നിങ്ങൾ ഒരു ജെയിംസ് ബോണ്ട് സിനിമ ആരാധകാനാണോ? എങ്കിൽ 24 ബോണ്ട് സിനിമകൾ കാണാൻ ആളെ ആവശ്യമുണ്ട്! പ്രതിഫലം മുക്കാൽ ലക്ഷം രൂപ

നിങ്ങളൊരു ജെയിംസ് ബോണ്ട് ആരാധകൻ ആണെങ്കിൽ ഇതാ ഒരു പുത്തൻ അവസരം.ബ്രിട്ടീഷ് സീക്രട്ട് ഏജന്റ് സീരീസിലെ ഏറ്റവും പുതിയ സിനിമയായ 'നോ ടൈം റ്റു ഡൈ' റിലീസ് ആവാൻ കാത്തിരിക്കുകയാണോ? എങ്കിൽ അതിനു മുൻപായി ഇതുവരെയിറങ്ങിയ 24 ബോണ്ട് സിനിമകളും കണ്ടാലോ? വെറുതെ വേണ്ട 1000 ഡോളർ (ഏകദേശം 72,000 രൂപ) പ്രതിഫലമായി ലഭിയ്ക്കുന്നതാണ്.
നേർഡ്ബിയർ.കോം എന്ന വെബ്‌സൈറ്റ് ആണ് ഈ അടിപൊളി ഓഫറുമായി രംഗത്ത് എത്തിയിരിയ്ക്കുന്നത്. 1962-ൽ പുറത്തിറങ്ങിയ ഡോക്ടർ നോ മുതൽ അവസാനം പുറത്തിറങ്ങിയ 2015 ചിത്രം സ്പെക്ടർ വരെയാണ് സെപ്റ്റംബർ 30-ന് മുൻപായി (നോ ടൈം റ്റു ഡൈയുടെ റിലീസ് ദിവസം) കണ്ടു തീർക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 1,000 ഡോളർ, ബോണ്ട് സിനിമകൾ വാടകയ്‌ക്കെടുക്കാൻ 100 ഡോളറിന്റെ ആമസോൺ ഗിഫ്റ്റ് കാർഡ്, ഏറ്റവും പുതിയ ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ റിലീസ് ചെയ്യുമ്പോൾ കാണാൻ 50 ഡോളറിന്റെ എഎംസി ഗിഫ്റ്റ് കാർഡ് എന്നിവ പ്രതിഫലമായി കിട്ടുന്നതാണ്.
ഡോ. നോ (1962), ഫ്രം റഷ്യ വിത്ത് ലവ് (1963), ഗോൾഡ് ഫിംഗർ (1964), തണ്ടർബോൾ (1965), യു ഒൺലി ലൈവ് ട്വൈസ് (1967), ഓൺ ഹെർ മജസ്റ്റി സീക്രട്ട് സർവീസ് (1969 ), ഡയമണ്ട്സ് ആർ ഫോറെവർ (1971), ലിവ് ആൻഡ് ലെറ്റ് ഡൈ (1973), ദി മാൻ വിത്ത് ദി ഗോൾഡൻ ഗൺ (1974), ദി സ്പൈ ഹു ലവ്ഡ് മി (1977), മൂൺറേക്കർ (1979),
ഫോർ യുവർ ഐസ് ഒൺലി (1981), ഒക്ടോപസി (1983), എ വ്യൂ ടു എ കിൽ (1985), ദി ലിവിംഗ് ഡേലൈറ്റ്സ് (1987), ലൈസൻസ് ടു കിൽ (1989), ഗോൾഡൻ ഐ (1995), ടുമാറോ നെവർ ഡൈസ് (1997), ദി വേൾഡ് ഈസ് നോട്ട് ഇനഫ് (1999), ഡൈ അദർ ഡേ (2002), കാസിനോ റോയൽ (2006), ക്വാണ്ടം ഓഫ് സോളസ് (2008), സ്കൈഫാൾ (2012), സ്‌പെക്ടർ (2015) എന്നീ സിനിമകളാണ് കണ്ട് തീർക്കേണ്ടത്.
താല്പര്യമുള്ളവർ നേർഡ്ബിയർ.കോം വെബ്‌സൈറ്റിലെ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച ശേഷം എന്തുകൊണ്ടാണ് താൻ ജെയിംസ് ബോണ്ട് ഫാൻ ആയത് എന്നും എന്തുകൊണ്ട് ഈ ഓഫർ നേടാൻ താൻ യോഗ്യൻ എന്നും ഫോമിൽ വ്യക്തമായി പറയേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി 30 ദിവസത്തിനുള്ളിൽ ആണ് എല്ലാ ജെയിംസ് ബോണ്ട് സിനിമകളും കണ്ടു തീർക്കേണ്ടതും ഒപ്പമുള്ള വർക്ക്ഷീറ്റിൽ ചോദിക്കുന്ന കാര്യങ്ങളും പൂരിപ്പിച്ചിരിയ്ക്കണം. "അത് 51 മണിക്കൂറിലധികം സിനിമകളും, 7 വ്യത്യസ്ത ബോണ്ടുകളും, കൂടാതെ ഒരു മദ്യവും!"ലഭിക്കുന്നതാണ് എന്നായിരുന്നു വെബ്‌സൈറ്റ് ഓഫറിനെപ്പറ്റി പറഞ്ഞിരിയ്ക്കുകയാണ്.
https://www.facebook.com/Malayalivartha























