അഫ്ഗാനിസ്ഥാൻ അഭയാർത്ഥി പേടിയിൽ ഗ്രീസ്! ആറു വർഷങ്ങൾക്ക് മുൻപ് സംഭവിച്ചത് ഇനിയും വരരുത്, യൂറോപിലേക്ക് അഫ്ഗാനികളുടെ ഒഴുക്ക് തടയാന്‍ ഉയർത്തിയത് 40 കിലോമീറ്റര്‍ നീളത്തില്‍ കൂറ്റന്‍ മതിൽ: നിരീക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങളും

താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതോടെ എല്ലാ രാജ്യങ്ങളിലേക്കും അഭയാർത്ഥികൾ എത്തുകയാണ്... ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ സഹായവുമായി എത്തുമ്പോൾ ചില രാജ്യങ്ങൾ ഭയത്തിൽ പിന്മാറുകയാണ്. വർഷങ്ങൾക്ക് മുൻപ് ഗ്രീക്കിൽ സംഭവിച്ചത് ഇനി സംഭവിക്കാതിരിക്കാൻ അതിർത്തിയിൽ കൂറ്റൻ മതിലുകൾ ഉയർത്തിയിരിക്കുകയാണ്.
അഭയാര്‍ഥികള്‍ ഒഴുകാന്‍ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയില്‍ 40 കിലോമീറ്റര്‍ നീളത്തില്‍ കൂറ്റന്‍ മതിലാണ് ഉയർത്തിയത്. 2015ല്‍ ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിൽ നിന്നും ഇറാഖിൽ നിന്നും നിരവധിപേരാണ് ഇവിടേക്ക് എത്തിയത്. ഇതിന് സമാനമായഅഭയാര്‍ഥി ഒഴുക്ക് ഇത്തവണ അഫ്ഗാനിസ്താനില്‍നിന്ന് സംഭവിക്കുമെന്നാണ് ഗ്രീസിന്‍റെ ആശങ്ക. ഈ സാഹചര്യത്തിലാണ് തുര്‍ക്കി അതിര്‍ത്തിയില്‍ കൂറ്റന്‍ മതിലുയര്‍ന്നത്.
ആറു വര്‍ഷം മുന്നെ നടന്നതിന്‍റെ ആവര്‍ത്തനം ഇനിയും സംഭവിക്കരുതെന്ന് ഗ്രീക് പൗര സംരക്ഷണ മന്ത്രി മൈക്കലിസ് ക്രിസോകോയിഡിസ് വ്യക്തമാക്കി. അഫ്ഗാനികളെ യൂറോപിലേക്ക് അതിര്‍ത്തി വഴി കടക്കാന്‍ അനുവദിക്കില്ലെന്നും തിരിച്ചയക്കുമെന്നും കഴിഞ്ഞയാഴ്ച ഗ്രീസ് വ്യക്തമാക്കിയിരുന്നു. ''നിയമവിരുദ്ധ അഫ്ഗാന് കുടിയേറ്റക്കാര്‍ക്ക് യൂറോപിലേക്ക് വഴിയാകാന്‍ രാജ്യത്തെ അനുവദിക്കില്ല''- കുടിയേറ്റ മന്ത്രി നോടിസ് മിറ്ററാഷി പറഞ്ഞു.
രണ്ടായിരത്തി പതിനഞ്ചിലെ സംഘർഷത്തിൽ ഒരു വർഷത്തിനിടെ പത്തുലക്ഷത്തോളംപേരാണ് യൂറോപിലേക്ക് തുര്‍ക്കി വഴി കടന്നിരുന്നത്. പലരും ബോട്ടുകളില്‍ ഈജിയന്‍ കടല്‍ കടന്നായിരുന്നു യാത്ര. അഭയാര്‍ഥികള്‍ വരുന്നത് നിരീക്ഷിക്കാന്‍ 40 കിലോമീറ്റര്‍ മതിലുയര്‍ത്തിയ ഗ്രീസ് അത്യാധുനിക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























