നിരപരാധികളേ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല; ജനങ്ങളെ തടവിലാക്കി നടത്തുന്ന ഭരണം ഭീരുത്വത്തിന്റേയും ക്രൂരതയുടേയും ലക്ഷണം!!! തടവിലാക്കിയ അമേരിക്കൻ പൗരനെ ഉടൻ വിട്ടയ്ക്കണം: താലിബാന് മുന്നറിയിപ്പുമായി ജോ ബൈഡൻ

താലിബാൻ തടവിലാക്കിയ അമേരിക്കൻ പൗരനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ അമേരിക്ക സജീവമാക്കി. എത്രയും വേഗം പൗരനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും വിട്ടയക്കണമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് പ്രസ്താവന ഇറക്കി. മാർക്ക് ഫ്രീറിച്ചെന്ന 59 വയസ്സുള്ള എഞ്ചിനീയറെയാണ് താലിബാൻ തടവിലാക്കിയിരിക്കുന്നത്. അമേരിക്കൻ പൗരന്മാരെ അകാരണമായിട്ടാണ് തടവിലിട്ടിരിക്കുന്നത്. ഏത് നിരപരാധികളേയും ഭീഷണിപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.
ജനങ്ങളെ തടവിലാക്കി നടത്തുന്ന ഭരണം ഭീരുത്വത്തിന്റേയും ക്രൂരതയുടേയും ലക്ഷണമാണെന്നും ജോ ബൈഡൻ പറഞ്ഞു. അഫ്ഗാൻ പിടിക്കാൻ താലിബാൻ ശ്രമിക്കുന്നതിനിടെയാണ് മാർക്കിനെ തട്ടിക്കൊണ്ടുപോയത്. അമേരിക്കയുടെ നാവികസേനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഫ്രീറിച്ച് ഇല്ലിനോയിസിലെ ലോംബാർഡ് സ്വദേശിയാണ്. അമേരിക്ക അഫ്ഗാനിലുള്ള സമയത്തെ ഒരു പദ്ധതി പൂർത്തീകരണത്തിനായിട്ടാണ് മാർക്കിനെ അഫ്ഗാനിലേക്ക് അയച്ചത്. 2020 ഫെബ്രുവരിയിൽ ട്രംപിന്റെ ഭരണകൂടം അഫ്ഗാൻ പിന്മാറ്റം ഒപ്പിടുന്നതിന് ഒരു മാസം മുന്നേയാണ് മാർക്കിനെ തട്ടിക്കൊണ്ടുപോയത്. ഹഖ്വാനി വിഭാഗത്തിന്റെ കേന്ദ്രത്തിലേക്കാണ് മാർക്കിനെ എത്തിച്ചിരിക്കുന്നതെന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. മാർക്കിനെ സഹോദരി കാർലീൻ കാക്കോര ബൈഡനെ കണ്ടതിന് ശേഷമാണ് ബൈഡൻ പ്രസ്താവന നടത്തിയത്. അതേസമയം അഫ്ഗാനിസ്ഥാനിൽ യുഎൻ ഭരണത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
അതേസമയം അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധിയിൽ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സംഘടന. അഫ്ഗാന് ജനസംഖ്യയുടെ പകുതിയിലധികം പേരും പട്ടിണിയിലാണെന്നും പലരും സ്വന്തം അവയവങ്ങളും കുട്ടികളെയും വിൽക്കുകയാണെന്നും യുഎന്‍ ഭക്ഷ്യ ഏജന്‍സി ചൂണ്ടിക്കാട്ടി. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ലോകബാങ്കും അമേരിക്കന്‍ സര്‍ക്കാരും മരവിപ്പിച്ച സഹായധനം പുനഃസ്ഥാപിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനില്‍ നടക്കുന്നത് മനുഷ്യ ദുരന്തമാണെന്ന് ചൈനയുടെ യുഎന്‍ അംബാസഡര്‍ ഷാങ് ജുന്‍ ചൂണ്ടിക്കാട്ടി. ആറ് മാസത്തെ താലിബാന്‍ തീവ്രവാദികളുടെ ഭരണത്തിനൊടുവില്‍ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha






















