കാനഡയിൽ ഉഷ്‌ണതരംഗത്തിന് പിന്നാലെ ദുരന്തം വിതച്ച് കാട്ടുതീ; പടിഞ്ഞാറന്‍ കാനഡയിൽ നിന്ന് ആയിരത്തോളം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍

കൊടും ചൂടിനും ഉഷ്ണ തരംഗത്തിനുമിടയില്‍ കാട്ടുതീ വ്യാപനത്തിലും ദുരിതത്തിലായിരിക്കുകയാണ് കാനഡ. പടിഞ്ഞാറന്‍ കാനഡയില്‍ ആയിരത്തോളം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ബ്രിട്ടീഷ്- കൊളംബിയ പ്രവിശ്യയില്‍ 62 പുതിയ തീപ്പിടുത്തങ്ങള്‍ രേഖപ്പെടുത്തിയതായി കാനഡ പ്രധാനമന്ത്രി ജോണ്‍ ഹൊര്‍ഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിലെ സ്ഥിതി അതിഗുരുതരമാണ്. അടുത്ത ഘട്ടങ്ങളില്‍ മുന്നോട്ട് പോകുമ്ബോള്‍ കനേഡിയന്‍ സായുധ സേനാ ജീവനക്കാരുടെ പിന്തുണയോടെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് പ്രതിരോധ മന്ത്രി ഹര്‍ജിത് സഞ്ജന്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, തീപ്പിടുത്തവുമായി ബന്ധപ്പെട്ട മരണമോ പരിക്കുകളോ അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടില്ല. വാന്‍കോവറില്‍ നിന്ന് വടക്കുകിഴക്കന്‍ ഭാഗത്ത് 250 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമവും സമീപപ്രദേശങ്ങളും 90 ശതമാനവും കത്തിനശിച്ചതായി അധികൃതര്‍ പറഞ്ഞു.
ലിട്ടണ്‍ മേഖലയിലാണ് തീ വ്യാപിക്കുന്നത് രൂക്ഷമായത്. കടുത്ത ചൂടും കാറ്റും ഉഷ്ണതരംഗവുമാണ് തീപ്പിടിത്തത്തിന് ഇടയാക്കിയത്. അടുത്ത രണ്ട് ദിവസവും രാജ്യത്ത് റെക്കോര്‍ഡ് ചൂട് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാനഡയിലെ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.
ബ്രിട്ടിഷ് കൊളംബിയയില്‍ മാത്രം 5 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 486 മരണങ്ങളാണ്. പടിഞ്ഞാറന്‍ കാനഡയിലും വടക്കുകിഴക്കന്‍ യു.എസിലുമാണ് പ്രകൃതിയുടെ സംഹാരതാണ്ഡവം തുടരുന്നത്.വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഉയര്‍ന്ന വായുസമ്മര്‍ദം മൂലം അന്തരീക്ഷതാപം കൂടിയതോടെയാണ് ഉഷ്ണതരംഗ പ്രതിഭാസം.
https://www.facebook.com/Malayalivartha
























