സ്വവർഗാനുരാഗികളെ കൊന്നൊടുക്കുന്നു പുരുഷന്മാർ നാടുവിടുന്നു താലിബാൻ വേട്ടയിൽ അഫ്ഗാൻ ചോരക്കളമായി

അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ അവിടെ നിന്നും പുറത്തുവരുന്ന വാർത്തകൾ അത്ര സുഖമുള്ളതല്ല.എന്നും മരണവർത്തകൾ നിരവധി കുമിഞ്ഞു കൂടുകയാണ്.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കും ഒട്ടും കുറവില്ല.പുറത്തു വരുന്ന വാർത്തകളിൽ കൂടുതലാണ് പുറം ലോകം അറിയാത്ത വാർത്തകൾ എന്നതാണ് ഞെട്ടിക്കുന്ന കാര്യം.എന്നാൽ അഫ്ഗാനിസ്ഥാന്‍റെ ഭരണം കൈയാളിയ താലിബാന്‍ തീവ്രവാദികള്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ 'കൊലപ്പട്ടിക' തയ്യാറാക്കിയതായാ.
അഫ്ഗാനിസ്താനില്‍ അധികാരം കൈക്കലാക്കിയ താലിബാന്‍ ശരിയത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വവര്‍ഗാനുരാഗികളെ കൊന്നൊടുക്കുന്നു.ഈ വിവരം പുറത്തു വന്നതോടെ സ്വവർഗാനുരാഗികൾ ആയ പുരുഷന്മാർ ഒളിവിൽ പോകുകയായിരുന്നു.ഇതിനായി താലിബാൻ കൊലപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്.70 ഉം 80 ഉം വയസുള്ളവർ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് പട്ടികയിൽ ഉള്ളത്.അവരൊക്കെയും താലിബാൻ ചാരന്മാരുടെ നിരീക്ഷണത്തിൽ ആയിരുന്നു.
ഇവരിൽ ചിലർ ഭാര്യമാരോടൊത്ത് ജീവിക്കുന്നുണ്ടെങ്കിലും ഇവർക്ക് രഹസ്യമായി സ്വവർഗ പങ്കാളികൾ ഉണ്ടെന്നാണ് കണ്ടെത്തൽ.അതിപ്രകൃതമായ രീതിയിലാണ് സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് താലിബാന്‍ തീവ്രവാദികള്‍ വധശിക്ഷ വിധിക്കുന്നത്.കൊല പട്ടിക തയ്യാറാണെന്ന വിവരം ലഭിച്ചതോടെയാണ് നിരവധി പേര്‍ ഒളിവില്‍ പോയത്.മിക്കവാറും വീടുകളിൽ ഇപ്പോൾ പുരുഷന്മാർ ഇല്ല.താലിബാന്റെ വ്യാഖ്യാനമനുസരിച്ച് ശരിയത്ത് നിയമപ്രകാരം സ്വവര്‍ഗരതി തെറ്റാണെന്നും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെന്നുമാണ് വിശ്വസിക്കുന്നത്.അതേസമയം അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ച യുഎസ് സ്പെഷ്യല്‍ ഫോഴ്‌സ് സ്‌നൈപ്പര്‍ ടീം താലിബാന്‍ തീവ്രവാദികള്‍ സ്വവര്‍ഗാനുരാഗികളെ ജീവനോടെ കത്തിക്കുകയും മേല്‍ക്കൂരയില്‍ നിന്ന് എറിഞ്ഞ് കൊല്ലുകയും ചെയ്യുന്നത് നേരിട്ട് കണ്ടതായി അവകാശപ്പെട്ടിരുന്നു.
'അഫ്ഗാനിസ്ഥാനിൽ ജീവിക്കുകയെന്നത് ഇപ്പോള്‍ മരണ തുല്യമാണ്. 'കാബൂളിന്‍റെ പതനത്തിന് ശേഷം, ധാരാളം വിവരങ്ങൾ പങ്കുവെക്കപ്പെടുകയുണ്ടായി. രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിരിക്കാം.ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട പേരുകളില്‍ ആളുകളുടെ സ്വത്വം നോക്കി ആ കൊലപ്പട്ടികയില്‍ നിരവധി പേരെ ഉൾപ്പെടുത്തിയതായാണ് പറയുന്നത്.
റെയിൻബോ റെയിൽറോഡുമായി ബന്ധമുണ്ടെന്ന് സ്വയം അവകാശപ്പെട്ട ഒരാളിൽ നിന്ന് വ്യക്തിഗത വിവരങ്ങളും പാസ്‌പോർട്ടും ആവശ്യപ്പെട്ട് നിഗൂഢ ഇമെയിൽ സന്ദേശം സംഘടനയിലെ പലര്‍ക്കും ലഭിച്ചതായി നിരവധി പേരാണ് പരാതിപ്പെട്ടത്. താലിബാൻ ഭരണത്തിൻ കീഴിൽ, അഫ്ഗാനിസ്ഥാനിലെ ഏറ്റവും ദുർബലരായ ആളുകളിൽ പ്രധാനപ്പെട്ട വിഭാഗം എൽജിബിടിയാണ്. പലര്‍ക്ക് നേരെയും അക്രമണം ഉണ്ടായെന്ന പരാതിയും ഉയരുന്നു.
2006-ൽ സ്ഥാപിതമായ റെയിൻബോ റെയിൽറോഡ് സംഘടന , താലിബാന്‍ തീവ്രവാദികളുടെ രണ്ടാം വരവിനെ തുടര്‍ന്ന് LGBT+ കമ്മ്യൂണിറ്റിയിലെ ഭീഷണി നേരിടുന്ന അംഗങ്ങളെ 'കര വഴിയോ വിമാനമാർഗ്ഗമോ' ഏതെങ്കിലും ഒരു വിദേശ രാജ്യത്തേക്ക് കടത്തിവിടുന്നതിന് മുമ്പ് സുരക്ഷിതമായി താവസിക്കാന്‍ അഭയം നല്‍കിയിരുന്നു.2017-ൽ, ചെച്‌നിയയിലെ 'സ്വവർഗ്ഗാനുരാഗ വിരുദ്ധ ശുദ്ധീകരണ വേള'യിൽ നൂറിലധികം ആളുകളെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതോടെ റെയിൻബോ റെയിൽറോഡ് സംഘടന ലോകമെമ്പാടും പ്രശസ്തമായിരുന്നു.
കാനഡയിലും അമേരിക്കയിലും ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ലാഭരഹിത ഓർഗനൈസേഷനാണ് റെയിൻബോ റെയിൽറോഡ് LGBTസ്വവർഗരതി ക്രിമിനൽവൽക്കരിക്കപ്പെടുന്ന രാജ്യങ്ങളിലെ ഭരണകൂട നേതൃത്വത്തിലുള്ള അക്രമങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും ക്യുഐ ആളുകൾ സുരക്ഷിത താവളം തേടുന്നു. ഇന്നുവരെ, സംഘടന ആയിരത്തിലധികം ആളുകളെ സുരക്ഷിത രാജ്യങ്ങളിലേക്ക് മാറ്റി, അന്താരാഷ്ട്രതലത്തിൽ ഹോമോഫോബിക്, ട്രാൻസ്ഫോബിക് നിയമങ്ങൾ പൊളിച്ചുനീക്കണമെന്ന് വാദിച്ചു. ഈ സംഘടന 1,000 ൽ സിബിഎസ് ന്യൂസ് മാഗസിനിൽ പ്രദർശിപ്പിക്കുകയും 2019 ൽ കാനഡയിലെ ഡ്രാഗ് റേസിൽ അവതരിപ്പിക്കുകയും ചെയ്തു.
ഓഗസ്റ്റിൽ വീണ്ടും താലിബാൻ തീവ്രവാദികള്‍ അധികാരത്തിൽ വന്നപ്പോൾ അഫ്ഗാനിസ്ഥാനിലെ LGBTQ+ കമ്മ്യൂണിറ്റിയുടെ ഭാവി വീണ്ടും ഇരുളിലായി. ഈ വർഷം ഗ്രൂപ്പിന് ഇതിനകം തന്നെ 700 സഹായ അഭ്യർത്ഥനകൾ ലഭിച്ചു. അതില്‍ 200 എണ്ണം 'അടിയന്തര ഒഴിപ്പിക്കൽ ആവശ്യമുള്ള'താണെന്നും പവല്‍ പറയുന്നു.അഫ്ഗാൻ നിയമങ്ങൾ സ്വവർഗരതിയെ നേരത്തെ തന്നെ നിരോധിച്ചിരുന്നു. അതിനാല്‍ സ്വവർഗ ലൈംഗികതയിൽ ഏർപ്പെടുന്ന ആളുകൾക്ക് ജയിൽ ശിക്ഷയും വ്യാപകമായ പീഡനവും ഏല്‍ക്കേണ്ടിവന്നിരുന്നു.
എന്നാൽ, ശരിയനിയമത്തിന്‍റെ താലിബാന്‍ തീവ്രവാദ വ്യാഖ്യാനത്തിന് കീഴിൽ, സ്വവർഗരതി കർശനമായി നിരോധിക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. അതും അതിക്രൂരമായ തരത്തിലുള്ള മരണശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്നു.അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ച യുഎസ് സ്പെഷ്യൽ ഫോഴ്‌സ് സ്‌നൈപ്പർ ടീം കെന്നഡി, താലിബാൻ തീവ്രവാദികള്‍ സ്വവർഗാനുരാഗികളെ ജീവനോടെ കത്തിക്കുകയും മേൽക്കൂരയിൽ നിന്ന് എറിഞ്ഞ് കൊല്ലുകയും ചെയ്യുന്നത് നേരിട്ട് കണ്ടതായി അവകാശപ്പെട്ടിരുന്നു.
വർഷങ്ങളായി LGBTQ+ അഫ്ഗാനികൾക്ക് ഭരണകൂടത്തിന്‍റെ പതിവ് വിവേചനങ്ങളും പീഡനവും സഹിക്കേണ്ടിവന്നിരുന്നു. താലിബാൻ അധികാരത്തിലെത്തിയതോടെ ഈ സാഹചര്യം കൂടുതൽ വഷളായെന്ന് LGBT റൈറ്റ്സ് ചാരിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് നാൻസി കെല്ലി പറയുന്നു.പൊതു സ്ഥലത്ത് ആളുകളുടെ മുന്നില്‍ വച്ചാണ് താലിബാന്‍ തങ്ങളുടെ ഇത്തരം അതിക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കുന്നത്. അതോടൊപ്പം ഈ ക്രൂരതകള്‍ റെക്കോര്‍ഡ് ചെയ്ത് മതത്തിന്‍റെയും ശരീയത്തിന്‍റെയും പിന്‍ബലത്തിലാണ് ഇവ ചെയ്യുന്നതെന്ന് വ്യഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതും പതിവാണ്.
https://www.facebook.com/Malayalivartha






















