ചൈനയ്ക്കെതിരെ തന്ത്രപരമായ നീക്കവുമായി ഇന്ത്യ; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്, വലിയ തോക്കുകളും ടാങ്കുകളും വിന്യസിച്ച് ലഡാക്കിൽ ചൈനീസ് സൈന്യത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, ഇന്ത്യയുടെ തന്ത്രപരമായ വിന്യാസത്തെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ സ്ഥിരീകരിച്ചു
ചൈനയ്ക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാടും മനോഭാവവുമാണ് തുടരുന്നത്... ചൈനയ്ക്കെതിരെ തന്ത്രപരമായ നീക്കവുമായി ഇന്ത്യ നീങ്ങുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.അതിർത്തിയില്‍ ചൈനീസ് സേനയ്ക്കെതിരെ തന്ത്രപരമായ നീക്കവുമായി ഇന്ത്യൻ സൈന്യം നീങ്ങുന്നതിന് എല്ലാവിധമായ സൂചനകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വലിയ തോക്കുകളും ടാങ്കുകളും വിന്യസിച്ച് ലഡാക്കിൽ ശക്തമായ മുന്നറിയിപ്പാണ് ചൈനീസ് സൈന്യത്തിന് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ തന്ത്രപരമായ വിന്യാസത്തെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ സ്ഥിരീകരിക്കുന്നുണ്ട്.
ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ട്വിറ്റർ ഉപയോക്താവ് ഇന്ത്യൻ സൈനികർ പാംഗോംഗ് സോ, റെസാങ് ലാ, റെചിൻ ലാ പർവത പാതകൾ എന്നിവിടങ്ങളിൽ ആയുധങ്ങളും ടാങ്കുകളും വിന്യസിക്കുന്നതായി കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടു കഴിഞ്ഞിരിക്കുകയാണ്. ഈ പ്രദേശത്തെ യുദ്ധ ടാങ്കുകൾ പോലുള്ള വലിയ ആയുധങ്ങളുടെ സ്ഥാനങ്ങളും ഉപഗ്രഹ ചിത്രങ്ങളിൽ കാണിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയും ചൈനയും ഒൻപതാം റൗണ്ട് സൈനിക കമാൻഡർ തല ചർച്ചയ്ക്ക് ഒരുങ്ങുകയാണ്. 2020 മെയ് മുതൽ ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര തലത്തിലുള്ള നിരവധി ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുളള സംഘർഷത്തിൽ ഒരു കുറവും വന്നിട്ടല്ല.
പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒൻപതാം റൗണ്ട് കോർപ്സ് കമാൻഡർ ലെവൽ മീറ്റിങ് നടത്താൻ ബെയ്ജിങും ഡൽഹിയും ആലോചിക്കുന്നുണ്ടെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ ടാൻ കെഫെ വ്യാഴാഴ്ച പറഞ്ഞു. ഇരുരാജ്യവും ആയിരക്കണക്കിന് സൈനികരെ അതിർത്തിയുടെ ഇരുവശങ്ങളിൽ വിന്യസിക്കുകയും തന്ത്രപരമായ സ്ഥാനങ്ങൾ പിടിച്ചെടുക്കുന്നത് തുടരുകയും ചെയ്യുന്നു. ചൈന-ഇന്ത്യ അതിർത്തിയുടെ മേൽനോട്ടം വഹിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിന്റെ കമാൻഡറായി ജനറൽ ഴാങ് സുഡോങിനെ നിയമിച്ചത് ഇന്ത്യയ്ക്ക് അനുകൂലമായി പ്രവർത്തിക്കുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു.
ഒരു വർഷം അവസാനിക്കാറായിട്ടും അതിർത്തിയിലെ പ്രശ്നങ്ങൾ പുകയുന്ന സാഹചര്യമാണ് ഇപ്പോൾ വീണ്ടും ഉടലെടുത്തു കൊണ്ടിരിക്കുന്നത്... പുതുവർഷം ആയിട്ടും അതിർത്തിയിലെ ആ പ്രശ്നം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു .. ചൈനയുടെ നീക്കങ്ങൾക്ക് അനുസരിച്ച് കരുതൽ മാർഗവും ഇന്ത്യ സ്വീകരിക്കുന്നുണ്ട്.... കിഴക്കൻ ലഡാക്കിൽ അതിർത്തി തർക്കം മുറുകുകയാണ്...
അതിർത്തി തർക്കം തുടരുന്ന കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന വ്യോമ സൈനിക സന്നാഹം ശക്തമാക്കിയതായതായി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ അറിയിച്ചു . മിസൈലുകളും റഡാറുകളും ചൈന എത്തിച്ചതോടെ ഇന്ത്യയും അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി. ഇത് ഏത് സാഹചര്യവും നേരിടാൻ ഒരുക്കമാണെന്നും ബദൗരിയ അറിയിച്ചുക്കുകയുണ്ടായി .
ഗാൽവനിൽ ചെയ്‌തതു പോലെ അതിർത്തി പിടിച്ചെടുക്കാനും പിന്നെ അവിടെ തർക്കഭൂമിയാണെന്ന് വാദിക്കാനുമാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്. അതിർത്തി തർക്കം പരിഹരിക്കാൻ നടന്ന നയതന്ത്ര - സൈനിക ചർച്ചകളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ ചേർന്ന എട്ടാമത് കമാൻഡർ തല ചർച്ചയിലും തീരുമാനമായില്ല. തർക്കം ഉടൻ പരിഹരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അടുത്തിടെ വ്യക്തമാക്കി .1986 ൽ അരുണാചൽ പ്രദേശിലെ സുംദൊരോംഗ് ചുവിലുണ്ടായ ചൈനീസ് കടന്നുകയറ്റത്തിന് സമാനമാണ് ഇപ്പോഴത്തേതെന്നാണ് വദേശകാര്യമന്ത്രി സൂചിപ്പിച്ചിരിക്കുന്നത്. എട്ട് വർഷമെടുത്താണ് സുംദൊരോങ് ചു പ്രശ്‌നം പരിഹരിച്ചത്.
ഇന്ത്യ - ചൈന ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിക്കുകയുണ്ടായി . ചൈനയുമായി ഈ മാസം ആദ്യം ഓൺലൈൻ ചർച്ചയും നടന്നിരുന്നു. സമവായത്തിന് ചൈന തയാറല്ല. ലഡാക്കിലെ സ്ഥിതി പഴയപോലെ തുടരുകയാണ്. ഇന്ത്യ നിതാന്ത ജാഗ്രതയിലാണ്. ചർച്ച അടക്കമുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യക്കാവില്ല. ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറവേൽപിക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനത്തിന് ശ്രമിക്കുന്നുണ്ട്. പല തവണ ഇന്ത്യന്‍ അതിര്‍ത്തി മറികടക്കാനും ശ്രമിച്ചു. ഒരു തവണ ഇരു വിഭാഗം സൈനികരും നേരിട്ട് ഏറ്റ്മുട്ടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha