ക്രിസ്ത്യൻ നഴ്‌സിന് നേരെ മുസ്ലിം സഹപ്രവർത്തകരുടെ ആക്രമണം; പാകിസ്താനിലെ സോബ്രാജ് മെറ്റേണിറ്റി ആശുപത്രിയിലാണ് സംഭവം

പാകിസ്താനിലെ കറാച്ചിയിൽ സോബ്രാജ് മെറ്റേണിറ്റി ആശുപത്രിയിലാണ് ക്രിസ്ത്യൻ നഴ്‌സിന് നേരെ ആക്രമണം ഉണ്ടായത്. രോഗികളോട് സുവിശേഷം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആശുപത്രിയിലെ നഴ്‌സായ താബിതാ നസീര്‍ ഗില്ലിനെതിരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നസീറ ഗില്ലിനെതിരെ പോലീസ് മതനിന്ദ ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.
ആശുപത്രിയിൽ എത്തുന്ന രോഗികളോട് നസീറ ക്രിസ്തീയ സുവിശേഷത്തെക്കുറിച്ച് പറയുമായിരുന്നു. പ്രസവത്തിനായി വന്ന ഒരു സ്ത്രീയോട് നസീറ സുവിശേഷം പറഞ്ഞു. ഇതാണ് സഹപ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ കാരണമയത്.സഹപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് നസീറയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ആരംഭിച്ചതോടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്തുടര്‍ന്നെത്തിയ സംഘം ഇവരെ പടിക്കെട്ടുകളില്‍ നിന്നും വലിച്ച് താഴേക്കിടുകയാണുണ്ടായത്.
അതിനു ശേഷം ഇവരെ ആശുപത്രിയിൽ നിന്നും പുറത്താക്കിയെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും തെളിവില്ലാത്തതിനാല്‍ വെറുതെ വിടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























