ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തികളിൽ ഒന്നാം സ്ഥാനത്ത് ചൈന; ഇന്ത്യ നാലാം സ്ഥാനത്ത്; ആദ്യ പത്തിൽ ഈ രാജ്യങ്ങൾ ഇടം നേടി

ഇന്ത്യയുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളും ഇന്ത്യൻ സൈന്യത്തിന് ആത്മ ധൈര്യത്തിനും അർഹമായ അംഗീകാരം കിട്ടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തികളിൽ ഇന്ത്യയുടെ സ്ഥാനം നാലാമത്.
പ്രതിരോധ വെബ്‌സൈറ്റായ മിലിട്ടറി ഡയറക്റ്റ് ഞായറാഴ്ച പുറത്തുവിട്ട പഠന റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയാണെന്ന് . പട്ടികയിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത് അമേരിക്ക 74 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. റഷ്യ 69 പോയിന്റുമായി മൂന്നാം സ്ഥാനത്ത് .
നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 61 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള ഫ്രാൻസിന് 58 പോയിന്റുമുണ്ട്. യുകെയും ആദ്യ പത്തിലുണ്ട് . യുകെയുടെ സ്ഥാനം ഒൻപതാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
പ്രതിരോധ ബജറ്റുകൾ, സജീവവും സജീവമല്ലാത്തതുമായ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം, വായു, കടൽ, കര, ആണവ പ്രതിരോധ സംവിധാനങ്ങൾ, ശരാശരി ശമ്പളം, ഉപകരണങ്ങളുടെ ഭാരം എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് ‘സൈനിക ശക്തി സൂചിക’ കണക്കാക്കിയതെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും ശക്തമായ സൈന്യമാണ് ചൈനയിലുള്ളത്. സൂചികയിലെ 100 പോയിന്റുകളിൽ 82 ഉം ചൈന നേടി. പ്രതിരോധ ബജറ്റുകൾ, സൈനികർ, വ്യോമ, നാവിക ശേഷി തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ഈ സ്കോറുകൾ പരിശോധിച്ചാൽ ചൈന വൈകാതെ തന്നെ മറ്റു രാജ്യങ്ങൾക്ക് വൻ വെല്ലുവിളിയാകുമെന്നും മുന്നറിയിപ്പുണ്ട്.
പ്രതിരോധത്തിനായി ലോകത്ത് ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് അമേരിക്കയാണ്. പ്രതിവർഷം 732 ബില്യൺ ഡോളറാണ് അമേരിക്കയുടെ പ്രതിരോധ ബജറ്റ്. 261 ബില്യൺ ഡോളറുമായി ചൈന രണ്ടാം സ്ഥാനത്ത്. പ്രതിരോധ ചെലവിന്റെ കാര്യത്തിൽ 71 ബില്യൺ ഡോളറുമായി ഇന്ത്യയാണ് മൂന്നാമത്. വിവിധ സ്കോറുകൾ പരിഗണിച്ചായിരുന്നു റിപ്പോർട്ട് തയാറാക്കിയത്.
എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ചൈന കടൽ വഴിയും അമേരിക്ക വ്യോമസേന വഴിയും റഷ്യ കരയിലൂടെയും വിജയിക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് . വ്യോമ ശക്തിയിൽ മൊത്തം 14,141 വിമാനങ്ങളുമായി അമേരിക്ക ഒന്നാമതാണ്. റഷ്യയുടെ കൈവശം 4,682 ഉം ചൈനയ്ക്ക് 3,587 ഉം സൈനിക വിമാനങ്ങളുണ്ട്.
കരയുദ്ധത്തിനായി റഷ്യയുടെ കൈവശം 54,866 വാഹനങ്ങളുണ്ട്. എന്നാൽ, അമേരിക്കയുടെ കൈവശം 50,326 ഉം ചൈനയ്ക്ക് 41,641 വാഹനങ്ങളുമുണ്ട്. കടൽ യുദ്ധത്തിനായി ചൈനയുടെ കൈവശം 406 കപ്പലുകളുണ്ട്. റഷ്യയുടെ കൈവശം 278 എണ്ണവും ഇന്ത്യയ്ക്കും അമേരിക്കയ്ക്കും 202 കപ്പലുകളുമാണുള്ളത്.
https://www.facebook.com/Malayalivartha























