ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് (22) മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ സഹപാഠിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം. പ്രതി സദറുള്‍ ആനം സാവരിയയെ മതം മാറാന്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നതായും മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നേരിട്ട് അറിയാമായിരുന്നു എന്നും മൃതദേഹത്തെ അനുഗമിച്ചെത്തിയ ബന്ധു ജനിഷ് ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ നെടുമ്പാശേരിയില്‍ സാവരിയയുടെ മൃതദേഹത്തോടൊപ്പം എത്തിയ ജനിഷ് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെയാണ് കൊലപാതകത്തിന് പിന്നിലെ ഭീകരത പുറത്തുവന്നത്.
ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനില്‍ ബസന്ത്മിനി ദമ്പതികളുടെ മകളായ സാവരിയ, ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ ഒരേ ക്ലാസിലും ഹോസ്റ്റലിലും താമസിച്ചിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍ ആനം നിലവില്‍ ഉസ്‌ബെക്കിസ്ഥാന്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
പ്രതി സദറുള്‍ ആനത്തില്‍ നിന്ന് സാവരിയയ്ക്ക് ദീര്‍ഘനാളായി ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു. സദറുള്‍ ആനം പെണ്‍കുട്ടിയെ മതം മാറാന്‍ നിരന്തരം നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ കോളേജില്‍ പഠിക്കുന്ന മറ്റ് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഈ വിഷയങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന് ജനിഷ് പറഞ്ഞു. പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങളാണ് ഒടുവില്‍ ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്.
സിനിമകളെ വെല്ലുന്ന രീതിയിലുള്ള കള്ളക്കഥകള്‍ പ്രചരിപ്പിച്ചാണ് പ്രതി കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ലാപ്‌ടോപ്പ് കൊണ്ട് പെട്ടെന്ന് അടിച്ചപ്പോഴാണ് പെണ്‍കുട്ടി മരിച്ചതെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണ്. മണിക്കൂറുകളോളം നീണ്ട കൊടുംക്രൂരതയാണ് സാവരിയയ്ക്ക് നേരെ ഹോസ്റ്റല്‍ മുറിയില്‍ അരങ്ങേറിയത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ക്രൂരമായ മര്‍ദനമേല്‍ക്കാത്ത ഒരു ഭാഗം പോലും അവശേഷിച്ചിരുന്നില്ലെന്ന് മൃതദേഹം കണ്ട ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
ക്രൂരമായ ആക്രമണത്തിന് ശേഷം അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പ്രതി തയ്യാറായിരുന്നില്ല. മര്‍ദനമേറ്റ് ബോധരഹിതയായി താഴെ വീണപ്പോള്‍, വീഴ്ചയില്‍ പരിക്കേറ്റതാണെന്ന് ഡോക്ടര്‍മാരെയും സഹപാഠികളെയും വിശ്വസിപ്പിക്കാനാണ് സദറുള്‍ ആനം ശ്രമിച്ചത്. വീഴ്ചയില്‍ സംഭവിച്ച പരിക്ക് എന്ന വ്യാജേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്ന സാവരിയയെ രക്ഷിക്കാനായില്ല.
ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൂര്‍ണ്ണ വിശ്വാസമില്ലാതിരുന്നതിനാലും, പ്രതിയുടെ കള്ളക്കഥകള്‍ പൊളിക്കാനും കുടുംബം ശക്തമായി ഇടപെട്ടു. നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹം കുടുംബത്തിന്റെ ആവശ്യപ്രകാരം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് വീണ്ടും ഇന്‍ക്വസ്റ്റും വിശദമായ പോസ്റ്റ്‌മോര്‍ട്ടവും നടത്തി. ഇതിലൂടെ പ്രതിയുടെ ക്രൂരതയും മര്‍ദന വിവരങ്ങളും കൃത്യമായി പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. തുടര്‍ന്ന് വൈകുന്നേരത്തോടെ മൃതദേഹം ഹരിപ്പാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha


























