റംസാൻ മാസത്തിൽ ഇറാനിൽ തീമഴ പെയ്യിക്കാൻ തന്നെ അമേരിക്ക..ട്രംപിന്റെ അനുമതി കിട്ടിയാൽ ആ നിമിഷം ആക്രമണം തുടങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി.. ഡീഗോ ഗാർഷ്യ ദ്വീപിൽ യുകെയ്ക്ക് മുന്നറിയിപ്പുമായി യുഎസ്..

ലോകത്തിന്റെ കണ്ണുകൾ ഇപ്പോൾ ഇറാനും അമേരിക്കയും നടത്തുന്ന നീക്കങ്ങളിലേക്കാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും അതീവ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി നടത്തിയ പ്രസ്താവന അന്താരാഷ്ട്ര രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ഇസ്ലാമിക് റിപ്പബ്ലിക്കിനെ അട്ടിമറിക്കാൻ അമേരിക്ക ഒരിക്കലും വിജയിക്കില്ലെന്ന് തുറന്നുപറഞ്ഞ ഖമേനി, ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം എന്ന അമേരിക്കയുടെ അഭിമാനം പോലും കനത്ത പ്രഹരങ്ങൾ നേരിടേണ്ടി വരുമെന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.
ഇറാനും അമേരിക്കയും തമ്മിൽ ഉയർന്നുവരുന്ന സംഘർഷങ്ങൾക്കിടയിലും, ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ നടക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഖമേനിയുടെ ഈ പ്രസ്താവന വന്നിരിക്കുന്നത് എന്നതും സംഭവത്തിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നൽകുന്നു.ഇറാനെ ആക്രമിക്കാൻ അമേരിക്കൻ സൈന്യം എല്ലാതയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതി കിട്ടിയാൽ ആ നിമിഷം ആക്രമണം തുടങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി. എന്നാൽ ട്രംപ് എപ്പോൾ അനുമതി നൽകുമെന്ന് വ്യക്തമല്ല.
റംസാൻ കാലത്തുതന്നെ ആക്രമണമുണ്ടായേക്കുമെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എപ്പോൾവേണമെങ്കിലും ആക്രമണത്തിന് തയ്യാറാണെന്ന് സൈന്യം വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ട്.പശ്ചിമേഷ്യയിൽ ഇതുവരെ ഉണ്ടാകാത്തതരത്തിലുളള വലിയ സൈനിക വിന്യാസമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. അത്യാധുനിക ഫൈറ്റർ ജെറ്റുകൾ, യുദ്ധക്കപ്പലുകൾ, ഇന്ധനടാങ്കറുകളായി പ്രവർത്തിക്കുന്ന വിമാനങ്ങൾ എന്നിവയെല്ലാം ഇക്കൂട്ടത്തിൽ പെടും.ഡസൻ കണക്കിന് യുദ്ധവിമാനങ്ങൾ വഹിക്കുകയും ആയിരക്കണക്കിന് നാവികർ ഉളളതുമായ രണ്ട് വിമാനവാഹിനി കപ്പലുകളാണ് പശ്ചിമേഷ്യയിൽ ഉളളത്.
ട്രംപിന്റെ ഉത്തരവ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് പശ്ചിമേഷ്യയിലേക്ക് തിരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. വലിയൊരു യുദ്ധമാകും ഇറാനെതിരെ ഉണ്ടാവുക എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.എന്നാൽ, യുദ്ധമുണ്ടാവില്ലെന്നും ജനീവയിൽ പുരോഗമിക്കുന്ന ആണവ ചർച്ചയിൽ ഇറാനുമേൽ സമ്മർദം ചെലുത്താനാണ് വൻ സൈനിക വിന്യാസം എന്നും നിരീക്ഷകരിൽ ചിലർ വ്യക്തമാക്കുന്നുണ്ട്. ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
മനോഹരമായ ഒരു നാവിക വ്യൂഹം ഇറാനെ ലക്ഷ്യമിട്ട് നീങ്ങിക്കൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമേരിക്കയുടെ കപ്പലുകൾ തങ്ങൾ മുക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണിക്ക് ഇറാൻ മറുപടി നൽകിയത്.മാത്രമല്ല അമേരിക്കയ്ക്ക് മറുപടിയെന്നോണം ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവികാഭ്യാസവും നടത്തിയിട്ടുണ്ട്.അതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ ദ്വീപിൽ യുകെയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനിൽ സൈനിക നീക്കം നടത്തിയാൽ യുഎസിന് നിര്‍ണായകമാകുന്ന പ്രദേശമാണിത്. നിലവിൽ യുഎസ് – യുകെ സംയുക്ത നിയന്ത്രണത്തിലാണ് ദ്വീപ്.
മേഖലയിലെ ഷാഗോസ് ദ്വീപസമൂഹത്തിന്‍റെ പരമാധികാരം മൗറീഷ്യസിന് കൈമാറാൻ യുകെ തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ ഇടപെടൽ.ഇറാനിൽ യുഎസ് ഇസ്രയേല്‍ സംയുക്ത സൈനിക നടപടി വൈകില്ലെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha
























