ഇന്ത്യൻ മണ്ണ് ചോരക്കളമാകുന്നു ഒളിഞ്ഞിരുന്ന് ആക്രമണം രണ്ട് സൈനികർക്ക് വീരമൃത്യു തിരിച്ചടിച്ചേ മതിയാകു ഇന്ത്യ ഒരേസ്വരത്തിൽ പറയുന്നു
ജമ്മു കശ്‍മീരിൽ കഴിഞ്ഞ ദിവസം 4 സൈനികർ ഉൾപ്പടെ അഞ്ച് പേർ വീരമൃത്യു വരിച്ചതിന് ശേഷം ഇപ്പോളിതാ മറ്റൊരു ദുഃഖ വാർത്തകൂടെ പുറത്തു വരുകയാണ്.കാശ്മീരിൽ ഭീകരുമായി ഇന്നലെ രാത്രിയിൽ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് കൂടി വീരമൃത്യു.പൂഞ്ച് ജില്ലയിലെ മെന്തറില്‍ നര്‍ഖാസ് വനത്തിനുള്ളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ജൂനിയര്‍ കമ്മീഷന്‍ ഒഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.കഴിഞ്ഞ ദിവസം മലയാളി ജവാൻ ഉൾപ്പടെ അഞ്ചു പേരെ പാക് തീവ്രാവാദികൾ വധിച്ചിരുന്നു.ഇതിന് പിൻഡ്യ പകരം വീട്ടുകയും ചെയ്തു.എന്നാൽ ഇപ്പോൾ വീണ്ടും സാഹചര്യം മോശമാകുകയാണ്.സംയുക്ത ഓപ്പറേഷനുവേണ്ടിയാണ് സൈനികര്‍ മേഖലയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ടലാണ് മേഖലയില്‍ നടക്കുന്നത്. വെടിവെപ്പ് രൂക്ഷമായതോടെ രജോരി-പൂഞ്ച് ദേശീയ പാത താല്ക്കാലികമായി അടച്ചിരുന്നു.
ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നതായി സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.ആയുധശേഖരവുമായി ഭീകരരുടെ സംഘം വനത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തീവ്രവാദികള്‍തന്നെയാണ് ഇന്നലത്തെ ആക്രമണത്തിനും പിന്നിലെന്നാണ് വിവരം.
എന്നാൽ ഇനി ഇന്ത്യയുടെ ഭാഗത്തു നിന്നും കടുത്ത പ്രതിരോധം ഉണ്ടാകുമെന്ന് ഉറപ്പാണ്.അതിന്റെ സൂചന കഴിഞ്ഞ ദിവസം അമിത് ഷാ നൽകിയിരുന്നു.ഇനി ഒരു ആക്രമണം ഉണ്ടായാൽ ഇനിയും മിന്നാലാക്രമണം നടത്തുമെന്ന് പാകിസ്താന് ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഭീകരരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
ഇത് ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് തന്നെയാണ്.ആക്രമണങ്ങള്‍ ഞങ്ങള്‍ സഹിക്കില്ല. നിങ്ങള്‍ അതിര്‍ത്തി ലംഘിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ മിന്നാലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. ജമ്മു കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.
തീവ്രവാദികളും നുഴഞ്ഞു കയറ്റക്കാരും നമ്മുടെ അതിര്‍ത്തിയില്‍ വന്ന് ആക്രമണം നടത്താറുണ്ടായിരുന്നു. ഇന്ത്യയുടെ അതിര്‍ത്തികള്‍ ഭേദിക്കരുതെന്ന് ഞങ്ങള്‍ ഇതിലൂടെ സന്ദേശം നല്‍കി. ചര്‍ച്ചകള്‍ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോള്‍ പരസ്പരം പ്രതികരിക്കേണ്ട കാലമാണ്' അമിത് ഷാ പറഞ്ഞു.ഗോവയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
ഉറി ഭീകരാക്രമണത്തിന് മറുപടിയായിട്ട് 2016-ലാണ് ഇന്ത്യ പാകിസ്താനില്‍ മിന്നാലാക്രമണം നടത്തിയത്.അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം കുറച്ചു മാസം അതിര്‍ത്തിയില്‍ വലിയ പ്രശ്‌നങ്ങളൊന്നും പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല, എന്നാല്‍ അധികകാലം അവര്‍ക്ക് അതിര്‍ത്തിയില്‍ അടങ്ങിയിരിക്കാന്‍ തങ്ങള്‍ക്ക് ആകില്ലെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് പാകിസ്ഥാന്‍, പാക്ക് ചാര സംഘടനയുടെ നേതൃത്വത്തിലുള്ള നുഴഞ്ഞുകയറ്റവും ഭീകരാക്രമണവും ഇപ്പോള്‍ പതിവ് സംഭവമാണ്...
ഇമ്രാന്‍ ഖാന്‍ മുന്‍കൈ എടുത്താണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍കൊണ്ടുവന്നത്. നിലവില്‍ ഇന്ത്യയുമായി ഒരു യുദ്ധമുണ്ടായാല്‍ രാജ്യം മുഴുവനായും തകരും സാമ്പത്തീകമായി രാജ്യം ഞെരുക്കത്തിലാകും എന്ന് ഇമ്രാന്‍ ഖാന് നന്നായി അറിയാം പക്ഷേ സൈന്യം ഇക്കാര്യങ്ങളെ കുറിച്ചൊന്നും വേവലാതിപ്പെടുന്നില്ല, അവര്‍ക്ക് ഇന്ത്യ ഒരിക്കലും സമാധാനപൂണമായിരിക്കരുത് എന്നാണ് ആഗ്രഹം അതിനുവേണ്ടി അവര്‍ നിരന്തരം ഭീകരരെ ഇന്ത്യയിലേയ്ക്ക് അയക്കുകയും മുസ്ലിം അപകടത്തിലാകാന്‍ പോകുന്നു എന്ന കപട ന്യായം വിളമ്പി അവരെ തീവ്രവാദത്തിലേയ്ക്ക് ആനയിക്കുകയുമൊക്കെയാണ് ചെയ്യുന്നത്.
ഐഎസ്‌ഐ പുതുതായി നിയമിച്ചിരിക്കുന്ന ചീഫും ഇമ്രാനും തമ്മില്‍ പല തരത്തിലുള്ള അസ്വാരസ്യങ്ങളുണ്ടെന്നാണ് വിവരം. സാധാരണ ഗതിയില്‍ പ്രൈംമിനിസ്റ്ററാണ് ഇസ്ലാമാബാദില്‍ നിന്ന് ഐഎസ്‌ഐ തലവനെ പ്രഖ്യാപിക്കുക എന്നാല്‍ ഇവിടെ ആ കീഴ്‌വഴക്കം ഉണ്ടായില്ല.... പകരം ആര്‍മി കേന്ദ്രമായ റാവില്‍ പിണ്ടിയില്‍ നിന്നാണ് ഉത്തരവുണ്ടായത്. ഇതുതന്നെ പാകിസ്ഥാനില്‍ കാര്യങ്ങള്‍ ആര്‍മി നിയന്ത്രണത്തിലേയ്ക്ക് കൊണ്ടുവരുന്നു എന്നതിന് ഉദാഹരണമാണ്...
https://www.facebook.com/Malayalivartha