽ തീവ്രവാദത്തിനെതിരെ ആണ് തങ്ങൾ  പോരാടി കൊണ്ടിരിക്കുന്നതെന്ന  ചൈനീസ് ന്യായീകരണങ്ങളെ നീക്കംചെയ്യുന്നുതാണ് .  

ഉയ്ഘർ മുസ്‌ലിം പ്രശനം വലിയ രീതിയിൽ ലോക ശ്രദ്ധയിൽ പെടുത്തുവാൻ വേണ്ടി  ഡൊണാൾഡ് ട്രംപിന് ഗണ്യമായ  മുന്നേറ്റങ്ങൾ തന്നെ  നടത്താൻ കഴിഞ്ഞിട്ടുണ്ട്. സമ്പ്രദായകതയിൽ നിന്നും മാറി ഡൊണാൾഡ് ട്രംപ് എടുത്ത ശക്തമായതും തുറന്നടിച്ചതുമായ നടപടികൾ ആണ് ചൈന ഇന്ന് ലോകത്തിനു മുന്നിൽ അഭിമുഖീകരിക്കുന്ന ഇത്രയും വലിയ തിരിച്ചടിക്ക് ഒരു പ്രധാന കാരണം. ഇപ്പോൾ താൻ സ്ഥാനം ഒഴിയുന്നതിനു തൊട്ടു മുന്നേ തന്നെ അദ്ദേഹം നടപ്പിലാക്കിയ ഈ നടപടി അത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഇനി വരാൻ പോകുന്ന ബൈഡൻ - ഹാരിസ്  ഭരണകൂടം ഈ ഒരു ആർജ്ജവം എത്ര മാത്രം കാണിക്കും എന്നത് കണ്ടു തന്നെ അറിയണം. കീഴ് വഴക്കങ്ങളുടെയും രാഷ്ട്രീയ ശരി തെറ്റുകളുടെയും കുരുക്കുകളിൽ കുടുങ്ങി ലിബറൽ പ്രതിച്ഛായയെ ബാധിക്കുമോ എന്നും ഭയന്ന്  ശരിയായ തീരുമാനം നടപ്പിലാക്കാതിരിക്കാനും , ഒരു പക്ഷെ അനന്തമായി നീട്ടി കൊണ്ട് പോകാനും സാദ്ധ്യതകൾ ഉണ്ട്. അവിടെയായിരുന്നു ട്രംപ് എന്ന ധിക്കാരിയും നിഷേധിയും ആയ പ്രസിഡന്റ വ്യത്യസ്ഥൻ ആയിരുന്നത്.

 

      

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (21 minutes ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (40 minutes ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (56 minutes ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (1 hour ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (1 hour ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (9 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (9 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (10 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (10 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (10 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (10 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (10 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (11 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (11 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (11 hours ago)

Malayali Vartha Recommends