ചൈനയിൽ വീണ്ടും കോവിഡ് സ്ഥിതീകരിച്ചു! വിമാനങ്ങള്‍ റദ്ദാക്കി, സ്കൂളുകള്‍ അടച്ചു, വ്യാപക കോവിഡ് പരിശോധന; ലോക്ക് ഡൗൺ ഏർപ്പെടുത്തി

തുടർച്ചയായി അഞ്ചാം ദിവസവും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതോടുകൂടി ചൈന നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്, സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി. വിനോദസഞ്ചാരികളില്‍നിന്നാണ് രോഗം പകര്‍ന്നതെന്നാണ് സൂചന.
പുതിയ കേസുകള്‍ കണ്ടെത്തിയ രാജ്യത്തിന്‍റെ വടക്കന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 13 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 492 പേര്‍ക്ക് രോഗമുള്ളതായി വേള്‍ഡോമീറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച വ്യാപക കോവിഡ് പരിശോധന നടത്തി.
2019ല്‍ ചൈനയിലെ വുഹാനിലായിരുന്നു കോവിഡ് -19 ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാണ് രാഷ്ട്രങ്ങള്‍ രോഗപ്പകര്‍ച്ച തടയുകയായിരുന്നു. എന്നാൽ, രോഗത്തെ അതിവേഗം വരുതിയിലാക്കിയ ചൈന പെട്ടെന്നുതന്നെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാജ്യത്ത് വീണ്ടും രോഗം കണ്ടെത്തിയത്.
പിന്നാലെ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ലാന്‍ഷോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയായിരുന്നു. പ്രദേശവാസികളോട് അവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോകുന്നവര്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കിയിരിക്കുകയാണ്.
സിയാനിലെയും ലാന്‍ഷുവിലെയും രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള 60 ശതമാനത്തോളം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇന്നര്‍ മംഗോളിയയിലെ എറെന്‍ഹോട്ട് നഗരത്തില്‍നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രയും നിരോധിച്ചു. താമസക്കാര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകിയിരിക്കുന്നു.
https://www.facebook.com/Malayalivartha























