Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...


എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

യുകെയ്‌ക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം... രണ്ടും കല്പിച്ച് ജയശങ്കർ ഇറങ്ങി... യുകെയ്ക്ക് ഇത് അവസാന താക്കീത്! ഇനിയും ആവർത്തിച്ചാൽ തിരിച്ചടി

21 SEPTEMBER 2021 10:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി

ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..

പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..

ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷായുടെ മകനും നാടുകടത്തപ്പെട്ട ഒരു പ്രധാന പ്രതിപക്ഷ നേതാവുമായ റെസ പഹ്‌ലവിയുടെ ആഹ്വാനം ; ഖമേനി വിരുദ്ധ പ്രതിഷേധം ശക്തം; ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

രണ്ടാം മോദി സർക്കാറിലെ അപ്രതീക്ഷിത എൻട്രിയായിരുന്നു സുബ്രഹ്മണ്യം ജയശങ്കർ. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രിസഭയിൽ ഇടം നേടിയ എസ്.ജയശങ്കർ ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജയശങ്കർ മോദി സര്‍‌ക്കാരിന്റെ വിദേശകാര്യനയങ്ങൾ ആഗോളതലത്തില്‍ നിയന്ത്രിച്ചിരുന്ന വ്യക്തി കൂടിയാണ്.

അദ്ദേഹം ഇന്ത്യ കൊറോണ മഹാമാരി മൂലം പൂട്ടിട്ടു കിടന്നപ്പോഴും വീടിനു പുറത്തേക്ക് ഇറങ്ങാൻ പോലും ആർക്കും സാധിക്കാതിരുന്ന സമയത്തും രാജ്യത്തിനു വേണ്ടിയുള്ള അശ്രാന്ത പരിശ്രമിത്തിലായിരുന്നു എന്നത് നമുക്ക് അറിയാവുന്നതാണ്. അത്തരത്തിൽ ഇന്ത്യയുടെ ശബ്ദമായി ആ​ഗോള വേദികളിൽ കത്തി നിൽക്കുന്ന എസ്. ജയശങ്കർ ഇപ്പോൾ ബ്രിട്ടന് നല്ലൊരു താക്കീതുമായി എത്തിയിരിക്കുകയാണ്.

ഇതിനെ വെറും വാക്കായി കണക്കാക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ. കാരണം അദ്ദേഹം എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അത് ശക്തമായി നടപ്പിലാക്കുന്നതാണ് ശീലം. അതുകൊണ്ട് നിലവിലുള്ള സൗഹൃദത്തിന് വിള്ളൽ ഏൽപ്പിക്കാതിരിക്കുന്നതാണ് യുകെയെ സംബന്ധിച്ചടുത്തോളം നല്ലത്. അത് മറ്റൊന്നുമല്ല ബ്രിട്ടന്‍ പുതുതായി പ്രഖ്യാപിച്ച ക്വാറന്‍റൈന്‍ നയം തന്നെയാണ്.

പുതിയ ക്വാറന്‍റൈന്‍ നയത്തെ വിമര്‍ശിച്ച് കൊണ്ടാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ശബ്ദമുയർത്തിയിരിക്കുന്നത്. വിവേചനപരമായ ഈ നിലപാടിനെതിരെ വേണ്ടി വന്നാല്‍ എതിര്‍ നടപടികള്‍ കൈക്കൊള്ളുമെന്നുള്ള കടുത്ത താക്കീതാണ് അദ്ദേഹം നൽകിയിരിക്കുന്നത്.

രണ്ട് വാക്‌സിനുമെടുത്ത ഇന്ത്യക്കാര്‍ ബ്രിട്ടനിലെത്തിയാല്‍ പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്‍റൈന്‍ വേണമെന്ന് ബ്രിട്ടന്‍ വാശി പിടിക്കുകയാണ്. ഇന്ത്യക്കാര്‍ യാത്ര പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പേ കൊവിഡ് ടെസ്റ്റ് നടത്തണം. ഇതിനുപുറമെ ബ്രിട്ടനിലെത്തി രണ്ടാം ദിവസവും എട്ടാം ദിവസവും വീണ്ടും കൊവിഡ് പരിശോധന നടത്തണം.

ബ്രിട്ടന്‍റേത് വംശീയ വിവേചനമാണെന്ന പ്രതിഷേധം പരക്കെ ഉയരുകയാണ്. ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് സ്വീഡിഷ് കമ്പനിയായ ആസ്ട്ര സെനകയും വികസിപ്പിച്ച ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് ബ്രിട്ടന്‍ തന്നെ വിലക്കേര്‍പ്പെടുത്തുന്നതിലാണ് ഇപ്പോൾ പരക്കെ പ്രതിഷേധം ഉയരുന്നത്. അതേ വാക്സിൻ ഉത്പാദിപ്പിച്ചത് ഇന്ത്യക്കാർ ആയതു കൊണ്ടാണോ അവർക്ക് ഇത്ര സംശയം എന്നാണ് പലരും ചോദിക്കുന്നത്.

രാജ്യത്തെ ജനങ്ങളെ കൂടുതൽ സുരക്ഷിതമാക്കാൻ വേണ്ടിയാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്തത് എന്ന് ജയ്ശങ്കർ പറഞ്ഞു. യുകെയിൽ നിർമ്മിച്ച കൊവിഷീൽഡ് വാക്‌സിൻ കുത്തിവെച്ച ആളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല.

'ബ്രിട്ടന്‍റെ ഈ നിലപാട് വിവേചനപരമാണ്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡ് രണ്ട് വാക്‌സിനുമെടുത്ത ഇന്ത്യക്കാരെ വാക്‌സിനെടുക്കാത്തവരുടെ ഗണത്തിലാണ് ബ്രിട്ടന്‍ പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ 10 ദിവസം സ്വയം ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് ബ്രിട്ടന്‍ നിര്‍ദേശിക്കുന്നത്.,' എന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.

'അടിസ്ഥാന പ്രശ്‌നമെന്തെന്നാല്‍ കോവിഷീല്‍ഡ് എന്ന വാക്‌സിന്‍റെ യഥാര്‍ത്ഥ ഉല്‍പാദകര്‍ യുകെയിലാണ്. യുകെയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യയില്‍ നിന്നും 50 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ അയച്ചു കൊടുത്തിരുന്നു. ഇത് ബ്രിട്ടനിലെ ആരോഗ്യ സംവിധാനം ഉപയോഗിക്കുകയും ചെയ്തു,' എന്നിട്ടും ബ്രിട്ടന്‍റെ പുതിയ നിലപാടിലെ വൈരുധ്യങ്ങള്‍ ഒട്ടും തന്നെ ഉൾക്കൊള്ളാൻ സാധിക്കുന്നതല്ല.

വാക്‌സിനെടുത്ത ഇന്ത്യക്കാരെ വാക്‌സിനെടുക്കാത്തവരായി പരിഗണിച്ച് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍ നിര്‍ദേശിക്കുന്ന യുകെയുടെ തീരുമാനത്തിനെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യുകെയുടെ വിദേശകാര്യമന്ത്രിയെ പ്രതിഷേധമറിയിച്ചിരുന്നു. എത്രയും വേഗം ഈ പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

'കോവിഷീല്‍ഡിനെ അംഗീകരിക്കാത്തത് വിവേചനപരമായ നയമാണ്. വിദേശകാര്യ മന്ത്രാലയം ഈ പ്രശ്‌നം യുകെയിലെ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം ഈ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്,' എന്നും അദ്ദേഹം വ്യക്തമാക്കി.

'വാക്‌സിനുകള്‍ പരസ്പരം അംഗീകരിക്കണമെന്ന് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായ രാജ്യങ്ങളോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ ബ്രിട്ടന്‍റേത് ഇതിനെതിരായ നടപടിയാണ്. ഇതില്‍ പ്രശ്‌നമുണ്ടെങ്കില്‍ നമ്മള്‍ ഇതിനെതിരായ നടപടികള്‍ സ്വീകരിക്കും,' എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദേശകാര്യ മന്ത്രാലയം.

ഈ സംഭവം ഇപ്പോൾ ഇത്രയും വിവാദ വിഷയമായി മാറാനും ഇത് ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടിയതും ശശി തരൂർ എംപിയാണ്. അദ്ദേഹത്തിന് തന്റെ ബുക്കിന്റെ ഇം​ഗ്ലീഷ് പതിപ്പിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലേക്ക് പോകേണ്ടി വരുമ്പോൾ അനാവശ്യമായ ക്വാറന്റീൻ നടപടികൾ നേരിടേണ്ടി വരുന്നു എന്നത് പരാമർശിച്ചു കൊണ്ട് രം​ഗത്ത് വന്നിരുന്നു.

ബ്രിട്ടൻറെ യാത്ര നിയന്ത്രണങ്ങൾ കാരണം തൻറെ പുസ്തകത്തിൻറെ യുകെ പതിപ്പിൻറെ പ്രകാശനചടങ്ങിൽ നിന്ന് പിന്മാറേണ്ടി വന്നതിലുള്ള പ്രതിഷേധവും ശശി തരൂർ അറിയിച്ചു. ദി ബാറ്റിൽ ഓഫ് ബിലോങ്ങിങ് എന്ന തന്റെ പുസ്തകത്തിന്റെ യുകെ എഡിഷന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേംബ്രിജ് യൂണിയനിൽ നിശ്ചയിച്ചിരുന്ന ചർച്ചയിൽ നിന്ന് ബ്രിട്ടന്റെ തീരുമാനം മൂലം താൻ പുറത്തായതായും ശശി തരൂർ പറഞ്ഞു.

കൊവിഷീൽഡിൻറെയോ കൊവാക്സിൻറെയോ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബ്രിട്ടണിലെത്തിയാൽ 10 ദിവസം ക്വാറൻറൈൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങൾ തുടരും എന്നാണ് അവർ വ്യക്തമാക്കിയത്. യുകെയുടെ നിയമങ്ങൾ വംശീയമാണെന്ന് വിമർസിച്ചു കൊണ്ട് ജയ്റാം രമേശും രം​ഗത്ത് വന്നിരുന്നു.

ആസ്ട്രസെനക്കയുടെ വാക്സിൻ വിതരണം ചെയ്യുന്ന ഓസ്ട്രേലിയ, ബഹൈറൈൻ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഈ ക്വാറൻറൈൻ നിയമം ബാധകമല്ല എന്നതാണ് അതിൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യക്കാരായ വിദ്യാർത്ഥികളും ബിസിനസുകാരുമുൾപ്പടെ നിരവധിപേർ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻറെ തീരുമാനം വെല്ലുവിളിയായി മാറിയിരുന്നു.

നേരത്തെ യൂറോപ്യൻ യൂണിയന്റെ അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ കൊവിഷീൽഡ് ഉൾപ്പെടുത്താത്തതിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഫ്രാൻസ് ഉൾപ്പടെയുള്ള ഇറോപ്യൻ രാജ്യങ്ങൾ കൊവിഷീൽഡിനെ അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യ കൂടാതെ തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങളിൽ അതൃപ്തി അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ യാത്രാവിലക്ക് അമേരിക്ക ഇന്ന് നീക്കിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല  (36 minutes ago)

വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് സംവിധായകന്‍ ആലപ്പി അഷ്‌റഫ്  (50 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി  (51 minutes ago)

പോരുന്നോ ദുബായ് ജെയിലിലേക്ക്?  (54 minutes ago)

പ്രവാസികൾക്ക് ജാഗ്രത നിർദേശം! യുഎഇയിൽ തണുപ്പ് കടുക്കുന്നു ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത...  (1 hour ago)

പ്രഭാസ് ചിത്രം 'ദ രാജാ സാബ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററില്‍ തീപിടുത്തം  (1 hour ago)

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!  (1 hour ago)

രാഷ്ട്രീയ ആചാര്യന്മാരുടെ പ്രതിമകള്‍ തീര്‍ത്ത പ്രശസ്ത ശില്പി സാബു ജോസഫ് അന്തരിച്ചു  (1 hour ago)

പ്രഗ്‌നൻസി ജോബ് വേണോ ? ഗർഭം ധരിപ്പിച്ചാൽ 10 ലക്ഷം..! റെഡിയായി നൂറുകണക്കിന് പുരുഷന്മാർ...പിന്നെ സംഭവിച്ചത് !! രാഹുൽ മാങ്കൂട്ടത്തിനെ കളിയാക്കിയതല്ല !!!  (1 hour ago)

ഒരുത്തൻ കെട്ടാം എന്ന് പറഞ്ഞാലുടൻ അത് ഒരുമിച്ച് കിടക്ക പങ്കിടൽ അല്ല; ഭർത്താവ് ഉള്ള പെണ്ണുങ്ങളേ ഇത്തരം പെർവേട്ടുകൾ തേടി പിടിക്കുന്നത് എന്ത് കൊണ്ടെന്ന് അറിയുമോ? ഈ ഭൂലോക പെർവേർട്ടിനെ ഒരു തരത്തിലും ന്യായീ  (1 hour ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള; സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘനെതിരായ അന്വേഷണമാണ് നടക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്ന 49 പേർ അറസ്റ്റിൽ; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നു  (1 hour ago)

ജനല്‍ കട്ടിള ദേഹത്ത് വീണു ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം  (2 hours ago)

ഭർതൃമതികൾക്ക് മാത്രമായി ഉണ്ടാകുന്ന ഈ വൈകൃത രോഗത്തിന് മരുന്നുണ്ടോ എന്ന് ആദ്യം ഒരു ഗവേഷണം നടത്തുക; അതിജീവിതകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു  (2 hours ago)

രാഹുല്‍ പുറത്തുനില്‍ക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്ന് പരാതിക്കാരി  (2 hours ago)

Malayali Vartha Recommends