ഗ്രൗണ്ടിലെ 'കലിതുള്ളല്‍': ഷാക്കിബിന് മൂന്ന് കളിയില്‍ വിലക്ക്; അഞ്ചുലക്ഷം ടാക്ക പിഴ! സംഭവത്തിൽ വിശദീകരണവുമായി ഷാക്കിബിന്റെ ഭാര്യ രംഗത്തെത്തി; വിഷയത്തിന്‍റെ ഗൗരവം പരിശോധിക്കാതെ ഷാക്കിബിനെ വില്ലനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്
ഔട്ട് അനുവദിക്കാത്ത അമ്പയറിനോടുള്ള ദേഷ്യത്തില്‍ വിക്കറ്റില്‍ ചവിട്ടിയും സ്റ്റമ്ബുകള്‍ വലിച്ചൂരി നിലത്തടിച്ചും ഗ്രൗണ്ടില്‍ മോശമായി പെരുമാറിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് ധാക്ക പ്രീമിയര്‍ ലീഗില്‍ മൂന്ന് കളിയില്‍ വിലക്ക്. അഞ്ച് ലക്ഷം ബംഗ്ലാദേശി ടാക്ക പിഴയും ഷാക്കിബില്‍ നിന്ന് ഈടാക്കും.
കഴിഞ്ഞ ദിവസം ധാക്ക പ്രീമിയര്‍ ലീഗില്‍ അബഹാനി ലിമിറ്റഡുമായി നടന്ന മത്സരത്തിനിടെയാണ് മുഹമ്മദന്‍ സപോര്‍ട്ടിങ് ക്ലബിന്‍റെ നായകനായ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അമ്പയറിനോടുള്ള ദേഷ്യം വിക്കറ്റിനോട് പ്രകടിപ്പിച്ചത്. അപ്പീല്‍ ചെയ്തിട്ടും അമ്പയര്‍ ഔട്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഷാക്കിബ് വിക്കറ്റില്‍ ചവിട്ടി രോഷം തീര്‍ക്കുകയായിരുന്നു. അമ്പയറിനോട് തട്ടിക്കയറിയ ഷാക്കിബിനെ സഹതാരങ്ങളെത്തിയാണ് അനുനയിപ്പിച്ചത്.
മറ്റൊരു സന്ദര്‍ഭത്തില്‍ അമ്പയറിനു നേരെ ദേഷ്യപ്പെട്ട് വന്ന ഷാക്കിബ് മൂന്ന് സ്റ്റമ്ബുകളും വലിച്ചൂരി നിലത്തടിക്കുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളുടെയും വിഡിയോ വൈറലായതോടെ ഷാക്കിബിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ വിഡിയോ വൈറലായതോടെ ഷാക്കിബിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് താരത്തിനെതിരെ വിലക്കും പിഴയും ചുമത്തിയത്.
അതിനിടെ, വിഷയത്തിന്‍റെ ഗൗരവം പരിശോധിക്കാതെ ഷാക്കിബിനെ വില്ലനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഭാര്യ ഉമ്മെ അഹമ്മദ് ശിശിര്‍ അഭിപ്രായപ്പെട്ടു. ഷാക്കിബിനെ വിമര്‍ശിക്കുന്നവര്‍ അദ്ദേഹത്തിന്‍റെ ദേഷ്യം മാത്രമാണു ഉയര്‍ത്തിക്കാട്ടുന്നതെന്നും അമ്പയറുടെ തെറ്റായ തീരുമാനത്തെക്കുറിച്ചു മിണ്ടുന്നില്ലെന്നുംഅവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
'സംഭവത്തെക്കുറിച്ചു കൃത്യമായി മനസ്സിലാക്കിയവര്‍ വലിയ പിന്തുണ നല്‍കുന്നുണ്ട്. ഈ അസമത്വങ്ങള്‍ക്കെതിരെ എല്ലാവരും രംഗത്തെത്തണം. അദ്ദേഹത്തിന്‍റെ രോഷം മാത്രമാണു മാധ്യമങ്ങള്‍ കണ്ടത്. പ്രധാന പ്രശ്നങ്ങള്‍ മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. അമ്പയറുടെ തെറ്റായ തീരുമാനങ്ങളാണു പ്രധാന വിഷയം. ഇത് ഷാക്കിബ് അല്‍ ഹസനെതിരായ നീക്കമാണ്. അദ്ദേഹത്തെ വില്ലനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു'- ഉമ്മെ അഹമ്മദ് ശിശിര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha