അതിർത്തിയിൽ ചൈനയെ കാത്ത് ഇന്ത്യൻ സേന തലയറുക്കാൻ എല്ലാം സജ്ജം കാലുകുത്തിയാൽ 'ഭും'

ടാങ്ക് വിരുദ്ധ സേന മിസൈൽ ഉപയോഗിച്ച് ലക്ഷ്യം തകർക്കുന്ന വിഡിയോ പുറത്തുവിട്ടു.കിടങ്ങുകളിലും കുഴികളിലും മറഞ്ഞിരുന്നാണ് സായുധരായ സൈനികർ ആക്രമണം നടത്തിയത്. ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറാൻ ശ്രമിക്കുന്ന ചൈനയ്ക്ക് മുന്നറിയിപ്പ് നൽകാനാണ് അഭ്യാസ പ്രകടനം നടത്തിയതെന്നു സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയാണ് വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ (എടിജിഎം) ഉപയോഗിച്ചായിരുന്നു ആക്രമണം. അരുണാചൽപ്രദേശ് അതിർത്തിയിൽ എൽ70 എയർക്രാഫ്റ്റ് തോക്കുകളും എം–7777 തോക്കുകളുമാണ് സൈന്യം ഉപയോഗിക്കുന്നത്. ചൈനയ്ക്കെതിരെ പ്രതിരോധം തീർക്കാൻ ശക്തമായ സൈനിക വിന്യാസമാണ് അതിർത്തിയിൽ നടത്തിയിരിക്കുന്നത്.
ഇന്ത്യ-ചൈന നിയന്ത്രണരേഖയിലുടനീളം കരുത്ത് കൂട്ടിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. അതിര്‍ത്തിയില്‍ കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ശത്രുക്കളുടെ വ്യോമാക്രമണം പ്രതിരോധിക്കാന്‍ കഴിയുന്ന നവീകരിച്ച 1960കളിലെ വ്യോമപ്രതിരോധ സംവിധാനം, പുതിയ അള്‍ട്രാലൈറ്റ് ചെറുപീരങ്കികള്‍, പരിഷ്‌കരിച്ച ബോഫോഴ്‌സ് തോക്കുകള്‍ എന്നിവ നിയന്ത്രണരേഖയിലുടനീളം ഇന്ത്യ വിന്യസിച്ചു കഴിഞ്ഞു.
നിയന്ത്രണരേഖ സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായി തുടരുമ്പോള്‍ ഇന്ത്യ അതിര്‍ത്തിയിലെ സൈനികശക്തി ഗണ്യമായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ചൈനയും നേരത്തെ അതിര്‍ത്തിയില്‍ സൈനികശേഷി വര്‍ധിപ്പിച്ചിരുന്നു.
നിയന്ത്രണരേഖയിലെ നിരീക്ഷണം വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം അതിര്‍ത്തികളില്‍ കൂടുതല്‍ ജാഗ്രതയ്ക്കായി വിവിധതരം ആളില്ലാ ചെറുവിമാനങ്ങളും എത്തിച്ചിട്ടുണ്ട്. തദ്ദേശീയവും ആധുനികവുമായ സാങ്കേതികവിദ്യയുടെ സഹായത്തിനാണ് ഇന്ത്യന്‍ സൈന്യം മുന്‍തൂക്കം നല്‍കുന്നത്.
നിയന്ത്രണരേഖയ്ക്ക് സമീപമുള്ള റോഡുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍ പോലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധയും നല്‍കുന്നുണ്ട്. സുഖോയ്, റഫാല്‍ യുദ്ധവിമാനങ്ങളും വ്യോമതാവളങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























