Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ചൈന ഒരു ചുക്കും ചെയ്യില്ല അമേരിക്ക മാത്രമല്ല ഞങ്ങളും കുടെയുണ്ട് തായ്‌വാന് കരുത്തായി.. ക്വാഡിന്റെ മാസ്റ്റര്‍ പ്ലാന്‍..

15 OCTOBER 2021 06:27 PM IST
മലയാളി വാര്‍ത്ത

ചൈന തായ്വാനെ യുദ്ധം യുദ്ധം എന്നുപറഞ്ഞ് ഭയപ്പെടുത്താന്‍ തുടങ്ങിയിക്ക് നാളുകള്‍ കുറേ ആയി. യുദ്ധ വിമാനങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ അയച്ചും യുദ്ധ ഡ്രില്ലുകള്‍ നടത്തിയുമെല്ലാം ചൈന ആ ഭയപ്പെടുത്തല്‍ തുടരുകയാണ്.

 

 

 

 

 

 

 

 

 

 

 

 

എന്നാല്‍ തായ്വാനിലെ ജനത ചൈനയുടെ ഈ വെല്ലുവിളികളെ ഭയപ്പെടുന്നില്ല. അവര്‍ വിശ്വസിക്കുന്നത് ഒരു യുദ്ധമുണ്ടായാല്‍ അമേരിക്ക അവരുടെ സഹായത്തിനെത്തും എന്നാണ് സിഎന്‍എന്‍ തായ്വാനില്‍ തേടിയ പ്രതികരണങ്ങളില്‍ ആ ഒരു പ്രതീക്ഷ ജനങ്ങളില്‍ ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം... എന്നാല്‍ തായ്വാനെ തൊട്ടാല്‍ അമേരിക്ക മാത്രമല്ല ഇന്ത്യ അടക്കമുള്ള ക്വാഡ് രാജ്യങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടാകും എന്ന് തെളിയിക്കുന്നതിനുവേണ്ടിയാണ് മേഘലയില്‍ മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം ഈ അടിയന്തര വേളയില്‍ സംഘടിപ്പിച്ചത്.

 

 

 

 

 

 

 

 



ഇന്ത്യന്‍ മഹാസമുദ്രത്തിലും ദക്ഷിണ ചൈന കടലിലും ഭീഷണി തുടരുന്ന ചൈനീസ് സേനകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ചേര്‍ന്ന് നടത്തിയ സൈനീകാഭ്യാസങ്ങളില്‍.. തായ്വാനെതിരെയുള്ള ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ കൂടുതല്‍ സൈനിക നീക്കങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ക്വാഡ്.

ഇതിന്റെ ഭാഗമായി വര്‍ഷവും നടക്കുന്ന മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഭാഗം ഇന്ന് അവസാനിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒക്ടോബര്‍ 12 ന് തുടങ്ങിയ സൈനികാഭ്യാസം 15 ന് ഇന്ന് ഇവസാനിക്കും. അമേരിക്കയുടെയും ജപ്പാന്റെയും ഓസ്‌ട്രേലിയയുടെയും അത്യാധുനിക യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും ഇന്ത്യയ്‌ക്കൊപ്പം നാവികാഭ്യസത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ സൈനീകാഭ്യാസവും മേഘലയിലെ രാജ്യങ്ങളുടെ സാമീപ്യവും തായ്വാന് നല്‍കുന്ന ആശ്വാസം ചെറുതൊന്നുമല്ല.

 

 

 

 

 

 

 



നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ വിമാനവാഹിനിക്കപ്പലായ അമേരിക്കയുടെ ആണവായുധ ശേഷിയുള്ള യുഎസ്എസ് കാള്‍ വിന്‍സനും പങ്കെടുക്കുന്നുണ്ട്. ശത്രുക്കള്‍ക്ക് നേരെ ഏത് ആകസ്മിക സാഹചര്യത്തിലും ഒരുമിച്ച് ആക്രമിക്കാന്‍ രാജ്യങ്ങള്‍ക്ക് തന്ത്രങ്ങളും ആസൂത്രണങ്ങളും പങ്കുവയ്ക്കാനുള്ള അവസരമാണ് ഈ നാവികാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.

 

 

 

 

 

 

 



നാവികാഭ്യാസത്തിന്റെ ആദ്യ ഭാഗം ഓഗസ്റ്റ് അവസാനത്തോടെ ഫിലിപ്പൈന്‍ കടലില്‍ നടന്നിരുന്നു. രണ്ടാമത്തേത് തിങ്കളാഴ്ചയാണ് ആരംഭിച്ചത്. നാവികാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം ചൈനയെ നിലയ്ക്കുനിര്‍ത്തുക എന്നതു തന്നെയാണ്. ഈ മേഖലയിലെ ചൈനയുടെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക സ്വാധീനത്തെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗവുമാണിത്.

 

 

 

 

 

 



മുങ്ങിക്കപ്പലുകളെ നേരിടാനുള്ള പരിശീലനം, ക്രോസ്‌ഡെക്ക് ഹെലികോപ്റ്റര്‍ ദൗത്യങ്ങള്‍, ഉപരിതല ഗണ്ണറി ഡ്രില്‍, മറ്റു ചില നാവികാഭ്യാസങ്ങളുമാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. അമേരിക്കയുടെ കാള്‍ വിന്‍സണ്‍ സ്‌ട്രൈക്ക് ഗ്രൂപ്പില്‍ നിരവധി യുദ്ധക്കപ്പലുകളും ഉള്‍പ്പെടുന്നു. ഗൈഡഡ്മിസൈല്‍ ക്രൂയിസര്‍ യുഎസ്എസ് ലേക് ചാംപ്ലെയിന്‍, ഗൈഡഡ്മിസൈല്‍ ഡിസ്‌ട്രോയര്‍ യുഎസ്എസ് സ്റ്റോക്ക്‌ഡെയ്ല്‍, കാരിയര്‍ എയര്‍ വിങ് 2, പി8എ പോസിഡോണ്‍ മാരിടൈം പട്രോളിങ് വിമാനം എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.

 

 

 

 

 

 

 



ഇന്ത്യന്‍ നാവികസേനയുടെ ഭാഗത്തു നിന്നുള്ളത് ഗൈഡഡ്മിസൈല്‍ ഡിസ്‌ട്രോയര്‍ ഐഎന്‍എസ് രണ്‍വിജയ്, മള്‍ട്ടിറോള്‍ സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ഐഎന്‍എസ് സത്പുര, പി 8 ഐ മാരിടൈം പട്രോളിങ് വിമാനം എന്നിവയാണ്. ജപ്പാന്റെ ഹെലികോപ്റ്റര്‍ കാരിയറായ ജെഎസ് കഗ, ഡിസ്‌ട്രോയര്‍ ജെഎസ് മുരസമേ എന്നിവയും പങ്കെടുക്കുന്നുണ്ട്. എച്ച്എംഎഎസ് ബല്ലാരറ്റ്, എച്ച്എംഎഎസ് സിറിയസ് എന്നീ ടാങ്കറുകളുമായാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്. എന്തായാലും ഈ അഭ്യാസങ്ങള്‍ ചൈനയെ വലിയ രീതിയില്‍ അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ തായ്വാനെ തൊട്ട് കളിക്കുക അപകടമാണെന്ന് ചൈനയും തിരിച്ചറിയുന്നുണ്ട്‌.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (2 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (3 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (5 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends